കട്ടിലിൽ വന്ന് കിടന്നിട്ടും അവളുടെ കണ്ണുകളിലേക്ക് ഉറക്കം വന്നതേയില്ല. കാതുകളിൽ പുറത്തെ മഴയുടെ ഇരമ്പലാണെങ്കിലും അവളുടെ മനസ്സ് നിറയെ അലിയെക്കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു. ‘അവൻ ആകെ മാറിപ്പോയിരിക്കുന്നു… എന്നോടുള്ള ആ സ്നേഹവും കുസൃതിയും സംസാരവുമെല്ലാം എവിടെയോ നഷ്ടപ്പെട്ടു…’ ഇതാലോചിച്ചപ്പോൾ അവളുടെ ഉള്ളിൽ നിന്ന് സങ്കടം ഒരു വിങ്ങലായി പടർന്നു. തലയിണയിൽ മുഖമമർത്തി അവൾ വിങ്ങിപ്പൊട്ടി. ഒരുപാട് നേരം അവൾ ആ ഇരുട്ടിൽ കിടന്ന് കണ്ണീരൊഴുക്കി. ഒടുവിൽ അവളുടെ ഉള്ളിൽ ഒരു ഉറച്ച തീരുമാനം രൂപപ്പെട്ടു. ‘ഇനി വൈകിക്കൂടാ… ഇനിയും ഞാൻ മിണ്ടാതിരുന്നാൽ എന്റെ മോൻ എനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടും. ആ അകൽച്ച എനിക്ക് താങ്ങാനാവില്ല.’
ആ ചിന്ത നൽകിയ ധൈര്യത്തിൽ അവൾ കട്ടിലിൽ നിന്നെഴുന്നേറ്റു. സമയം അപ്പോൾ രാത്രി പതിനൊന്ന് മണിയോടടുത്തിരുന്നു.കിടക്കുമ്പോൾ ഉടുക്കുന്ന നൈറ്റിയും ഇട്ടു അവൾ മെല്ലെ നടന്ന് അലിയുടെ മുറിയുടെ മുന്നിലെത്തി. മുറിക്കുള്ളിൽ അപ്പോഴും വെളിച്ചം തെളിഞ്ഞുനിൽപ്പുണ്ടായിരുന്നു. അവൻ ഉറങ്ങിയിട്ടില്ലെന്ന് മനസ്സിലാക്കിയ അവൾ വിറയ്ക്കുന്ന കൈകളോടെ വാതിലിൽ മെല്ലെ മുട്ടി.
അകത്ത് മേശപ്പുറത്തിരുന്ന കണക്കുപുസ്തകങ്ങളിൽ എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു അലി. വാതിലിൽ തട്ടുന്ന ശബ്ദം കേട്ട് അവൻ പേന താഴെവെച്ച് എഴുന്നേറ്റു വന്ന് വാതിൽ തുറന്നു. വെളിച്ചത്തിലേക്ക് നോക്കിനിന്ന റസിയയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളാണ് അവൻ ആദ്യം കണ്ടത്.https://ibb.co/YF6jYF00
