ജന്മാന്തരങ്ങൾ [Mr Malabari] 204

ടാ അത്രക്ക് ഒക്കെ വേണോ?
വൈശാഖ് ചോദിച്ചു,
വേണം ടാ , വീട്ടുകാർക്ക് നേരിയ ഒരു സംശയത്തിന് പോലും ഇട കൊടുക്കരുത്
ഓ കെ ടാ അങ്ങനെ ചെയ്യാം വൈശാഖ് പറഞ്ഞു.

കാര്യങ്ങൾ എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു അന്നത്തെ ദിവസം ഞങ്ങൾ പിരിഞ്ഞു.
പിറ്റെ ദിവസം ഞാൻ പോയി ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്തു വന്നു.

അതിന്റെ അടുത്ത ദിവസം വൈകുന്നേരം 6:30

സിറ്റൗട്ടിൽ ചായയും കുടിച്ച് ഇരിക്കുമ്പോൾ ആണ് ഗേറ്റിനു മുന്നിൽ നിന്ന് ഒരു കാറിന്റെ ഹോണടി ശബ്ദം കേട്ടത്.
ഞാൻ നോക്കുമ്പോൾ അത് റോഷനും വൈശാഖും ആയിരുന്നു
ഞാൻ നേരെ ഇറങ്ങിച്ചെന്നു ഗേറ്റ് തുറന്നു കൊടുത്തു.

കയറി ഇരിക്കടാ ഞാൻ പറഞ്ഞു.
കയറി ഇരിക്കൂ മക്കളെ എന്ന് പറഞ്ഞു ഉമ്മ അകത്തേക്ക് പോയി ചായയും പലഹാരങ്ങളും കൊണ്ട് വന്നു ഞങ്ങൾക്ക് മുന്നിൽ നിരത്തി വെച്ചു.

ഞങ്ങൾ ഒരു ട്രിപ്പ് പോകുകയാണ്
വൈശാഖ് പറഞ്ഞു
എങ്ങോട്ടാ മക്കളെ ഉമ്മ ചോദിച്ചു.
ഹൈദരാബാദ് രണ്ടു പേരും ഒരേ സ്വരത്തിൽ പറഞ്ഞു.

ഞങ്ങളുടെ കൂടെ ഷഹ്സാദിനെ പറഞ്ഞ് അയക്കുമോ എന്ന് അറിയാൻ വേണ്ടിയാ വന്നത് റോഷൻ പറഞ്ഞു.
അതിപ്പോൾ ഞാൻ എങ്ങനെയാ മക്കളെ പറയുക അവന്റെ ഉപ്പ വന്നിട്ട് ചോദിച്ചു നോക്കട്ടെ
ഞാൻ ആകെ നിരാശനായി.

രാത്രി ആകാൻ കാത്തിരുന്നു.
ഉപ്പയുടെ കാല് പിടിച്ചിട്ടായാലും ഞാൻ അനുവാദം വാങ്ങിയിരിക്കും എന്ന് ഉറപ്പിച്ചു.
ഉപ്പയോട് അനുവാദം ചോദിച്ചു.
അൽപം മൗനമായി എന്തോ ആലോചിച്ച ശേഷം ഉപ്പ ചോദിച്ചു.
പൈസയൊക്കെ ഇല്ലെ കയ്യിൽ?
ഉണ്ട് ഉപ്പാ ഞാൻ പറഞ്ഞു
നോക്കീം കണ്ടും ഒക്കെ പോണെ.
ഉപ്പ പറഞ്ഞു.

ഉപ്പയുടെ ഭാഗത്ത് നിന്നും ഗ്രീൻ സിഗ്നൽ കിട്ടിയതോടെ എനിക്ക് അതിയായ സന്തോഷം തോന്നി,
ഉടൻ തന്നെ അനിഖയെ വിളിച്ചു ഞാൻ വരുന്ന കാര്യം പറഞ്ഞു.

ബുധനാഴ്ച രാത്രി 11നാണ് ട്രെയിൻ
റോഷൻ റയിൽവേ സ്റ്റേഷൻ വരെ കൊണ്ട് പോകാം എന്ന് ഏറ്റിട്ടുണ്ട് .
അങ്ങനെ ആദിസം വന്നെത്തി ഒന്പത് മണിക്ക് തന്നെ ഞങ്ങൾ റയിൽവേ സ്റ്റേഷനിൽ എത്തി. എന്നെ ട്രൈൻ കയറ്റി വിട്ടു അവർ യാത്രയായി.

“””ട്രെയിൻ കൊങ്കൺ പാതയിൽ പ്രവേശിച്ചു”””

കാടും പുഴകളും തുരങ്കങ്ങളും പിന്നിട്ട് ട്രെയിൻ ഒരു യാഗാശ്വത്തേ പോലെ മുന്നോട്ട് കുതിച്ചു.
പതിയെ ഞാൻ ഒരു മയക്കത്തിലേക്ക് വഴുതി വീണു.
കിഴക്ക് വെള്ളകീറിയപ്പോളാണ് ഞാൻ ഉറക്കം ഉണർന്നത്.

The Author

34 Comments

Add a Comment
  1. അടിപൊളി ഒന്നും പറയാനില്ല

  2. രണ്ടാം ഭാഗം അയച്ചിട്ടുണ്ട് കുട്ടേട്ടൻ ഉടനെ പ്രസിദ്ദീകരിക്കും എന്ന് കരുതുന്നു

Leave a Reply

Your email address will not be published. Required fields are marked *