Chapter Title : അജ്ഞാതന്‍റെ കത്ത് 8
തോക്കു പിടിച്ചിരിക്കുന്നത് ശരിയായല്ല "
അലോഷിയുടെ ശബ്ദത്തിൽ അവളുടെ ശ്രദ്ധ മാറി. അത് മതിയായിരുന്നു അലോഷിക്ക്.സെറ്റിയുടെ മീതെ കൂടി കരണം മറിഞ്ഞ് തോക്കെങ്ങനെയോ കൈക്കലാക്കി
"തനിക്ക് നേരെ ചൊവ്വേ തോക്ക് പിടിക്കാൻ പോലുമറിയില്ലല്ലോ പിന്നെന്തിനീ സാഹസം ?"
ഒരു കുതിപ്പിനവൾ ഡോർ തുറന്നു.അതേ വേഗത്തിൽ മുറിയിലേക്കെടുത്തെറിയപ്പെട്ടു. വാതിൽക്കൽ പ്രശാന്ത്.പ്രശാന്തിനു നേരെയവൾ ചീറിയടുത്തു.കറങ്ങിയവൾ താഴെ വീണു.പ്രശാന്ത് വലതു കൈ കുടഞ്ഞു.വെറുതെയല്ല വീണത്.മുഖമിച്ചൊരടി കിട്ടി
"എനിക്ക് സത്രീകളെ ഉപദ്രവിക്കുന്നത് തീരെ ഇഷ്ടമല്ല."
അലോഷി അവൾക്കടുത്തായി തറയിൽ ഒരു മുട്ടുകുത്തി ഇരുന്നു.
പകപ്പോടെ അവൾ അലോഷിയെ നോക്കി. ചുണ്ടിലൂടെ ചെറിയ ചാലിട്ട ചോര താടിയിൽ ഒരു തുള്ളിയായി വെളുത്ത ടൈലിൽ പതിച്ചു. അവളുടെ കൈയിൽ സജീവ് എന്ന് പേര് പച്ച കുത്തിയിരുന്നു. പ്രശാന്ത് ഷർട്ടിന്റെ കൈ തെറുത്തു കയറ്റി അവൾക്കടുത്തേയ്ക്ക് നീങ്ങി. അവളുടെ മുഖഭാഗം മാറി മാറി വന്നു.പിന്നീട് ഞങ്ങൾ മൂവരേയും ഞെട്ടിച്ച് ഒരു കരച്ചിലായിരുന്നു.
"എന്റെ മോളെ രക്ഷിക്കണം. അവളെയവർ കൊല്ലും. പ്ലീസ് നിങ്ങളാ രേഖ കൊടുക്കണം"
"ആര്?"
അലോഷിയുടെ ചോദ്യം " അവളുടെ മുഖം ഭയത്താൽ വിളറി. "
"നീ പറ ആര്. ആരാണ് നിന്റെ മകളെ കൊല്ലുന്നത്? അതിനു മുൻപേ നീയാരാണെന്ന് പറയൂ"
" ഞാൻ നാൻസി...നാൻസി സജീവ്.കഴിഞ്ഞ ദിവസം മരണപ്പെട്ട സജീവിന്റെ ഭാര്യ. എന്റെ മകൾ തീർത്ഥ അവരുടെ കൈവശമാണ്. നിങ്ങൾ ആ രേഖകൾ അവർക്ക് കൊടുത്തില്ലായെങ്കിൽ സജീവിനെ കൊന്നതുപോലെ അവരെന്റെ മോളെയും....."
നാൻസി വീണ്ടും കരച്ചിലായി.
"നിങ്ങൾ കരയാതെ കാര്യം പറയൂ. ആരാണ് കൊല്ലുന്നത്?"
ഞാൻ അവർക്കെതിരെ സെറ്റിയിലേക്കിരുന്നു.
"വിവാഹശേഷം സജീവുമായി ഒറ്റപ്പാലത്ത് സന്തോഷത്തോടെ ജീവിച്ചു വരികയായിരുന്നു. തീർത്ഥ എന്റെ വയറ്റിലുണ്ടെന്നറിഞ്ഞ ആ ദിവസങ്ങളിലേതോ ഒരു വൈകുന്നേരമാണ് അവർ എന്റെ ലാബിലേക്ക് വന്നത്. വെളുത്ത് നല്ല പൊക്കമുള്ള ചെറിയ കണ്ണുള്ള മുടി സ്ട്രെയ്റ്റ് ചെയ്ത ഡോക്ടർ ആഷ്ലി... "
"ഈ പേര് ഓർക്കുന്നു. ആത്മഹത്യ എന്ന് വരുത്തിത്തീർത്ത ഡോക്ടർ ആഷ്ലിയുടെ കൊലപാതക രഹസ്യം പുറത്ത് കൊണ്ട് വന്നത് 'അഴിച്ചുപണി' ആണ്. "
ഞാനിടയ്ക്ക് കയറി.
"അതെ അവരുതന്നെ. അവർ വന്നത് സജീവിനെ കാണാനായിരുന്നു. സജീവ് ഒരു
💬 Comments
View all comments