Chapter Title : അവൾക്കായ് [കുരുടി]
അവൾ അവളുടെ കൂടെ കൊണ്ട് പോയി."
കണ്ണിൽ ഒരു നേർത്ത പാളി പോലെ മൂടൽ വന്നു നിറഞ്ഞു അത് താഴേക്കിറങ്ങി കവിൾ പൊള്ളിച്ചപ്പോഴാണ് ഞാൻ കരയുന്നതാണെന്നു എനിക്ക് മനസ്സിലായത്. കൈകൊണ്ട് കണ്ണീർ തുടച്ചിട്ടും വീണ്ടും ഒഴുകിയിറങ്ങി.
"പൂജയ്ക്ക് ഒരാൾ മറ്റൊരാളായി മാറുന്നത് എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടോ................ഞാൻ അനുഭവിച്ചിട്ടുണ്ട് ഒരിക്കൽ.
ആഹ് സമയം നമ്മൾ ഇതുവരെ നമ്മളെ പൂർണമായും മനസ്സിലാക്കി എന്ന വിശ്വാസം ആഹ് ഒരൊറ്റ നിമിഷത്തിൽ തകർന്നടിയും ആഹ് സമയം നമ്മളെ നിയന്ത്രിക്കുന്നത് ഇതുവരെ നമ്മുക്ക് പരിചയമില്ലാത്ത മറ്റൊരാളായിരിക്കും, ഞാൻ അതനുഭവിച്ചത് അന്നാണ് അവൾ മരിച്ച രാത്രിയിൽ.
അന്നെന്നെ നിയന്ത്രിച്ചതെന്താണെന്നു ഇപ്പോഴും എനിക്കജ്ഞാതമാണ് പക്ഷെ ഒന്നറിയാം അപ്പോൾ അവൾ എന്റെ കൂടെ ഉണ്ടായിരുന്നു.
ചില വിധികൾ, പൂജ അത് ദൈവം നേരിട്ടു വിധിക്കും അവൻ തന്നെ നേരിട്ട് നടത്തും മറ്റൊരാളിലൂടെ അങ്ങനെ ഉള്ള ഒരു വിധിക്ക് ഞാനും പാത്രമായിട്ടുണ്ട്.
അത് നടപ്പിലാക്കാൻ ഏറ്റവും അനുയോജ്യൻ ഞാൻ ആയിരുന്നത് കൊണ്ടുമാവാം.
അല്ലെങ്കിൽ അന്ന് പോലീസുകാരിൽ നിന്നും രക്ഷപെട്ടു ഓടിയ അവൻ എന്റെ മുമ്പിൽ വരില്ലായിരുന്നല്ലോ."
പറഞ്ഞു നിർത്തി അവൻ എന്നെ നോക്കിയപ്പോൾ പറയാൻ എനിക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല ഉള്ളിൽ തിങ്ങി നിന്ന വിങ്ങൽ മാത്രം ബാക്കി.
"അപ്പോൾ ആരും ഒന്നും അറിഞ്ഞില്ലേ, പോലീസ്....."
"വിധിച്ച വിധിക്ക് കാവൽ നിന്നത് ദൈവവും അവളുമായിരുന്നിരിക്കണം തെളിവുകൾ ഇല്ലാതെ വെറുമൊരു ആക്‌സിഡന്റായി അത് മാറി, അതിനു ശേഷവും എനിക്കിപ്പോഴും എന്നെ പൂർണമായി ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല, ഒരു നിലനിൽപ്പിനായി പരതുന്ന ഞാൻ എങ്ങനെയാടോ തന്നെ കൂടെ എന്റെ ഒപ്പം കൂട്ടുന്നെ...................അന്ന് തന്നെ അങ്ങനെ ഒരവസ്ഥയിൽ കണ്ടപ്പോൾ എനിക്ക് അവളെ തന്നെയാണ് അവിടെ കണ്ടത് നിസ്സഹായയായി എന്റെ തീർത്ഥ, അവൾക് സംഭവിച്ചപോലെ ഇനി ഒരാൾക്ക് കൂടി എന്റെ മുമ്പിൽ സംഭവിച്ചു കൂടാ എന്ന് തോന്നി. ഒരു വഴിക്കല്ലെങ്കിൽ മറ്റൊരു വഴി നിങ്ങൾ രണ്ട് പേരും ഭയന്നത് ഒരു കാര്യമായിരുന്നു."അവൻ പറഞ്ഞു തീർന്നതും ഞാൻ അവന്റെ നെഞ്ചിലേക്ക് വീണു.
"ഇത്രയും അറിഞ്ഞിട്ടു ഞാൻ എങ്ങനാ നിന്നെ വിട്ടുകളയാ. എത്ര കാലം വേണോങ്കിലും ഞാൻ കാത്തിരുന്നോളാം എന്നെ കൂടെ കൂട്ടിയാ മാത്രം
💬 Comments
View all comments