Chapter Title : ഭദ്ര നോവല്‍ (ഹൊറർ)
അനുവാദം വാങ്ങി. ന്തായാലും ഇയ്യിപ്പ മരിക്കും, ന്നാപ്പിന്നെ കന്യകയായ നീ കാമസുഖംകൂടെ അനുഭവിച്ചു മരിക്കണതാകും നല്ലത്.. ല്ലേ തമ്പ്രാൻ കുട്ട്യേ... "
"ഹഹഹ..." അപ്പു ആർത്തുച്ചിരിച്ചു.
"ന്റെ ഏട്ടൻ തമ്പ്രാനാണോ ദേവീ ത്..."
പാതിതുറന്ന മിഴികളുമായി ഭദ്ര നാഗപ്രതിഷ്ഠക്ക് മുന്നിലിരുന്നു.
കാമം നിറഞ്ഞ കൈകളുമായി ദേവൻ അവളുടെ അടുത്തെക്ക് ചെന്നു. സർവ്വശക്തിയെടുത് ഭദ്ര ദേവനെ തള്ളിയിട്ടു.
നിസ്സഹായതയോടെ ചാരു നാഗക്കാവിന് പുറത്ത് നിന്ന്കൊണ്ട് എല്ലാംകാണുന്നുണ്ടായിരുന്നു.
രക്ഷപ്പെടാൻ മനസ് മന്ത്രിചെങ്കിലും ശരീരം അനുവദിച്ചില്ല.
"അമ്മേ ദേവീ.. കാവിലമ്മേ... നാഗരാജാവേ, നാഗയക്ഷി.. ദിവസവും മുടക്കിലാണ്ട് അവിടുത്തെ മുന്നിൽ വന്ന് തിരികൊളുത്തുന്ന ന്നെ കൈവിടല്ലേ..."
ശിലാവിഗ്രഹങ്ങൾക്കുമുൻപിൽ ഭദ്ര കേണപേക്ഷിച്ചു.
കാർമേഘംകൊണ്ട് ആകാശം കറുത്തുകുത്തി , വലിയ ശബ്ദത്തോട് കൂടി ഇടിയും മിന്നലും ഭൂമിയിലേക്ക് പതിച്ചു.
ഇടിയുടെ ശബ്ദം കേട്ട ചാരു ചെവികൾ രണ്ടും പൊത്തിപ്പിടിച്ചു.
ദേവൻ ഭദ്രയുടെ മേൽമുണ്ട് വലിച്ചൂരി.
പാതി മരിച്ച ശരീരവുമായി ഭദ്ര ഇഴഞ്ഞു നീങ്ങി. ദേവൻ അവൾടെ കാലുകൾ പിടിച്ചുവലിച്ചു.
"തമ്പ്രാൻകുട്ടി പോയിക്കൊള്ളു ഞാനങ്ങട് വരാ.."
ദേവന്റെ പരാക്രമംകണ്ട് അപ്പു ഊറി,ഊറി ചിരിച്ചു.
"ഞാൻ ദേ ഇവിട്യണ്ട്. കാര്യം കഴിഞ്ഞാ മറക്കേണ്ട.. ജീവനിങ്ങട് എടുത്തോളൂ.."
അർദ്ധനഗ്നയായി കിടക്കുന്ന ഭദ്രയുടെ ശരീരത്തിലേക്ക് കാമത്തിന്റെ രസചൂടുമായി ദേവൻ വലിഞ്ഞുകയറി.
ദേവന്റെ കാമലീകൾ കാണാൻശേഷിയില്ലാതെ ചാരു മുഖം മറച്ചു.
ഭദ്രയുടെ ജീവന് വേണ്ടി അവൾ നാമ ജപങ്ങളാൽ പ്രാർത്ഥിക്കാൻ തുടങ്ങി.
"സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം, മാണിക്യ മൌലി സ്ഫുരത്, താരാനായക ശേഖരാംസ്മിത മുഖീ, മാപീന വക്ഷോ രുഹാം പാണിഭ്യാംമളി പൂര്‍ണരത്ന ചഷകം, രക്തോല്പലം ബിഭ്രതീം സൌമ്യാം രത്ന ഘടസ്‌ഥ രക്തചരനാം, ധ്യായേത് പരാമംബികാം"
മൂടികെട്ടിയ കാർമേഘം മഴത്തുള്ളികളായി പൊഴിഞ്ഞ് ശിരസ്സിൽ പതിഞ്ഞപ്പോഴാണ് ചാരു മിഴികൾ തുറന്നത്.
ദീപസ്തംഭത്തിൽ ഭദ്ര കൊളുത്തിയ തിരിനാളം അണഞ്ഞിരിക്കുന്നു ചാരു വേഗം നാഗക്കാവിനുള്ളിലേക്ക് നോക്കി ചലനമറ്റു കിടക്കുന്ന ഭദ്രയെകണ്ടപ്പോൾ അവൾ അലറികരഞ്ഞു.
മുണ്ട് വലിഞ്ഞുടുക്കുന്ന ദേവനെ കണ്ട അവൾക്ക് പുച്ഛമാണ് തോന്നിയത് പക്ഷെ എല്ലാം നോക്കിയിരുന്നസ്വദിച്ച അപ്പുവിനെ അവൾക്ക് നിഗ്രഹിക്കാനുള്ള ദേഷ്യം ഉടലെടുത്തു.
"തമ്പ്രാൻ കുട്ട്യേ... മരിച്ചു ന്നാ തോന്നണെ." വെപ്രാളത്തോടെ ദേവൻ വിളിച്ചുപറഞ്ഞു.
അപ്പു ആകാശത്തിലേക്ക് നോക്കി
💬 Comments
View all comments