Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി [സൂർദാസ്]
കഴിയും.. ഞങ്ങൾ ഉദ്ദേശിച്ചവർക്കേ ഞങ്ങളെ കാണാൻ കഴിയൂ... ഞങ്ങളുടെ ലോകവും വസ്തുക്കളുമെല്ലാം അങ്ങിനെ തന്നെ. നിങ്ങൾക്ക് വേണേൽ അതിനെ പ്രകാശ ലോകം എന്ന് വിളിക്കാം..ലൈറ്റ് വേൾഡ് ... പക്ഷേ നിങ്ങൾ ഇത്തരം കാര്യങ്ങളെ ഡാർക്ക് വേൾഡായി ആണ് പരിഗണിക്കാറ് എന്ന് മാത്രം... നിങ്ങളുടെ പുരാണങ്ങളെ തിരുത്തി എഴുതാനല്ല സമാനെ ഇവിടെ കൊണ്ട് വന്നത്.. ഞ്ഞങ്ങൾ ജിന്നുകൾക്കില്ലാത്ത ഒരു പാട് കാര്യങ്ങൾ നിങ്ങൾക്ക് കഴിയും. നിങ്ങൾക്ക് കഴിയാത്ത പലതും ഞങ്ങൾക്കും കഴിയും.അങ്ങിനെ നിങ്ങൾക്ക് മാത്രം കഴിയുന്ന ഒരു കാര്യം സമാനെ കൊണ്ട് ചെയ്യിക്കാനാണ് താങ്കളെ ഇവിടെ എത്തിച്ചത്.അത് ദർബാറിൽ നിന്ന് പറയാനുള്ളതല്ല.. താങ്കളോട് മാത്രമായി പറയും.. ദർബാർ കഴിയുന്ന വരെ താങ്കൾക്ക് ഒന്ന് വിശ്രമിക്കാൻ സമയമുണ്ട്. താങ്കളെ എന്റെ പരിചാരികമാർ വന്ന് കൊണ്ടു പോകും "
പെട്ടെന്ന് ജിന്നുകളെല്ലാം സമാന്റെ കണ്ണിൽ നിന്ന് അപ്രത്യക്ഷരായി.. സിംഹാസനങ്ങളും ഇരിപ്പിടങ്ങളും ഒരു നൊടിയിൽ ശൂന്യം. ഇപ്പോൾ സമാന് അറിയാം അവർ അവിടുണ്ട്.ഭരണകാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്.. ഞാൻ കേൾക്കാനോ കാണാനോ അവർ ഉദ്ദേശിക്കുന്നില്ല. അതു കൊണ്ടാണ് തനിക്ക് കാണാൻ കഴിയാത്തത്. ഇങ്ങനെ ചിന്തിച്ചപ്പോഴേക്ക് ദർബാറിലേക്ക് സമാനെ ആനയിപ്പിച്ച സുന്ദരിയും തോഴിമാരും വാതിൽ കടന്നു വരുന്നത് സൽമാൻ കണ്ടു. മുന്നിൽ നേരത്തെ കൈ പിടിച്ചു കൊണ്ടു വന്നവൾ തന്നെ... അവളുടെ മുഖത്തോടുള്ള പരിചയം ഓർത്തെടുക്കാൻ ഒരു വൃഥാ ശ്രമം കൂടി സമാൻ നടത്തി.ഫലം ശൂന്യം തന്നെ.
അവൾ സമാന്റെ കൈ പിടിച്ച് ദർബാറിന് പുറത്തേക്ക് നടന്നു. വിശ്രമമുറിയിലേക്ക് അവൾ കൈ പിടിച്ച് നയിക്കുന്നതിനിടെ അവളുടെ ഗന്ധം ഒരു നിമിഷം തന്നെമത്ത് പിടിപ്പിച്ചതും "യാ അല്ലാഹ് കണ്ട്രോൾ തരണേ" എന്ന് മനസ്സിൽ പറഞ്ഞു. ആ നിമിഷം അവന്റെ കയ്യിലെ അവളുടെ പിടുത്തം ഒന്ന് മുറുകിയോ എന്ന് അവൻ ഒരു നിമിഷം ശങ്കിച്ചു
വെൺ പട്ടു പോലെ മൃദുലമായ കൈയിൽ തന്റെ കൈയ്യും പിടിച്ച് പോകുന്ന ഈ സുന്ദരി ഒരു ജിന്നാണല്ലോ എന്ന ചിന്ത സമാന്റെ ഉള്ളിൽ ഒരു ചെറിയ പുളകം സൃഷ്ടിക്കാതിരുന്നില്ല.
അവളുടെ നിതംബത്തിന്റെ തുടിപ്പും തുടുപ്പും മാർവിടങ്ങളുടെ മുഴുപ്പും എടുപ്പും വെണ്ണിലാവ് കൊണ്ട് കടഞ്ഞെടുത്ത പോലുള്ള
💬 Comments
View all comments