Chapter Title : ഡിറ്റക്ടീവ് അരുൺ 7 [Yaser]
അത് ഡിലീറ്റ് ചെയ്തു.
നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ആരോ വാതിലിൽ പതിയെ മുട്ടുന്നത് നന്ദൻ കേട്ടു. ഭയത്തോടെയാണെങ്കിലും അയാൾ ചെന്ന് വാതിൽ തുറന്നു. ആയുധങ്ങൾ ഏന്തിയ ഇരുപതോളം യുവാക്കളുടെ സംഘമാണ് പുറത്ത് നിൽക്കുന്നതെന്ന് അയാൾ കണ്ടു. അവരുടെ നേതാവ് രാകേഷ് തന്നെയായിരുന്നു.
അവർ തന്നെ ആക്രമിക്കാൻ തുനിയാത്തത് കണ്ട് നന്ദൻ മേനോന് ചെറിയ ധൈര്യമൊക്കെ തോന്നി. അയാൾ തിരിഞ്ഞ് അകത്തേക്ക് കടന്നു. പുറകേ ആ സംഘവും.
"എന്നെ മനസ്സിലായിക്കാണുമല്ലോ അല്ലേ.?" അകത്തേക്ക് കയറിയ രാകേഷിന്റേതായിരുന്നു ആ ചോദ്യം.
"രാകേഷ്." നന്ദൻ മേനോൻ പതിയെ പറഞ്ഞു.
"അപ്പോൾ ചേട്ടന് എന്റെ പേരൊക്കെ അറിയാം അല്ലേ. അപ്പോൾ ഞങ്ങളെന്തിനാ വന്നതെന്ന് അറിയുമോ.?"
"വ്യക്തമായി അറിയില്ല. എന്നെ കൊല്ലാനാണെന്ന് തോന്നുന്നു."നന്ദൻ മേനോൻ തല താഴ്തിക്കൊണ്ട് മറുപടി പറഞ്ഞു.
"അത് ശരി കൊച്ച് കള്ളൻ എല്ലാം അറിഞ്ഞിട്ടാണല്ലേ ഇങ്ങനെ ഇരിക്കുന്നത്. ഒരു പേനയും പേപ്പറും എടുത്ത് ഐശ്യര്യമായി ഒരു ആത്മഹത്യാ കുറിപ്പ് എഴുതിക്കോളൂ."
നന്ദൻ നിസ്സഹായതയോടെ അവരെ ഓരോരുത്തരെയും മാറി മാറി നോക്കി. അകത്തേക്ക് കയറിയവർ അതിനോടകം നന്ദന് ചുറ്റും ഒരു വലയം തീർത്തിരുന്നു. കൂട്ടത്തിലൊരാൾ പേനയും പേപ്പറും മേശപ്പുറത്ത് വെച്ചു.
രാകേഷ് ഒരു സ്റ്റൂൾ മേശക്കരികിലേക്ക് നീക്കിയിട്ട് നന്ദനെ അതിലേക്ക് പിടിച്ചിരുത്തി കൊണ്ട് പറഞ്ഞു. "ഉം ... എഴുതിക്കോ എന്റെ മരണം എന്റെ തീരുമാനമാണ്. അതിലാർക്കും യാതൊരു വിധ പങ്കുമില്ല.
നന്ദന് അനുസരിക്കുകയല്ലാതെ വേറെ നിവൃത്തി ഉണ്ടായിരുന്നില്ല. രാകേഷ് പറഞ്ഞത് പോലെ അയാൾ പേപ്പറിൽ എഴുതി. രാകേഷിന്റെ നിർബന്ധ പ്രകാരം അതിനടിയിൽ ഒപ്പുമിട്ടു.
തുടർന്ന് രാകേഷിന്റെ കൂടെ വന്നവർ ടേബിൾഫാനിന്റെ ചുവട്ടിലേക്ക് നീക്കി വെച്ച് സ്റ്റൂളെടുത്ത് അതിന് മുകളിൽ വെച്ചു.
നന്ദൻ മേനോൻ അവരുടെ ആജ്ഞ പ്രകാരം അതിൻമേൽ കയറി നിന്ന് ഫാനിൽ ഒരു കയർകൊണ്ട് കെട്ടി കുരുക്ക് തന്റെ കഴുത്തിൽ മുറുക്കി.
"ഏട്ടാ ഒന്ന് വരൂ. അവസാനമായി ഇയാളൊന്ന് നിങ്ങളെ കണ്ടോട്ടെ." രാകേഷ് പുറത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
അകത്തേക്ക് കയറി വന്ന ആളെ കണ്ട നന്ദൻ മേനോൻ ശക്തമായി നെടുങ്ങി. അത് സൂര്യനായിരുന്നു.
സൂര്യന്റെ മിഴികൾ മുറിയിലാകമാനം കറങ്ങി നടന്നു.അപ്പോഴാണ് ലാപ്ടോപ്പ്
💬 Comments
View all comments