Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]
ഡ്രസിങിൻ്റെ മേലെക്കൂടി പനിച്ചിറങ്ങിയ രക്തത്തിൻ്റെ അംശംകൂടികാൺകെ ഇപ്രാവശ്യമതു ചോദിച്ചപ്പോൾ അവൾടെമുഖത്ത് നേരിയവിഷമവും കാണാനുണ്ട്...
""...ഉണ്ടെങ്കി..??"""_ കണ്ണടച്ചിരുന്നുകൊണ്ട് ഞാൻ തിരിച്ചുചോദിച്ചു...
""...കൊറവില്ലേൽ നാളെ നമുക്ക് വേറൊരു ഹോസ്പിറ്റലിപ്പോവാം... ഇതിപ്പോ അയഡിൻ സല്യൂഷൻവെച്ച് ഡ്രസ്സ് ചെയ്തിട്ടുണ്ടെന്നേയുള്ളൂ... ആൻ്റിബയോട്ടിക് വല്ലതും കഴിയ്ക്കേണ്ടി വരും... ഒരുകാര്യഞ്ചെയ്യാം ഇവിടെ ബീറ്റാഡിൻ ഓയിൻമെന്റുണ്ടോന്ന് ചേച്ചിയോടു ചോദിയ്ക്കാം നമുക്ക്..!!"""_ മുറിവ് തിരിച്ചുകെട്ടുന്നതിനിടയിൽ അവളെന്റെ മുഖത്തുതന്നെ നോക്കുന്നുണ്ടായ്രുന്നു...
""...എന്റപൊന്നോ വേണ്ട... നിന്റെ ഡ്രൈവറായ്ട്ടുള്ള സഹായന്തന്നെ സഹിയ്ക്കാമ്പറ്റാണ്ടിരിയ്ക്കുവാ... അക്കൂട്ടത്തിലിനി ഡോക്ടറായ്ട്ടുള്ള സഹായങ്കൂടെ താങ്ങത്തില്ല... തന്നത്താനങ്ങോട്ടു വാങ്ങി തേച്ചൊണ്ടാ മതി..!!"""_ മുറിവ് ചുറ്റിക്കെട്ടിക്കൊണ്ടിരുന്ന അവളെനോക്കി അതുപറയുമ്പോൾ ഞാമ്പറഞ്ഞതിഷ്ടാകാതെ മുറിവിലെങ്ങാനും വെച്ച് കുത്തിത്തരുവോന്നുള്ള പേടിയില്ലാതില്ലായ്രുന്നു...
അവൾ മുറിവ് കെട്ടിക്കഴിഞ്ഞ് പിന്നേം ചമ്രമ്പടഞ്ഞിരുന്നു...
ഞാനപ്പോഴേയ്ക്കും വീണ്ടും മലർന്നുകിടന്നിരുന്നു...
ആ കിടപ്പിലെപ്പോഴോ മയങ്ങിപ്പോവുകയും ചെയ്തു...
പിന്നെ ജോക്കുട്ടന്റമ്മയാണ് മെഡിസിനൊക്കെയായിവന്ന് വിളിച്ചെഴുന്നേൽപ്പിച്ചത്...
പിന്നീടവരുടെവകയുണ്ടായ്രുന്ന കുറേ ആശ്വസിപ്പിയ്ക്കലും ഉപദേശവുമൊക്കെ മനസ്സില്ലാമനസ്സോടെ കേട്ടിരുന്നപ്പോൾ അറിയാതെ കണ്ണടഞ്ഞുപോയി...
അതുകഴിഞ്ഞെഴുന്നേൽക്കുന്നത് പിറ്റേദിവസം പത്തുപതിനൊന്നു മണിയായപ്പോഴാണ്...
അപ്പോഴേയ്ക്കും തലേന്നത്തെ ക്ഷീണമേകദേശം മാറിയിരുന്നു...
എങ്കിലും കൈയ്ക്കും തലയ്ക്കും ചെറിയവേദനയുണ്ട്...
അതുകാര്യമാക്കാതെ എഴുന്നേറ്റു ഫ്രെഷായിവന്നപ്പോഴും മീനാക്ഷിയൊരു കുലുക്കവുമില്ലാതുറങ്ങുവാണ്... ശവം.!
...എന്നെ ഈയവസ്ഥയിലാക്കീതും പോരാണ്ട് അവൾടമ്മേടൊരറക്കം.!
ഒരു ചവിട്ടങ്ങു വെച്ചുകൊടുക്കാനാ തോന്നിയേ... പിന്നെന്തേലും പറ്റിപ്പോയാൽ അതുകൂടെന്റെ തലയിലായാലോന്നുള്ള പേടികൊണ്ടുമാത്രം ഞാനൊന്നടങ്ങി...
പക്ഷേ, ഞാനടങ്ങിയതിന് അതുമാത്രമായിരുന്നില്ല കാരണം...
സാധാരണ ഒന്നുംരണ്ടുമ്പറഞ്ഞ് ഏതുനേരവും റൂമിന്റെഡോറിൽ തട്ടിക്കൊണ്ടിരുന്ന ആരതിയേച്ചിയേയോ അമ്മയേയോ സമയമത്രയായ്ട്ടും ആ പരിസരത്തുപോലും കാണാതെവന്നത് എന്നെ ചെറുതായൊന്നലട്ടി...
ഒരുപക്ഷേ, ഞാനിന്നലെ ഹോസ്പിറ്റലിൽവെച്ചു പറഞ്ഞതും ഇവടെവന്നു മീനാക്ഷിയുമായുണ്ടാക്കിയ പുകിലുമെല്ലാംകേട്ടിട്ട് മനഃപൂർവ്വമവരു ഗ്യാപ്പിടുന്നതാണോന്നൊരു ഡൌട്ട്...
...ഒന്നുവില്ലേലും സ്വന്തംവീട്ടീന്നുപോലും കിട്ടാത്ത പരിഗണനകിട്ടീരുന്നതാ... ഇപ്പോളീ സ്വഭാവംകാരണം വീണ്ടും പട്ടിവിലയാകോന്നൊരു പേടി...
അതിനിടയിൽ മീനാക്ഷിയെനിയ്ക്കൊരു പ്രശ്നമേയല്ലാതാകുവായ്രുന്നു...
""...ഉം.! വിട്... വിട്... എന്നെത്തൊട്ടാ കൊന്നുകളേം ഞാൻ..!!"""_ ഉറക്കപ്പിച്ചിൽ തിരിഞ്ഞുംമറിഞ്ഞും കിടന്നുള്ള മീനാക്ഷിയുടെ വാക്കുകളായിരുന്നൂ എന്നെ ചിന്തയിൽനിന്നുമുണർത്തീത്...
...ഈശ്വരാ.! ഉറക്കത്തിപ്പോലും ഇവൾക്കെന്നെ കൊല്ലുന്നതേ ചിന്തിയ്ക്കാനുള്ളോ..??
...നിന്നെക്കൊണ്ടു കൊല്ലിച്ചുതരാടീ മുതുമൈരേ.!
മനസ്സിൽപ്രാകിയ ഞാൻ;
""...എടീ... പോത്തേ... എഴുന്നേക്കടീ..!!"""_ ന്നും മുരണ്ടുകൊണ്ട് ലെഗ്ഗിൻസിനുള്ളിൽ തള്ളിനിന്ന കൊഴുത്ത ചന്തിക്കിട്ടൊന്നു പൊട്ടിച്ചു ഞാൻ...
അതിലൊന്നു ഞെട്ടിപ്പോയ മീനാക്ഷി കണ്ണുമിഴിച്ചെന്നെ നോക്കീതും,
""...എന്റെ തൊണ്ടക്കുഴീലിത്തിരി ഉയിരുകിടക്കുന്നകണ്ടിട്ട് നെനക്കൊട്ടും സയ്ക്കുന്നില്ലല്ലേടീ മൈരേ..??"""_ ന്നൊറ്റ ചോദ്യമായ്രുന്നു...
പക്ഷേ ആ ഞെട്ടലിലിനി കണ്ടസ്വപ്നം മറന്നുപോയിട്ടാണോ
💬 Comments
View all comments