0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6506

തരംകിട്ടുമ്പോൾ കുത്തിപ്പറഞ്ഞാലും ഒരുകാലത്തെന്റെ
എല്ലാമെല്ലാമായ്രുന്ന കീത്തുവേച്ചിയെ കണ്ണുനിറച്ചിറക്കിവിടാൻ മനസ്സനുവദിച്ചില്ല... എങ്ങനേങ്കിലും പന്തൽ നിവർത്തിയേപറ്റൂ... അതിനായി എത്രകൂട്ടായി ആലോചിച്ചിട്ടും മീനാക്ഷിപറഞ്ഞതല്ലാതെ മറ്റുവഴിയൊന്നും ഞങ്ങൾകണ്ടില്ല...

അങ്ങനെകയ്യാലേടെ നീളംകൂട്ടാൻതന്നെ തീരുമാനിച്ചു... അതിനായി മീനാക്ഷിയെപറഞ്ഞുവിട്ട് കൊട്ടയുംതൂമ്പയുമെടുപ്പിച്ചു... ശേഷം, പറമ്പിലവടവടെയായി ചിതറിക്കിടന്ന കുറേ പാഴ്ക്കല്ലുകൾ വലിച്ചു ചുമന്നോണ്ടുവന്ന് മേൽക്കുമേലേയടുക്കി... അതിന്റെയിടഭാഗം മണ്ണിട്ടുനികത്തി... അങ്ങനൊരുവിധം പന്തലൊരല്പംനിവർത്തി, കല്ലിന്മേൽകേറ്റിവെച്ചു... എന്നാൽ പന്തലിന്റെ വെയ്റ്റുകാരണം കല്ലിരിയ്ക്കുന്നിടം പിന്നേംകുഴിഞ്ഞു... അതിനി നികത്താനായ്ട്ട് ഇനീം കല്ലിട്ടുപൊക്കണം... അങ്ങനേമാലോചിച്ചു നിൽക്കുമ്പോളാണ് മാമൻബ്രോ,

""...നിന്റച്ഛനെയിങ്ങോട്ടു വിളിയ്ക്കെടാ..!!"""_ ന്നുപറഞ്ഞത്... അതിന്,

""...എന്തിന്..??"""_ ന്നു തിരിച്ചുചോദിച്ചതും,

""...ഈ തൂണുംതാങ്ങിപ്പിടിച്ച് കല്യാണംകഴിയുന്നേടംവരെ ഇവടെങ്ങാനും നിയ്ക്കാമ്പറ... അതാവുമ്പൊ പന്തലിന് കണ്ണുതട്ടുകേമില്ല..!!"""_ മാമന്റെമറുപടി...

""...പക്ഷേ പുള്ളീടെ മോന്തേംകണ്ടിട്ട് കേറുന്നവന് തിന്നാന്തോന്നണ്ടേ..??"""_ അങ്ങനെപറഞ്ഞുകൊണ്ട് ഞാനവടൊക്കൊന്നു നോക്കിയെങ്കിലും ആളെക്കണ്ടില്ല... കണ്ടിരുന്നേ പന്തലിന്റെകാലേൽക്കൊണ്ട് കെട്ടിയിട്ടേനെ ഞാൻ... എന്നാലങ്ങേരെയെന്നല്ല,
ആരേമവിടെങ്ങും കാണാനില്ല... ഇടയ്ക്കിടെ ആരേലുമൊക്കെ സിറ്റൗട്ടിൽവന്നുനിന്ന് പണിയെന്തായീന്നുനോക്കി പോകുന്നതല്ലാതെ ഒരു കൈസഹായത്തിനുപോലും ഒന്നിനേംകിട്ടിയില്ല... മീനാക്ഷീടെകയ്യീന്ന് ഭേഷായി കിട്ടിബോധിച്ചതുകൊണ്ട് കീർത്തുപിന്നങ്ങോട്ടു തിരിഞ്ഞുപോലും നോക്കീതുമില്ല...

പിന്നതൊന്നുംകാര്യമാക്കാതെ
വീണ്ടും തൂണുപിടിച്ചുമാറ്റിവെച്ച് കല്ലിട്ടുപൊക്കാനായി തുടങ്ങുമ്പോളാണ് അടുത്തുള്ള കല്ലുകൾമൊത്തം തീർന്നിരുന്നത് കാണുന്നത്... മാമനേംശ്രീയേയും പറഞ്ഞുവിട്ട് അപ്പുറത്തെ സൈഡിൽനിന്ന് കൊണ്ടുവരീച്ചിട്ട്, ഞാനും മീനാക്ഷിയുംകൂടെ അതോരോന്നും വലിച്ചുപൊക്കി കയ്യാലയ്ക്കു മേലെവെച്ചു...

എന്തായാലും ചോറുരുട്ടാനല്ലാതെ മറ്റൊരധ്വാനത്തിനും കൈ പൊന്തിയ്ക്കാത്ത മീനാക്ഷിയും അതിനെല്ലാം കട്ടയ്ക്കെനിയ്ക്കൊപ്പംനിന്നു...
കക്ഷീടെ കൈനല്ലോണം വേദനിയ്ക്കുന്നുണ്ടെന്നൊക്കെ മുഖംകണ്ടാലറിയാം... ഇടയ്ക്ക് ഹൗ... ഊശ്... അമ്മേന്നൊക്കെയുള്ള ചെറിയശബ്ദശകലങ്ങളും
കേൾക്കാം... എന്നാലതൊന്നുംഞാൻ മൈന്റ്ചെയ്യാമ്പോയില്ല... നോക്കിപ്പോയാലോ, എന്തെങ്കിലും ചോദിച്ചുപോയാലോ അവളതുതരമാക്കും... അതുമ്പറഞ്ഞാസാധനം കേറിപ്പോയാൽപ്പിന്നെ ബാക്കി ഞാനൊറ്റയ്ക്കു പണിയേണ്ടിവരും...

അങ്ങനെ മടുത്തുതൊലഞ്ഞുനിന്ന് പണിയെടുക്കുമ്പോഴാണ് പെട്ടെന്നു പിന്നിൽനിന്നൊരു ചോദ്യം;

""...എന്താ എല്ലാരുങ്കൂടെ രാവിലേപരിപാടീ..??"""_ ന്ന്

തിരിഞ്ഞുനോക്കുമ്പോൾ പത്തറുപതുവയസ്സുള്ളൊരു കിളവനും പെണ്ണുംപിള്ളയാന്ന് തോന്നുന്നൊരു കിളവീങ്കൂടെ പുറകിൽനിൽക്കുന്നു... വല്യെന്തോ കണ്ടപോലൊരു ചിരിയും ഫിറ്റ്ചെയ്തിട്ടുണ്ട്...

""...എന്താന്ന്..??"""_ കുന്തിച്ചിരുന്ന് കല്ലുറപ്പിയ്ക്കുവായ്രുന്ന ഞാൻ മുഖമൊന്നുയർത്തി...

""...എന്താ
രാവിലേപരിപാടീന്ന്..??"""_
പുള്ളി ചോദ്യം വീണ്ടുമാവർത്തിയ്ക്കുമ്പോൾ റബ്ബർകുട്ടയിൽ അടുത്തറൗണ്ട് കല്ലുമായി അവരുമെത്തിയിരുന്നു... അതുമേടിച്ചുവച്ചിട്ട് ഞാനാപ്പുള്ളിയെനോക്കി;

""...അതമ്മാവാ... കല്യാണോക്കെയല്ലേ... നാലാളുകൂടുന്നിടത്തീ പന്തലിനെങ്ങനാ തുണിയില്ലാണ്ട് നിർത്തുന്നെ..?? അതോണ്ടൊരു കോണാനുടുപ്പിച്ചു വിടുവായ്രുന്നു... എന്താ കൂടുന്നോ..?? അല്ലേ... താൻവന്നീ സാമാനമെല്ലാങ്കൂടെ താങ്ങിപ്പിടിച്ചേക്കുവോ..??"""_ ഒരു ഭാവവ്യത്യാസവുമില്ലാതങ്ങനെ പറഞ്ഞതും മൂപ്പീന്നിന്റെ ഇളിമറഞ്ഞു... എന്നാലുടനേ മീനാക്ഷിയുടെകളകളാന്നുള്ള ചിരികൂടായപ്പോൾ ആ തള്ള കെട്ടിയോനേംവലിച്ചോണ്ടു വലിഞ്ഞവടുന്ന്... കൂട്ടത്തിലെന്തോ മുറുമുറുക്കുന്നുമുണ്ടായ്രുന്നു...

...ഓഹ്! കൂടിപ്പോയാ

💬 Comments

View all comments