Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
കണ്ണുകാട്ടി... അതോടെ ഒരിയ്ക്കൽക്കൂടിയൊരു ചിരിയുംതന്ന് ഫോണും സ്ലിങ്ബാഗും കയ്യിലെടുത്തു നടന്നപ്പോഴാണ് ഞാൻ മൊത്തത്തോടെയൊരു കിലുക്കംകേൾക്കുന്നത്...
...ഇവളിതെന്തോന്ന് ബസ് കണ്ടക്ടറോ..?? എന്നമട്ടിൽ നിൽക്കുമ്പോഴേയ്ക്കും അവള് ചാടിയിറങ്ങി പോവുകേംചെയ്തു...
ഉടനേ നിന്നവേഷത്തിൽ ഞാനും താഴേയ്ക്കുപാഞ്ഞു... അല്ലേത്തന്നെ
എന്റെ ഒരുക്കംകൂടി ഒരുങ്ങിയല്ലേ അവളുപോയേക്കുന്നെ... പിന്നെ ഞാനിനി പ്രത്യേകമെന്തുകാട്ടാൻ..?? തുണിയുണ്ടല്ലോ, അതുതന്നെ ധാരാളം.!
അങ്ങനെ ഓടിപ്പിടച്ചു താഴെവന്നപ്പോഴാണ് പന്തലിൽവരുത്തിയ മാറ്റം ഞാൻ കാണുന്നത്... അതോടെ എവടെയൊക്കെയോ ബാക്കിയുണ്ടായ്രുന്ന രണ്ടുമൂന്നു
കിളികൾകൂടി പടിയിറങ്ങുന്നത്...
...ഇതെന്തുവാടേ... എസ്എൻഡിപി യോഗത്തിന് സ്റ്റേജ് കെട്ടിയേക്കുന്നോ..?? ആകെമൊത്തമൊരു മഞ്ഞമയം..??
...മീനാക്ഷി ഹൽദീടെ പ്ലാനിങ്ങിനിറങ്ങിയപ്പോഴേ ഞാനിതൊക്കെ പ്രതീക്ഷിയ്ക്കേണ്ടതായ്രുന്നു... അല്ല... ഇവൾക്കിതെവടെന്നാ ഇത്രേം മഞ്ഞത്തുണികിട്ടിയെ..?? ഇനി തന്തച്ചാർക്ക് വയറ്റിളക്കംവന്നപ്പോൾ പുള്ളിയുടുത്തിരുന്ന മുണ്ടുവല്ലതുമാണോ ആ വലിച്ചുകെട്ടിയേക്കുന്നെ..??
കുശുമ്പുമൂത്ത് മനസ്സിലങ്ങനൊക്കെ മുറുമുറുത്തെങ്കിലും
അത്യാവശ്യം അടിപൊളിയായിത്തന്നെ സ്റ്റേജൊക്കെ റെഡിയാക്കി ലൈറ്റ്സൊക്കെ ഇട്ടിട്ടുണ്ട്... സ്റ്റേജിനെതിരെ ഒരുക്കിയിരുന്ന പന്തലിലെ ടേബിളിനു ചുറ്റുമുള്ള കസേരകളിൽ ആളുകളൊക്കെ നിരന്നിട്ടുമുണ്ട്... കാർന്നോരും അമ്മയും ചെറിയമ്മയും അമ്മായിയും പിന്നേതൊക്കെയോ ബന്ധുക്കളൊക്കെച്ചേർന്ന് ആളുകളെ സ്വീകരിച്ചിരുത്തുവാ... കാർന്നോർക്കൊപ്പം ജോക്കുട്ടന്റച്ഛനും ചേച്ചീടച്ഛനും ചേർന്നപ്പോൾ അമ്മയ്ക്കും ചെറിയമ്മയ്ക്കുമൊപ്പം ജോക്കുട്ടന്റമ്മയും സീതമ്മയും ചേച്ചിയുംകൂടി... എന്നാൽ
ശ്രീയേയോ മാമനേയോ ജോക്കുട്ടനേയോ അച്ചുവിനേയോ അവടെങ്ങും കണ്ടുമില്ല...
""...ചെറിയമ്മേ... ശ്രീയെവടെ..??"""_ കുറച്ചുനേരം പന്തലിലങ്ങോളമിങ്ങോളം നടന്നിട്ടും അവന്മാരെ കാണാതെവന്നപ്പോൾ ഞാൻ ചെറിയമ്മയോടുചെന്ന് രഹസ്യമായി തിരക്കി...
""...ഓഡിറ്റോറിയത്തിൽ പോയതാ... അവിടെന്തൊക്കെയോ ചെയ്യാനുണ്ടെന്നുപറഞ്ഞ് നിന്റെ മാമനാ അവരേംകൊണ്ടു പോയത്..!!"""_ ഏതോ ഒരു വല്യമ്മയ്ക്കു കൈകൊടുത്ത് ചിരിയ്ക്കുന്നതിനിടയിൽ ചെറിയമ്മപറഞ്ഞു...
""...എന്നിട്ടവന്മാരെന്താ എന്നെ വിളിയ്ക്കാണ്ടിരുന്നെ..??"""
""...നിന്നെ വിളിയ്ക്കാൻ വന്നതാ... ഞാനാ സമ്മതിയ്ക്കാണ്ടിരുന്നെ... നീയവിടെ സ്റ്റേജിന്റടുക്കെ പോയിനിൽക്ക്... കീത്തുവവിടെ ഒറ്റയ്ക്കാ..!!"""_ കേട്ടതും അമ്മയാണ് മറുപടിപറഞ്ഞത്...
""...ഉവ്വ.! കൂട്ടിനങ്ങു പോയി നിന്നുകൊടുക്കേണ്ട കുറവേയുള്ളൂ... എന്നിട്ടുവേണം അവളവടെക്കിടക്കുന്ന കസേരവല്ലതും മാറിപ്പിടിച്ചടിച്ചു തരാൻ..!!"""_ അല്ലെങ്കിലേ അവൾക്കെന്നെ കാണുന്നത് കലിയാ... അതിന്റെകൂട്ടത്തിൽ ഇനി ഞാൻപോയി കൂട്ടുനിൽക്കണംപോലും...
""...അതൊക്കെ നിന്റെ വായീന്നു വീഴുന്നതുപോലിരിയ്ക്കും..!!"""_ മറുപടിയായി അമ്മപറഞ്ഞതും,
""...സിത്തൂ... മക്കളുചെന്ന്
അവിടെനിൽക്ക്... വെറുതെയെന്തിനാ നാട്ടുകാരുടെമുന്നിലൊക്കെവെച്ച് ചേട്ടന്റെവായീന്ന് വേണ്ടാത്തതൊക്കെ കേൾക്കുന്നേ..??"""_ എന്നുംചോദിച്ച് ചെറിയമ്മയെന്റെ കവിളിൽപിടിച്ചു കൊഞ്ചിയ്ക്കുകകൂടി ചെയ്തതോടെ,
""...ഒടുങ്ങാനായ്ട്ട്... ഇനിയെത്രനേരമവിടെ പോസ്റ്റും പിടിച്ചിരിയ്ക്കണോ ആവോ..??"""_ ന്നും പ്രാകിക്കൊണ്ട് ഞാൻ സ്റ്റേജിനടുത്തേയ്ക്കു നടന്നു... അതിനിടയിൽ പലയാവർത്തി ഞാൻ ശ്രീക്കുട്ടനേം ജോക്കുട്ടനേം മാറിമാറിവിളിച്ചെങ്കിലും രണ്ടുകുണ്ടന്മാരും ഫോണെടുത്തില്ല...
അപ്പോഴാണ് ചേച്ചിയ്ക്കൊപ്പംനിന്ന് ആളുകളെ
💬 Comments
View all comments