Chapter Title : ജാതകം ചേരുമ്പോൾ 20 [കാവൽക്കാരൻ]
നിന്നേ ഞാൻ സമ്മതിച്ചു.... ഇന്നലെ അത്രയുംപേർ ഉണ്ടായിട്ടും നീയും അവനും കൂടേ ഇവരെയെല്ലാം അടിച്ചിട്ടില്ലേ... അല്ലെങ്കിൽ ഇന്നലെ തന്നെ ഇവൾ മരിക്കേണ്ടതായിരുന്നു...."
ഒരു കൂസലും ഇല്ലാതെയാണ് അയാൾ അതു പറഞ്ഞത്....
ഇന്നലെ നടന്നതെല്ലാം വീണ്ടും മനസ്സിലേക്ക് വന്നു....
ഞങ്ങൾ അവിടേ എത്തിയിട്ടില്ലായിരുന്നുവെങ്കിൽ.....
ഒരു നിമിഷം ഞാൻ കല്ല്യാണിയേ നോക്കി....
അവൾ വളരേയധികം പേടിക്കുന്നുണ്ടായിരുന്നു....
അയാൾ വീണ്ടും തുടങ്ങി....
എന്നാൽ ഞങ്ങളുടെ കൈയ്കൾ കോർത്തുപിടിച്ചിരിക്കുന്നത് കണ്ടതും പരമേശ്വരന്റെ കൊലച്ചിരി മാഞ്ഞു, അയാളുടെ കണ്ണുകളിൽ ദേഷ്യം നിറഞ്ഞു.
"അവസാനമായി ഒരു അവസരം തരാം"
അയാൾ എന്നേ നോക്കി പറഞ്ഞു.
"അവളേ എന്റെ കൂടേ വിട്ടേക്ക്.... അങ്ങനെയാണെങ്കിൽ നിനക്ക് നിന്റെ ജീവനെങ്കിലും ബാക്കിയുണ്ടാവും... അതല്ല ഇനി എതിർക്കാനാണ് ഉദ്ദേശമെങ്കിൽ നിന്റെ മുത്തശ്ശിയെ കൊന്നു കളഞ്ഞത് പോലേ നിന്നേ കൊല്ലാനും ഞാൻ മടിക്കില്ല......"
"മുത്തശ്ശാ...... "
അയാൾ അതു പറഞ്ഞു നിർത്തിയതും മായയുടെ ഉച്ചത്തിലുള്ള ശബ്ദം മുറിയാകെ മുഴങ്ങി...
എന്നേ കൊന്ന് കളയും എന്ന് പറഞ്ഞപ്പോലുള്ള അവളുടെ ഭാവ മാറ്റം ഞാൻ ശ്രദ്ധിച്ചു....
തുടക്കം മുതലേ അവളുടെ ലക്ഷ്യം കല്ല്യാണിയായിരുന്നില്ല.... അവൾക്ക് എന്നോടൊപ്പം ജീവിച്ചാൽ മാത്രം മതിയായിരുന്നു......
എന്നാൽ അവളുടെ വാക്കുകളിലെ എതിർപ്പ് ആദി അവളെ ദേഷ്യത്തിൽ നോക്കുന്നവരെയേ ഉണ്ടായുള്ളൂ....
പേടികൊണ്ടാണെന്ന് തോന്നുന്നു... അവൾ പറയാൻ വന്ന വാക്കുകൾ വിഴുങ്ങി... ശേഷം കണ്ണുകൾ ഒലിപ്പിച്ചുകൊണ്ട് കുറച്ചു പുറകിലോട്ടായി മാറി നിന്നു....
എന്നാൽ പരമേശ്വരന്റെ വാക്കുകൾ വീണ്ടും എന്റെ ഉള്ളിൽ ഒരു ആണി പോലേ തറച്ചുകൊണ്ടിരുന്നു...
മുത്തശ്ശിയെ കൊന്നത് ഇയാളാണോ... എന്തിന്....
"കൂടുതൽ ആലോചിച്ച് തല എല്ലാം ഞാൻ പറഞ്ഞുതരാം"
"വീട്ടിൽ വെച്ച് ഇവളെ കൊല്ലാനുള്ള എന്റെ പദ്ധതി പരാജയപ്പെട്ടപ്പോൾ, ദൈവം നിന്റെ ചേച്ചിയുടെ രൂപത്തിൽ അവതരിച്ചു. അവൾ എന്നെയും നിന്റെ മുത്തശ്ശിയെയും വീട്ടിൽനിന്ന് ഇറക്കിവിട്ടത് എനിക്കൊരു അവസരമായി തോന്നി. ആദ്യം ഞാൻ ആ രാജീവനെ പണം കൊടുത്ത് ഒതുക്കാൻ നോക്കി. പക്ഷേ, തന്തയുടെ അതേ സ്വഭാവമുള്ള മകന് ഞാൻ പറഞ്ഞത് സ്വീകാര്യമായില്ല.തന്തയേ കൊന്ന് കളഞ്ഞത് പോലേ അവനെയും കൊന്ന് കളയും എന്ന് പറഞ്ഞതും രാജീവൻ എന്ന പ്രശ്നവും തീർന്നു.... ഈ ഒരു രാത്രികൂടെ കഴിഞ്ഞാൽ
💬 Comments
View all comments