Chapter Title : ജാതകം ചേരുമ്പോൾ 20 [കാവൽക്കാരൻ]
കുത്തിയ കത്തി
പരമേശ്വരൻ വലിച്ചൂരിയിട്ടിരുന്നു.
രക്തം തുള്ളി തുള്ളിയായി നിലത്തേക്ക് വീഴുമ്പോൾ
കല്ല്യാണിയുടെ കണ്ണുകളുടെ നീല നിറം വീണ്ടും തെളിഞ്ഞു വരുകയായിരുന്നു..
പരമേശ്വരന്റെ മുഖത്ത് വീണ്ടും ഒരു ചിരി തെളിഞ്ഞു വന്നു...
അയാൾ എന്നേ തന്നെ നോക്കി നിൽക്കുകയാണ്....
"പ്ലീസ്..... അവളേ ഒന്നും ചെയ്യല്ലേ.... "
അതു പറഞ്ഞപ്പോൾ എന്റെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു.... കണ്ണു നീർ ചോരയിൽ അലിഞ്ഞു.....
അയാൾ എന്റെ അടുത്തേക്ക് നടന്നു വന്നു,
അടികൊണ്ടു കിടക്കുന്ന എന്റെ മുന്നിൽ നിന്നു.
“നിനക്ക് ഒരു കാര്യം അറിയാമോ…?
ദേവി മരിച്ചതിന് ശേഷം ഞാൻ ഉറങ്ങിയിട്ടില്ല.എന്റെ കുടുംബം കുടുംബം ഉറങ്ങിയിട്ടില്ല
കണ്ണടച്ചാൽ കാണുന്നത് ഞങ്ങളെല്ലാം മരിച്ചു കിടക്കുന്ന
അതേ സ്വപ്നം മാത്രം.
ആ ദുഃസ്വപ്നം സത്യമാവാതിരിക്കാൻ
ഇവൾ… ഇവൾ മരിക്കണം.”
അയാളുടെ ശബ്ദം വിറച്ച്,
ഒരു പ്രാന്തനെ പോലെ മുഴുവൻ ശരീരവും നടുങ്ങിത്തുടങ്ങി.
തിരിച്ചു പോവാൻ ശ്രമിച്ച അയാളുടെ കാലുകൾ ഞാൻ പിടിച്ചു.
ഒന്ന് എണീച്ചു നിൽക്കാൻ ശേഷിയുണ്ടായിരുന്നെങ്കിൽ ഞാൻ അയാളെ അവിടേവച്ചു തന്നെ കൊല്ലുമായിരുന്നു എന്നാൽ എന്റെ ശരീരം മുഴുവൻ മരവിച്ചിരുന്നു
ഞാൻ വേദനയുടെയും മരണത്തിന്റെയും ഇരുണ്ട കുഴിയിൽ വീഴുന്നതുപോലെ തോന്നിയെനിക്ക്
അയാളുടെ കാലുകൾ പിടിച്ച എന്റെ കൈ അയാൾ തട്ടി മാറ്റി
കല്ല്യാണിയുടെ നേരെ വീണ്ടും നടന്നു.
തന്റെ വയറിലെ ആഴമേറിയ മുറി
പൊത്തി പിടിച്ചുകൊണ്ട്
ജീവനുവേണ്ടി ശ്വാസം മല്ലിടുകയാണ് കല്ല്യാണി.
പരമേശ്വരന്റെ ഓരോ ചുവടും മുന്നോട്ടു വന്നപ്പോൾ,
കല്ല്യാണി എന്റെ കണ്ണുകളിലേക്ക്
നിസ്സഹായതയോടെ നോക്കി.
അവളുടെ മുന്നിൽ എത്തി
പരമേശ്വരൻ കത്തി ഉയർത്തിയ നിമിഷം,
എന്റെ കണ്ണുകൾ അടഞ്ഞു പോയി.....
ഞാൻ തോറ്റുപോയി... അവൾക്കായി ഈ നിമിഷം വരെയും എനിക്കൊന്നും ചെയ്യാനായില്ല.....
"മോളേ..... "
എന്റെ കാഴ്ചകൾക്കൊപ്പം എന്റെ ശ്വാസവും അന്തകാരത്തിലേക്ക് അലിയാൻ തുടങ്ങിയപ്പോൾ ഞാൻ അവസാനമായി കേട്ടത് മായയുടെ അമ്മയുടെ നിലവിളിയായിരുന്നു....
മുറിയുടെ ഇടുങ്ങിയ പ്രകാശം കണ്ണുകളിലേക്കു ചെറുതായി വീണു.
ആ വെളിച്ചം കുത്തിക്കൊണ്ടിരിക്കുന്ന പോലെ തോന്നി.
ശരീരം ഭാരമായി
കൈകൾ ചലിപ്പിക്കാനാകുന്നില്ല.
ശ്വാസത്തിന്റെ ശബ്ദം മാത്രം കാതിൽ നിറയുന്നു;
വലിയൊരു സമുദ്രത്തിന്റെ അടിയിൽ കിടക്കുന്നപോലെ.
തല കുറച്ചു തിരിക്കാൻ പറ്റുന്നുണ്ടെങ്കിലും ആരെയും
💬 Comments
View all comments