എല്ലാവർക്കും നമസ്കാരം,
കഴിഞ്ഞ കഥകൾക്ക് നിങ്ങൾ നൽകിയ പ്രോൽസാഹനങ്ങൾക്കും അഭിപ്രായങ്ങൾക്കും ആദ്യമേ നന്ദി പറഞ്ഞു കൊണ്ട് ഒരു പുതിയ പ്രണയ കഥ ഞാനിവിടെ അവതരിപ്പിക്കുകയാണ്. ഇതിന്റെ അടുത്ത പാർട്ട് വരാൻ അൽപം താമസിക്കും വേറെ ചില തിരക്കുകൾ ഉള്ളതാണ് കാരണം ഇത് എഴുതാൻ താമസിച്ചതും അതുകൊണ്ടാണ്. എങ്കിലും അധികം വൈകിപ്പിക്കില്ല ഒരു പത്ത് ദിവസം കാത്തിരിക്കണം.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നതോടൊപ്പം അകലങ്ങളിലായിരുന്ന് ഗവൺമെന്റിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചു കൊണ്ട് ഈ ഓണം ആഘോഷിക്കുക ... ?????
എന്നാൽ തുടങ്ങട്ടെ ......,
??കാലം കരുതിവച്ച പ്രണയം??
Kaalam Karuthivacha Pranayam | Author : Chekuthane Pranayicha Malakha
.....................
അങ്ങ് ദൂരെ നിന്ന് തീവണ്ടിയുടെ ചൂളം വിളി കേൾക്കുന്നു. ഞാൻ ആ ട്രെയിൻ വരുന്ന പാളത്തിലൂടെ നടന്നുനീങ്ങുകയാണ് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി. നിമിഷങ്ങൾക്കകം ഞാൻ ഈ ലോകത്തോട് വിടപറയും , അത്രയ്ക്ക് സങ്കടം എന്റെ മനസ്സിൽ ഉണ്ട്. നാളത്തെ ദിവസം അവളുടെ കഴുത്തിൽ മറ്റൊരാൾ താലികെട്ടുന്നത് കാണാൻ എനിക്ക് കഴിയില്ല. അതിന് മുൻപ് എനിക്ക് ഈ ലോകത്തോട് വിട പറയണം . ഒരു പെണ്ണിന്റെ സ്നേഹം കിട്ടാത്തതിൽ ആത്മഹത്യ ചെയ്യുന്ന ഒരു വിഢിയല്ല ഞാൻ. കാലം കരുതി വച്ച എന്റെ പെണ്ണ്, മൂന്ന് വർഷം മനസ്സിൽ കൊണ്ട് നടന്ന് ഇരുവരും സ്വയം അറിഞ്ഞ് പ്രണയിച്ചിട്ട് ഒടുവിൽ അവൾക്ക് എന്നെ വേണ്ട എന്നു പറഞ്ഞപ്പോൾ തളർന്നതാണ് എന്റെ മനസ്സ് . ഇനി ജീവിക്കുന്നതിനെക്കാൾ മരിക്കുന്നതാണ് നല്ലതെന്ന് തോന്നി. ഒരു ഭ്രാന്തമായ അവസ്ഥയിലാണ് ഞാൻ ഇപ്പോൾ .
'ർർർർർർ ........ർർർർർർ .............'
വൈബ്രേഷൻ കൊണ്ട് മുഴങ്ങിയ എന്റെ മൊബൈൽ ഞാൻ പോക്കറ്റിൽ നിന്ന് എടുത്തു നോക്കി. 'അരുൺ' എന്ന പേര് മൊബൈലിന്റെ ഡിസ്പ്ലേയിൽ തെളിഞ്ഞ് നിൽക്കുന്നു. ഞാൻ ഫോൺ കോൾ കട്ടുചെയ്ത് റെയിൽവേ പാളത്തിന്റെ അല്പം അകലെയായി തറയിൽ വച്ച ശേഷം റെയിൽവേ പാളത്തിൽ കയറി നിന്നു . നിമിഷങ്ങൾക്കകം എന്റെ ശരീരം ചിന്നി ചിതറും അപ്പോൾ ഇതാരുടെ ശരീരമെന്ന് തിരിച്ചറിയാൻ ഈ മൊബൈൽ ഫോൺ ഉപകരിക്കുമെന്ന് എനിക്ക് തോന്നി. ട്രേയിനിന്റെ ചൂളം വിളി അടുത്ത് വരുന്നു അതിന്റെ ശബ്ദ തീവ്രത വർദ്ധിച്ച് വരുന്നു.
'ർർർർർർ ...........ർർർർർർ .............'
തറയിൽ കിടന്ന ഫോൺ വീണ്ടും വൈബ്രേഷൻ കൊണ്ട് നിരങ്ങി നീങ്ങുന്നത് കേട്ട് ഞാൻ മൊബൈലിന്റെ ഡിസ്പ്ലേയിലേക്ക് നോക്കി . അതിൽ എഴുതിയിരുന്ന പേര് കണ്ട് എന്റെ കരഞ്ഞ് കലങ്ങിയ കണ്ണുകൾ വിടർന്നു ,
" ആരതി "
ഞാൻ വേഗം പാളത്തിന് പുറത്ത് ചാടി മൊബൈൽ ഫോൺ കയ്യിലെടുത്തു. അപ്പോഴേക്കും ഞാൻ കാത്തു നിന്ന എന്റെ മരണത്തിന്റെ ദൂതൻ ചൂളം വിളിച്ച് പാഞ്ഞ് പോയി. വെറും ഒരു നിമിഷത്തിന്റെ വ്യത്യാസത്തിൽ എന്റെ മരണ സമയം മാറ്റി എഴുതപ്പെട്ടു.
ഞാൻ ഫോണിൽ വന്ന കോൾ എടുത്തു.
💬 Comments
View all comments