Chapter Title : കാഞ്ഞിരക്കുറ്റി 10 [ലസ്റ്റർ]
അമർന്നു പോയിട്ട് തിരികെ അല്പം പുറത്തേക്ക് തള്ളി വന്നു.
പഴയമയുടെ ഓട്ടോമാറ്റിക് സിസ്റ്റം പോലൊരു സൂത്രം.
പുറത്തേക്ക് തള്ളിയ കരിങ്കൽ കഷണം അവൻ കൈകൊണ്ട് വലിച്ചെടുത്തു.
നല്ല വൃത്തിയിൽ, കടഞ്ഞെടുത്തത് പോലെ കൊതിയെടുത്ത കരിങ്കൽ ദണ്ഡ്.
അത് നിലത്തേക്ക് വച്ചിട്ട് ആ കരിങ്കൽ ചുവർ അവൻ തള്ളിനോക്കിയെങ്കിലും അനങ്ങുന്നില്ലെന്ന് മനസ്സിലായപ്പോൾ ഒരു വശത്തേക്ക് നീക്കാൻ ശ്രമിച്ചു.
അല്പം ഭാരമുണ്ടായിരുന്നെങ്കിലും, പാറയിൽ പാറ ഉരയുന്ന ശബ്ദത്തോടെ ആ കരിങ്കൽ പാളി അല്പം നീങ്ങി.
അവൻ കിഷോറിന്റെയും ആതിരയുടെയും മുഖത്തേക്ക് നോക്കി.
ആ കരിങ്കൽ ഭിത്തി തുറന്നത്തോടെ അസഹ്യമായ ദുർഗന്ധം ആ മുറിയിലേക്ക് കടന്ന് വന്നു.
മൂന്നുപേരും നാറ്റം സഹിക്കാൻ കഴിയാതെ മൂക്ക് പോത്തി.
ഒരാൾക്ക് പ്രവേശിക്കാൻ പാകത്തിൽ നീങ്ങിയതോടെ വാഹിദ് മുറിയുടെ നടുവിൽ വന്നു നിന്ന് രാജന്റെ അടുത്തിരുന്നു.
"ഈ രഹസ്യ നിലവറയിൽ ഇതിനകം എത്ര പേരെ താൻ കൊന്നുതള്ളിയിട്ടുണ്ട്.
?"
അവൻ മൂക്കിൽ നിന്ന് കൈ പിൻവലിക്കാതെ രാജനോട് ചോദിച്ചു.
പിന്നെ തിരിഞ്ഞു കിഷോറിനോട് പറഞ്ഞു.
"കിഷോർ, പെട്ടന്ന് കാഞ്ഞിരമരത്തിന്റെ അടുത്തേക്ക് ചെല്ലൂ, അല്ലങ്കിൽ അതുവഴി ആരെങ്കിലും രക്ഷപ്പെടാൻ സാധ്യതയുണ്ട്.
മിക്കവാറും ഒരു സ്ത്രീയായിരിക്കും, എനിക്ക് ഉറപ്പാണ്.
"!
കേട്ടപാതി, കിഷോർ മുറിയിൽ നിന്നിറങ്ങി പുറത്തേക്കോടി.
വാഹിദ് രാജന്റെ കഴുത്തിനു കുത്തിപ്പിടിച്ചു മുഖം മുകളിലേക്ക് മലർത്തി.
അവന്റെ കൈക്കുള്ളിൽ അയാളുടെ കഴുത്ത് ഞെരിഞ്ഞു.
"പറയെടാ നായെ.
എന്റെ ജീവിതം വച്ച് നീ കളിച്ച കളിയിൽ എപ്പോഴും തോൽക്കാൻ എനിക്ക് മനസ്സില്ലെടാ.
ഈ നിലവറയിൽ നിന്റെ അസ്ഥികൂടവും മണ്ണെടുത്താൽ ഒരാളും അറിയാൻ പോകുന്നില്ല.
ശാരികയെവിടെ.
?"
വാഹിദിന്റെ മനോഹരമായ മുഖം വലിഞ്ഞു മുറുകി രൗദ്ര ഭാവം പൂണ്ടത് കണ്ടപ്പോൾ ആതിര പോലും ഭയന്നു.
ഒരു പട്ടാളക്കാരനെ അനുസ്മരിപ്പിക്കുന്ന ശരീര ഭംഗിയും കനത്ത മസിലുകളുമുള്ള സുന്ദരനായ റൊമാന്റിക് ഭാവത്തിൽ നിന്ന് പൊട്ടിത്തെറിക്കാൻ വെമ്പിനിൽക്കുന്ന അഗ്നിപർവ്വതം പോലെ എരിഞ്ഞു നിൽക്കുന്ന അവന്റെ പൗരുഷ ഭാവം അവൾ ആദ്യമായി കാണുകയായിരുന്നു.
ചെറിയ കുറ്റിത്താടിയും മീശയും കുനുകുനാ നിറഞ്ഞു നിൽക്കുന്ന വെളുത്തു സുന്ദരമായ അവന്റെ മുഖം രക്തം ഇരച്ചു കയറി ചുവന്നിരിക്കുന്നു.
ഇളം ബ്രൗൺ നിറമുള്ള
💬 Comments
View all comments