Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
, അവൾ ഏറെ ആഗ്രഹിച്ചതുപോലെ ബാംഗ്ലൂരിൽ ജോലി ലഭിച്ചു.
മാലിനിക്ക് ഒരു മാറ്റം ആവശ്യം ആണ് എന്ന് തോന്നിയത് കൊണ്ട് ലക്ഷ്മിക്കുട്ടി അതിന് സന്തോഷത്തോടെ സമ്മതിച്ചു. പറമ്പിലെ കൃഷികളും ബിസിനസ്സും എല്ലാം നോക്കി ലക്ഷ്മിക്കുട്ടി തറവാട്ടിൽ കഴിഞ്ഞു.
അരുൺ ആണെങ്കിൽ തന്റെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും വാൽസല്യങ്ങൾ ആവോളം അനുഭവിച്ച് വളർന്നു. പഠനത്തിലും കായികത്തിലും അവൻ മിടുക്കനായി. അരുണിന്റെ പഠിത്തം ഡിഗ്രിവരെ നാട്ടിൽ ലക്ഷ്മിക്കുട്ടിയോടൊപ്പം നിന്നായിരുന്നു. എല്ലാ ശനിയാഴ്ചയും മാലിനി വീട്ടിൽ എത്തും. അതു വരെ അവന്റെ അമ്മ, ലക്ഷ്മിക്കുട്ടിയായിരുന്നു.
ലക്ഷ്മിക്കുട്ടിയെ, തന്റെ അമ്മ വിളിക്കുന്നതുകേട്ട്, ചെറുപ്പം മുതൽ അവനും ‘ഓപ്പോളേ’ന്നാണ് സാധാരണ വിളിക്കുക.
സ്നേഹം കൂടുമ്പോൾ അവർ അവന്റെ മാലുക്കുട്ടിയും, ലച്ചുക്കുട്ടിയും. മറ്റാരും അങ്ങനെ വിളിക്കുന്നത് അവനിഷ്ടമല്ല. അപ്പോൾ മാത്രം അവന്റെ മുഖം കറുക്കും.
ഒരു കാര്യത്തിലും വാശിയോ ദുർവാശിയോ പിടിക്കാത്ത, മാന്യമായി പെരുമാറുന്ന ഒരു യുവാവായി അരുൺ വളർന്നു. എന്തുകൊണ്ടോ, പരിചയപ്പെട്ട പെൺകുട്ടികൾ ആരോടും അവന് പ്രേമമൊന്നും തോന്നിയില്ല.
അമ്മമാരിൽ നിന്ന് ആവോളം സ്നേഹവും, സ്വാതന്ത്ര്യവും കിട്ടിയതുകൊണ്ടാവാം, അവന് പെൺകുട്ടികളോട് സൗഹൃദമല്ലാതെ മറ്റ് യാതൊരു പ്രത്യേകതയും തോന്നിയിരുന്നില്ല.
അവനിഷ്ടപ്പെട്ട ഐറ്റി-യിൽ അവൻ എഞ്ചിനീയറിങ്ങ് പാസ്സായി. ഡിഗ്രികഴിഞ്ഞ് മാസ്റ്റേഴ്സിന് അരുണും ബാംഗ്ലൂർക്ക് വന്നു. ലക്ഷ്മിക്കുട്ടി തറവാട്ടിൽ തനിച്ചായി. എന്നാലും എല്ലാ ശനിയാഴ്ചയും, അവധിദിവസങ്ങളിലും മുടങ്ങാതെ അമ്മയും മകനും ഓപ്പോളെക്കാണാൻ വീട്ടിൽ എത്തും. അല്ലാത്ത ദിവസങ്ങളിൽ ദിവസം ഒരു തവണ എങ്കിലും പരസ്പരം വിളിക്കും.
ലക്ഷ്മിക്കുട്ടി ചെയ്യുന്ന ത്യാഗം അവർക്കുകൂടി വേണ്ടിയാണെന്ന് മാലിനിക്ക് നന്നായി അറിയാമായിരുന്നു.
അവളുടെ ഹൃദയത്തിൽ അതിനാൽ ലക്ഷ്മിക്കുട്ടിയോട് നന്ദിയും സ്നേഹവും എന്നും നിറഞ്ഞിരുന്നു. അതിനാൽ അരുണിനെ അത് പരിപൂർണ്ണമായി അവൾ ബോധ്യപ്പെടുത്തിയിരുന്നു.
അതുകൊണ്ട് അരുണിനും മാലിനിക്കും, ലക്ഷ്മിക്കുട്ടിയുടെ വാക്കാണ് എന്നും അവസാനവാക്ക്.
ലക്ഷ്മിക്കുട്ടിക്ക് തിരിച്ചും അതുപോലെ തന്നെയായിരുന്നു. അവർ കഴിഞ്ഞേ താൻപോലും ഉള്ളൂ. എല്ലാം തനിക്ക് തന്ന് തന്റെ സ്നേഹം മാത്രമേ മാലിനി എടുക്കുന്നുള്ളൂ എന്നത് ലക്ഷ്മിക്കുട്ടിയുടെ ഹൃദയം തരളിതമാകിയിരുന്നു.
💬 Comments
View all comments