Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
മാലിനി വിളിക്കുന്നത് കേട്ട് അരുണും ലക്ഷ്മിക്കുട്ടിയെ ‘ഓപ്പോളേ’ എന്നാണ് വിളിച്ചിരുന്നത്. അമ്മയുടെയും ഓപ്പോളുടെയും സ്നേഹത്തിൽക്കവിഞ്ഞ് ഒന്നും ഈ ഭൂമിയിൽ അരുണിന് പ്രധാനമല്ലായിരുന്നു.
എന്നാൽ അവർ അവനെ യാതൊരുവിധത്തിലും, സ്വാർത്ഥമായി, വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നില്ല. അതിന്റെ ആവശ്യമേ ഇല്ലായിരുന്നു എന്നതാണ് സത്യം!
ലക്ഷ്മിക്കുട്ടി തുടങ്ങിവച്ച ഫലമൂലാദി കൃഷികൾ ഒന്നും പാഴായില്ല. കൂടാതെ അതിന്റെയെല്ലാം വിത്തുൽപ്പാദനവും വിതരണവും നന്നായി വളർന്നു. ഒപ്പം അവളുടെ വ്യക്തിത്വവും, അറിവും, വിദ്യാഭ്യാസവും, നൈപുണ്യവും അറിയപ്പെട്ടു.
മാലിനിയും തന്റെ ജോലിയിൽ ഉയർന്നുകൊണ്ടിരുന്നു. അതുകൊണ്ട് അരുണിനെ ആ കമ്പനിയിൽ ഉയരാവുന്ന തസ്തികയിൽ അവനിഷ്ടപ്പെട്ട ഡിപാർട്ട്മെന്റിൽ നിയമിക്കാനും സാധിച്ചു.
അമ്മയും മകനും ബംഗ്ളൂരിൽ എല്ലാ സുഖസൗകര്യങ്ങളും ഉള്ള ആ വില്ലയിൽ നിന്ന്, ഒരുമിച്ച് ജോലിക്കുപോയി വന്നു. അമ്മയും മകനുമെന്നതിനേക്കാൾ കൂട്ടുകാരെപ്പോലെയായിരുന്നു അവർ.
തറവാട്ടിൽപ്പോകാത്ത വാരാന്ത്യങ്ങളിൽ ട്രെക്കിങ്ങിന് പോകുക, റിസോർട്ടുകളിൽ യാത്ര പോകുക, നിർബ്ബന്ധമായി ജിമ്മിൽ പോകുക, എന്നിവയായിരുന്നു അവരുടെ പരിപാടികൾ.
ചെറുതും വലുതുമായ എല്ലാ യാത്രകളിലും ഓപ്പോളും തീർച്ചയായും ഉണ്ടാകും. അതെത്ര ദൂരെയായാലും. സ്വദേശത്തും, വിദേശത്തും.
അവരെ കണ്ടാൽ, രണ്ട് ചേച്ചിമാരും, കുഞ്ഞനിയനും എന്നാണ് പലരും ധരിച്ചിരുന്നത്. അത്രമാത്രം യൗവനം ഇരുവരും കാത്തുസൂക്ഷിച്ചിരുന്നു. എന്നാൽ യാതൊരുവിധ പ്രലോഭനങ്ങൾക്കും അവർ രണ്ടുപേരും വഴിപ്പെട്ടില്ല. എന്നുമാത്രമല്ല അരുണിനെ കാണുന്നവർ, അവന്റെ ആകാരം കാണുന്നവർ, സാധാരണ പ്രലോഭനങ്ങളുമായി അവരോട് അടുക്കാനും മടിച്ചു.
ലക്ഷ്മിക്കുട്ടി തന്റെ കൃഷി വ്യാപിപ്പിച്ചപ്പോൾ ഊട്ടിക്കടുത്ത് നൂറേക്കർ സ്ഥലം ലാഭത്തിൽ കിട്ടിയപ്പോൾ വാങ്ങി.
അതും പതിവുപോലെ മാലിനിയുടേയും, ലക്ഷ്മിക്കുട്ടിയുടേയും, അരുണിന്റേയും പേരിൽ ആണ് വാങ്ങിയത്. അതിൽ നല്ലൊരു ബംഗ്ളാവും ഉണ്ടായിരുന്നു.
അവിടെയും സ്വതസിദ്ധമായ പെരുമാറ്റം കൊണ്ട് അവൾക്ക് വിശ്വസ്തരായ പണിക്കാരെ കിട്ടി.
പഴയതുപോലെ അതിർത്തി തിരിച്ച് ബലവത്തായ വേലിയും ചുറ്റുമതിലും കെട്ടി അവിടവും സ്വകാര്യവും, സുരക്ഷിതവും ആക്കിയിരുന്നു.
മാസത്തിൽ ഒരു തവണയെങ്കിലും, മൂവരും ചേർന്നോ, അവൾ തനിച്ചോ അവിടെ പോയിവന്നു. അവൾ അവിടെ പണിക്കാർക്കൊന്നും മാലിനിയും, അരുണും ആരെന്ന് ഒരിക്കലും പരിചയപ്പെടുത്തിയിരുന്നില്ല. ഒരു തൊഴിൽ ദാതാവ് എന്ന നിലയിൽ അവൾ എല്ലായിടത്തും ആ
💬 Comments
View all comments