Chapter Title : തോരാത്ത ഓർമ്മകൾ [കത്തനാർ]
നിശബ്ദത മാത്രം.
അടുത്ത ദിവസങ്ങളിൽ അവൻ എല്ലാവരോടും ചോദിച്ചു.
കാര്യസ്ഥനോട്.
ജോലിക്കാരോട്.
ആശുപത്രിയിൽ വന്നവരോട്.
ആർക്കും ഒന്നും അറിയില്ല.
അല്ലെങ്കിൽ അറിയാമെങ്കിലും പറയുന്നില്ല.
ഗോവിന്ദൻ തലകുനിച്ചു നിന്നു.
“എനിക്ക് പറയാൻ പറ്റില്ല കുഞ്ഞേ.”
“എവിടെയാണവർ പോയത്?”
“എനിക്ക് പറയാൻ പറ്റില്ല.”
അതുമാത്രം.
അങ്ങനെ ദേവുവും മീനാക്ഷിയും ലോകത്തിൽ എവിടെയോ അപ്രത്യക്ഷരായി.
ഒരു വിലാസവുമില്ല.
ഒരു കത്തുമില്ല.
ഒരു വഴിയും ഇല്ല.
പക്ഷേ അതിലും വേദനിപ്പിച്ചത് അടുത്ത വാർത്തയായിരുന്നു.
പാറു പോയിരുന്നു.
വിദേശത്തേക്ക്.
എം.ബി. എ പഠിക്കാൻ.
അവൾ കാത്തിരുന്നു.
അരവിന്ദ് അപകടനില തരണം ചെയ്തെന്ന് ഉറപ്പുവരുത്തുന്നത് വരെ.
അവൻ ഉണരുമെന്ന് ഡോക്ടർമാർ പറഞ്ഞതുവരെ.
പിന്നെ അടുത്ത ദിവസം യാത്രയായി.
“എന്നോട് പറയാതെ?”
അരവിന്ദ് ചോദിച്ചു.
അനുപമ ഒരു കത്ത് അവന് നീട്ടി.
അതിൽ ഒരേയൊരു സന്ദേശമുണ്ടായിരുന്നു.
"എനിക്ക് കുറച്ച് സമയം വേണം അച്ചു. സംസാരിക്കാൻ തയ്യാറാകുമ്പോൾ ഞാൻ തന്നെ വിളിക്കും."
അത്ര മാത്രം.
അരവിന്ദ് ഏറെ നേരം ആ സന്ദേശത്തിലേക്ക് നോക്കിയിരുന്നു.
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു പേർ.
ഒരാൾ എവിടെയാണെന്ന പോലും അറിയില്ല.
മറ്റേയാൾ സംസാരിക്കാൻ പോലും തയ്യാറല്ല.
എന്താണ് പറയേണ്ടതെന്ന് അവന് അറിയില്ലായിരുന്നു.
കാലം മുന്നോട്ട് പോവുകയായിരുന്നു.
പക്ഷേ അവൻ കുറച്ചുകാലം അതേ സ്ഥലത്ത് കുടുങ്ങിക്കിടന്നു.
എങ്കിലും ജീവിതം ഒരാളെയും കാത്തുനിൽക്കില്ല.
മംഗലശ്ശേരി കാത്തുനിന്നില്ല.
ബിസിനസ് കാത്തുനിന്നില്ല.
ഉത്തരവാദിത്തങ്ങൾ കാത്തുനിന്നില്ല.
ആശുപത്രിയിൽ നിന്ന് മടങ്ങിയ മാസങ്ങൾക്കുള്ളിൽ അരവിന്ദ് ജോലിയിൽ മുഴുകി. നെഞ്ച് നീറുന്ന വേദനക്കും, ദേവുവിനെ കണ്ടെത്താനാവാത്ത വിഷമവും മറക്കാനുള്ള അവന്റെ ഏകവഴി ജോലിയായിരുന്നു.
തന്റെ ജീവിതത്തിലെ ഏറ്റവും വല്യ യാതനക്ക് കാരണഭൂതൻ ആയ
💬 Comments
View all comments