Chapter Title : തോരാത്ത ഓർമ്മകൾ [കത്തനാർ]
അപ്പൂപ്പനോടുമാത്രം അവൻ അടുത്തില്ല. അവൻ ഇപ്പൊ വിഷമിച്ചാലും താൻ ചെയ്തതാണ് അവന്റെ ജീവിതത്തിൽ നല്ലതെന്നു ഉറച്ചു വിശ്വസിച്ച ആ മനുഷ്യനും അവനോടു കേഴാൻ പോയില്ല.
പലപ്പോഴും തോന്നിയെങ്കിലും തറവാട്ടിലെ അമ്മയുടെ സാന്നിധ്യം അവിടം വിട്ടുപോകാൻ അവനെ അനുവദിച്ചില്ല.
മീറ്റിംഗുകൾ.
ഫാക്ടറികൾ.
ഭൂമികൾ.
അക്കൗണ്ടുകൾ.
കരാറുകൾ.
ഒരു ദിവസം മറ്റൊന്നിലേക്ക് ഒഴുകി.
അവൻ വീണ്ടും ചിരിക്കാൻ പഠിച്ചു.
സാധാരണ പോലെ സംസാരിക്കാൻ പഠിച്ചു.
മറ്റുള്ളവരുടെ മുന്നിൽ ശക്തനായി നിൽക്കാനും പഠിച്ചു.
പക്ഷേ മഴപെയ്യുന്ന ചില രാത്രികളിൽ അവൻ ഇപ്പോഴും ജനലരികിൽ നിൽക്കും.
അപ്പോൾ ഒരു ശബ്ദം ഓർമ്മ വരും.
“നന്ദി.”
ഒരു മഴനനഞ്ഞ മുഖം ഓർമ്മ വരും.
ചിലപ്പോൾ പാറുവിന്റെ ചിരിയും.
അവൾ വിളിച്ചിരുന്ന “അച്ചൂ” എന്ന ശബ്ദവും.
മുറിവുകൾ സുഖപ്പെട്ടിരുന്നു. പക്ഷേ പാടുകൾ പോയിരുന്നില്ല.
അങ്ങനെ മൂന്ന് വർഷങ്ങൾ കടന്നുപോയി.
മൂന്ന് മഴക്കാലങ്ങൾ.
മൂന്ന് തവണ മംഗലശ്ശേരിയുടെ ഓടുകളിൽ മഴ സംഗീതമായി പെയ്തു.
മൂന്ന് തവണ നെൽവയലുകൾ പച്ചയായി.
വീണ്ടും സ്വർണ്ണനിറമായി.
അരവിന്ദ് ഇപ്പോൾ കുടുംബബിസിനസിന്റെ ഭൂരിഭാഗവും നോക്കുകയായിരുന്നു.
ഒരു കാലത്ത് ശങ്കരനാരായണ മേനോൻ മാത്രം കൈകാര്യം ചെയ്തിരുന്ന തീരുമാനങ്ങൾ ഇപ്പോൾ അവന്റെ മേശയിലേക്കെത്തി.
പക്ഷേ അതിനിടയിൽ സമയവും തന്റെ ജോലി ചെയ്തു.
ശങ്കരനാരായണ മേനോൻ വൃദ്ധനായി.
നടത്തത്തിന് പഴയ ഉറപ്പ് ഇല്ലാതായി.
ശബ്ദത്തിന് പഴയ ശക്തി കുറഞ്ഞു.
കണ്ണാടിയില്ലാതെ വായിക്കാൻ കഴിയാതെയായി.
ചിലപ്പോൾ ഒരേ കാര്യം രണ്ടുതവണ ചോദിക്കാനും തുടങ്ങി.
അനുപമയും മാറിയിരുന്നു.
കൂടുതൽ മിണ്ടാതെയായി.
കൂടുതൽ സമയം ജോലിയിൽ ചെലവഴിച്ചു.
ചില ഓർമ്മകളിൽ നിന്ന് രക്ഷപ്പെടാനെന്നപോലെ.
ആഴ്ച തോറും ഒരു ചടങ്ങ് മാത്രം മാറിയില്ല.
💬 Comments
View all comments