Chapter Title : തോരാത്ത ഓർമ്മകൾ [കത്തനാർ]
സംസാരിച്ചു.
“അച്ചു...”
മറുപടിയില്ല.
“വാതിൽ തുറക്കെടാ.”
നിശബ്ദത.
“നിനക്ക് എന്നെ വേണമെങ്കിൽ ശകാരിക്കാം. പക്ഷേ എന്തെങ്കിലും കഴിക്കണം.”
അകത്തുനിന്ന് ഒരു ശബ്ദവും ഉണ്ടായില്ല.
ദിവസങ്ങൾ കടന്നുപോയി.
ഭക്ഷണം അകത്തേക്ക് പോയി.
കഴിക്കാതെ പുറത്തുവന്നു.
വെള്ളം അകത്തേക്ക് പോയി.
അതേപടി തിരിച്ചുവന്നു.
ശങ്കരനാരായണ മേനോൻ പുറമേ വികാരമൊന്നും കാണിച്ചില്ല.
“വിശക്കുമ്പോൾ കഴിച്ചോളും.”
അദ്ദേഹം പറഞ്ഞു.
പക്ഷേ രാത്രിയിൽ മുകളിലത്തെ മുറിയുടെ വാതിലിലേക്ക് നോക്കുന്നത് അനുപമ പലതവണ കണ്ടു.
മൂന്നാം ദിവസം.
നാലാം ദിവസം.
അഞ്ചാം ദിവസം.
അരവിന്ദ് ഇപ്പോഴും മിണ്ടിയില്ല.
അവസാനം ആറാം ദിവസം രാവിലെ.
ഭക്ഷണം വെക്കാൻ വാതിൽ തുറന്ന ജോലിക്കാരൻ അലറി വിളിച്ചു.
“തമ്പുരാനേ!”
എല്ലാവരും ഓടിച്ചെന്നു.
അരവിന്ദ് നിലത്ത് കിടക്കുകയായിരുന്നു.
ബോധമില്ലാതെ.
മുഖം വെണ്മയായി.
കൈകൾ തണുത്ത്.
അടുത്ത മണിക്കൂറിനുള്ളിൽ അവനെ ആശുപത്രിയിലെത്തിച്ചു.
അവിടെ നിന്ന് കാര്യങ്ങൾ മങ്ങിയ ചിത്രങ്ങൾ പോലെ മാത്രമേ അനുപമയ്ക്ക് ഓർമ്മയുള്ളൂ.
ഡോക്ടർമാർ.
ഐസിയു.
മോണിറ്ററുകളുടെ ശബ്ദം.
പ്രാർത്ഥനകൾ.
ഭയം.
അരവിന്ദ് കണ്ണുതുറന്നില്ല.
ഒരു ദിവസം.
രണ്ട് ദിവസം.
കാലം വലിഞ്ഞുനീങ്ങി.
ഒടുവിൽ മൂന്നാം ദിവസത്തെ രാവിലെ അവൻ കണ്ണുതുറന്നു.
ജനാലയിലൂടെ സൂര്യപ്രകാശം അകത്തു വീഴുകയായിരുന്നു.
ആദ്യം കണ്ടത് അനുപമയുടെ മുഖം.
അവളുടെ കണ്ണുകൾ കരച്ചിൽ കൊണ്ട് വീർന്നിരുന്നു.
“അമ്മ...”
അവൾ കരഞ്ഞുപോയി.
“അച്ചു...”
കുറച്ചുനേരം കഴിഞ്ഞാണ് അവന് കാര്യങ്ങൾ ഓർമ്മ വന്നത്.
ദേവു.
മംഗലശ്ശേരി.
വഴക്ക്.
അടച്ചിട്ട മുറി.
അവൻ ഉടനെ എഴുന്നേൽക്കാൻ ശ്രമിച്ചു.
“ദേവു എവിടെയാണ്?”
അനുപമയുടെ മുഖം മാറി.
“അച്ചു...”
“ദേവു എവിടെ?”
മറുപടി ഇല്ല.
“അമ്മ!”
അവന്റെ ശബ്ദം ഉയർന്നു.
പക്ഷേ മറുപടിയായി കിട്ടിയത്
💬 Comments
View all comments