Chapter Title : തോരാത്ത ഓർമ്മകൾ [കത്തനാർ]
കണ്ണീർക്കിടയിലൂടെ ദേവുവിന് അവസാനമായി കാണാനായത് അരവിന്ദിന്റെ മുഖമായിരുന്നു.
അടുത്ത നിമിഷം അവൻ മുകളിലെ ഇടനാഴിയിൽ അപ്രത്യക്ഷനായി.
ഒരു വാതിൽ ശക്തിയായി അടയുന്ന ശബ്ദം മുഴങ്ങി.
പിന്നെ പുറത്തുനിന്ന് കുറ്റിയിടുന്ന ശബ്ദവും.
എല്ലാം അവസാനിച്ചതുപോലെ തോന്നി.
കുറച്ച് നിമിഷങ്ങൾ ആരും ഒന്നും പറഞ്ഞില്ല.
മഴ മാത്രം പെയ്തുകൊണ്ടിരുന്നു.
ശങ്കരനാരായണ മേനോൻ പതുക്കെ തിരിഞ്ഞു.
അദ്ദേഹത്തിന്റെ ദേഷ്യം തണുത്തിരുന്നു.
പക്ഷേ ആ തണുപ്പ് കൂടുതൽ ഭയാനകമായിരുന്നു.
“ഗോവിന്ദാ.”
“ഉവ്വ.”
“ഇവരെയിവിടെ നിന്ന് കൊണ്ടുപോ.”
ദേവുവിന്റെ ശ്വാസം നിലച്ചു.
“തമ്പുരാൻ...”
“ഇന്നുതന്നെ.”
അദ്ദേഹം കാര്യസ്ഥന്റെ കണ്ണുകളിലേക്ക് നോക്കി.
“ഇനി ഒരിക്കലും ഈ വീട്ടിന്റെ പരിസരത്ത് കാണരുത് ഇവറ്റകളെ.”
ഗോവിന്ദൻ മിണ്ടിയില്ല.
പക്ഷേ മേനോന്റെ കണ്ണുകളിൽ ഇപ്പോഴും തീർന്നിട്ടില്ലാത്ത ക്രൂരത ഉണ്ടായിരുന്നു.
“അല്ലെങ്കിൽ...” അദ്ദേഹം വാക്കുകൾ മെല്ലെ ഉച്ചരിച്ചു.
“ഇനി ഇവർ ജീവിതത്തിൽ ഒരിക്കലും അവനൊരു പ്രശ്നമായി മാറാതിരിക്കാൻ നോക്ക്.”
ആ വാക്കുകൾ വായുവിൽ തങ്ങി.
ആരും ഒന്നും പറഞ്ഞില്ല.
എന്നാൽ എല്ലാവർക്കും അതിന്റെ അർത്ഥം മനസ്സിലായിരുന്നു.
ഗോവിന്ദന്റെ മുഖം വെണ്മയായി.
ദേവു അറിയാതെ മീനാക്ഷിയുടെ കൈ മുറുകെ പിടിച്ചു.
ഭയമെന്ന വികാരം അപ്പോഴാണ് അവളെ പൂർണ്ണമായി പിടികൂടിയത്.
“അച്ഛാ.”
അപ്പോഴാണ് അനുപമ മുന്നോട്ട് വന്നത്.
അവളുടെ ശബ്ദം ശാന്തമായിരുന്നു.
പക്ഷേ അതിൽ എതിർപ്പ് ഉണ്ടായിരുന്നു.
“ഇത് അതിരുകടക്കുകയാണ്.”
ശങ്കരനാരായണ മേനോൻ അവളെ നോക്കി.
“നീ ഇതിലിപ്പോൾ ഇടപെടേണ്ട.”
“വേണ്ടത്ര പ്രശ്നം ഇപ്പൊത്തന്നെ ഉണ്ടായിട്ടുണ്ട്.”
അനുപമ പതുക്കെ പാറുവിന്റെ അടുത്തേക്ക് നടന്നു.
അവളുടെ മുഖം ഇപ്പോഴും ശൂന്യമായിരുന്നു.
കരഞ്ഞതിന്റെ ലക്ഷണങ്ങൾ പോലും ഇല്ല.
അത്രയേറെ തകർന്നുപോയ ഒരാൾ.
“പാറു.”
പ്രതികരണമില്ല.
“മോളേ.”
അപ്പോൾ
💬 Comments
View all comments