Chapter Title : നിധിയുടെ കാവൽക്കാരൻ 13 [കാവൽക്കാരൻ]
വിചാരിച്ച് ഞാൻ അകത്തേക്ക് കയറാൻ തുടങ്ങി.
"ഒരു മിനിറ്റ്... അവസാനമായി ഒരു ചോദ്യം കൂടെ ചോദിച്ചോട്ടെ...?"
രാഹുലിന്റെ ശബ്ദം കേട്ട് ഞാൻ നിന്നു.
അവൻ നിധിയെ നോക്കി നിൽക്കുകയാണ്.
ചായയുടെ കാര്യം തല്ക്കാലം മാറ്റി വെച്ച് അവൻ ചോദിക്കാൻ പോകുന്ന കാര്യത്തിൽ ഞാൻ ശ്രദ്ധ കൊടുത്തു.
"അല്ല... നിങ്ങൾക്ക് ഇതൊരു ലൂപ്പ് ആണെന്നും, എന്തൊക്കെയാണ് നടക്കാൻ പോകുന്നതെന്നും ഏകദേശം അറിയാലോ...?"
അവൻ ഗൗരവത്തോടെ തുടർന്നു:
"എന്നിട്ടും എന്തുകൊണ്ട് നിങ്ങൾക്ക് മരിക്കാതെ ഇരുന്നൂടാ...? കുറച്ചൂടെ വ്യക്തമായി പറഞ്ഞാൽ, അപകടം വരുമെന്ന് അറിയാവുന്നതുകൊണ്ട് അതിൽ നിന്നും ഒഴിഞ്ഞു മാറി ആ മരണം സംഭവിക്കാതെ നിങ്ങൾക്ക് ജീവിച്ചൂടെ?"
അവൻ ആമിയോടും നിധിയോടുമായി ചോദിച്ചു..
"അങ്ങനെ നിങ്ങൾ മരിച്ചില്ലെങ്കിൽ... പിന്നെ എങ്ങനെയാണ് ഈ ലൂപ്പ് റീസെറ്റ് ആവുന്നത്...?"
രാഹുലിന്റെ നാവിൽ നിന്നും വീണ ആ വലിയ വാക്കുകൾ കേട്ട് ഞാൻ അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു പോയി.
സാധാരണ തമാശയും കാര്യവുമില്ലാത്ത വർത്തമാനവും മാത്രം പറയുന്ന ഇവന്റെ തലയിൽ ഇങ്ങനെയൊരു ചോദ്യം ഉദിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
സത്യം പറഞ്ഞാൽ, എന്റെ കിളികൾ വരെ ഒന്ന് പകച്ചുപോയി. ഇവൻ ഇത്രയും വിവേകം ഉള്ളവനായിരുന്നോ..?
"നല്ല ചോദ്യം... വെരി ഗുഡ്..."
എന്റെ ഞെട്ടൽ മാറും മുൻപേ ആമി അവന്റെ അരികിലേക്ക് നടന്നു. ഒരു ചിരിയോടെ അവൾ അവന്റെ തോളിൽ തട്ടി അഭിനന്ദിച്ചു.
"ഇത്രയും നേരം സംസാരിച്ചിട്ടും ആർക്കും തോന്നാത്ത ഒരു സംശയമാണ് നീ ഇപ്പോൾ ചോദിച്ചത്..."
ആമിയുടെ ആ സ്പർശനവും അഭിനന്ദനവും കേട്ടതും രാഹുലിന്റെ മട്ടും ഭാവവും അപ്പാടെ മാറി. അവനൊന്ന് പുളകം കൊണ്ടു. ലോട്ടറി അടിച്ചവനെപ്പോലെ അവൻ ഇളിച്ചുകൊണ്ട് ഞങ്ങളെ നോക്കി.
അതിന് കാരണവുമുണ്ട്.ആമിയുടെ വായിൽ നിന്നും ഒരു പ്രശംസ ലഭിക്കുക എന്നുവെച്ചാൽ അത് ലോകവസാനത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്
രാഹുലിന്റെ ആവേശത്തോടെയുള്ള നിൽപ്പ് കണ്ട് നിധി അവനെയൊന്ന് നോക്കി.
പക്ഷേ അവൾ തിരിച്ച് സമ്മാനിച്ചത് വല്ലാതെ മങ്ങിയ, നിർജീവമായ ഒരു ചിരിയായിരുന്നു.
"അതൊന്നും നടക്കില്ല രാഹുലേ..."
അവൾ സാവധാനം പറഞ്ഞു.
അതുകേട്ടതും രാഹുലിന്റെ മുഖത്തെ ആ പ്രകാശം അണഞ്ഞു.
"അതെന്താ...? എന്താ കാരണം?"
ഇത്തവണ ആകാംഷ
💬 Comments
View all comments