Chapter Title : നിശാഗന്ധി 4 [വേടൻ]
കണ്ടില്ല.
"" ഒന്നും നമ്മള് കരുതുന്ന പോലെയാവുല്ല വാവേ.... അവര് വന്നിട്ട് പോട്ടെ... നാളെ നമ്മുടെ കാര്യത്തിന് ആരെങ്കിലും വേണ്ടേ..... ""
അവള് ഭാവിയിലേക്കുള്ള കാര്യമോർത്തു നെടുവീർപ്പിട്ടതും,
"" നീ ടെൻഷനാവാതെ ഒക്കെ നന്നായിട്ട് നടക്കും... ഞനില്ലേ കൂടെ...""
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
അങ്ങനെ ദിവസങ്ങൾ കടന്ന് പോയി,
ഞനൊരു കട്ടനുമിട്ട് ഉമ്മറപടിയിൽ പോയിരുന്നു, മുന്നിലെ പടികൾ കടന്നെന്റെ കണ്ണ് നേരെ പാടത്തിലേക്ക് നീണ്ടു,
പാടം നന്നായി ഇരുണ്ടുവരുന്നു, കാർമേഘങ്ങൾ നിറഞ്ഞ ആകാശം പാടത്തിനെയും കൂട്ടു പിടിച്ചു,
തൊട്ട് പുറകെ ആർത്തിരമ്പുന്ന മഴ ഓടിന് മുകളിൽ ചളി വാരിയെറിയുന്ന പോലെ ശബ്ദമുണ്ടാക്കി,
മഴ കയർക്കുവാണ്, ദേഷ്യം കേട്ടടങ്ങാതെ പെയ്തിറങ്ങുന്ന മഴക്കുമുണ്ട് ഒരു കഥ പറയാൻ., ന്നോ വായിച്ച വരികൾ മുന്നിലേക്ക് വന്നു,
"" മരണവീട്ടിൽ മഴ തോരുന്നെയില്ല,
ഉള്ള് നീറി കരയുന്ന മഴയെ ശപിച്ചു ക്കൊണ്ട് ബന്തുകൾ ആ മഴയെ വെറുപ്പോടെ കണ്ടു.
ന്നാ ' മഴയെ പ്രണയിച്ചവന്റെ മരണത്തിന് വരാതെയിരിക്കാനാവില്ലല്ലോ ന്ന് മഴയും... ""
കുടയുമായി പാടം മുറിച്ചു കടക്കുന്ന മേപ്രത്തെ ശ്രീകുട്ട്യേ നിക്ക് കാണാം.. ഈ പെണ്ണിതെങ്ങോട്ടാ ഈ മഴത്ത്. വീടിനു മുന്നിലുള്ള പാടം കടന്നാൽ പെട്ടന്ന് കവലയിലെത്താം, രാത്രി ആയാൽ ആരും ഇത് വഴി വരില്ല, അത്ര ഇരുട്ടാണ്, പക്ഷെ അവൾ വരുന്നത് ഇങ്ങോട്ടണല്ലോ...
"" സിദ്ദേട്ടാ.. മുട്ടയുണ്ടാവോ തരാൻ.... "" അവളാ പടിക്കൽ നിന്ന് ഉറക്കെ വിളിച്ചു ചോദിച്ചു, ആ പാവാട മുട്ടോളം നനഞ്ഞിട്ടുണ്ട്, വെള്ളികൊലുസ്സിട്ട കാലുകൾ വിറക്കുന്നു,
""നോക്കട്ടെ.. നീയാ മഴത്ത് നിക്കാതെ കേറി വാ...""
ഞനാ സോപാനത്തിൽ നിന്നും പതിയെ എഴുന്നേറ്റു, അവൾ കുടയുമായി പല്ലുകൾ കുട്ടിയിടിച്ചു കയറി വന്നു,
"" ന്താടി ഈ നേരത്ത് ഇത്ര അത്യാവശ്യം...??
മ്മ് നീയിരി... ""
"" അത് അമ്മടെ വീട്ടിന്ന് വല്യമ്മയും മോളും വന്നിട്ടുണ്ട്... ""
അവള് കുട മടക്കി അകത്തേക്ക് നിന്നു, ഞാൻ നിക്ക് വേണ്ടി എടുത്ത ആ കാപ്പി ഗ്ലാസ്സ് അവൾക്ക് നേരെ നീട്ടി,
"" തണുത്തു വിറക്കണ്ട ന്നാ കുടിക്ക്... ന്നിട്ടാ കുടയിങ്ങ് താ ഞാൻ മുട്ടയുണ്ടോന്ന് നോകട്ടെ.. ""
💬 Comments
View all comments