Chapter Title : ഒരു പൂ വിരിയും പോലെ [Jaya sree]
പെയ്യാൻ വൈകുംന്നലെ എന്നിട്ട് എന്തായി
ഭാസ്കരൻ : പറഞ്ഞതിൻ്റെ മൂന്നിൻ്റെ അന്ന് രണ്ടു ദിവസം അടുപ്പിച്ച് മഴ പെയ്ത്
കടയിൽ ഉള്ള എല്ലാവരും വെളിച്ചപ്പാടിൻ്റെ നോക്കി ചിരിക്കുന്നു
വെളിച്ചപ്പാട് : വേണ്ട വേണ്ട.... കളിയക്കണ്ട വേഷം കെട്ടുന്നതും ഉറഞ്ഞ് തുള്ളുന്നത്തും ഞാൻ ആണെങ്കിലും കുറച്ചു സമയത്തേക്ക് സംസാരിക്കുന്നത് ഞാൻ അല്ല ന്നു പലപ്പോഴും തോന്നിയിട്ടുണ്ട്
കുഞ്ഞമ്മദ് : അതൊക്കെ പോട്ടെ അനക്ക് എന്താ കയ്ക്കാൻ വേണ്ടത്
വെളിച്ചപ്പാട് : ഒരു സുഖ്യൻ ആയിക്കോട്ടെ...അങ്ങ് സുഖവട്ടെ...ന്തെ....
റോഡിലേക്ക് നോക്കുന്ന കുഞ്ഞമ്മദ്....അതിലെ പശുനേം തെളിച്ചു പോകുകയായിരുന്നു മാധവൻ
നരച്ചു കരിമ്പൻ കുത്തിയ ഒരു വെള്ള തോർത്ത് മാത്രമാണ് വേഷം
കുഞ്ഞമ്മദ് : മാധവെട്ട.... എങ്ങോട്ടാ മൂന്ന് പേരും
മാധവൻ : ഞങ്ങള് വായു ഗുളിക വാങ്ങാൻ ന്തെ...പോരുന്നോ
ഒന്ന് ചിരിച്ച്
കുഞ്ഞമ്മദ് : ഒന്ന് കേറിട്ട് പോ...ഒരു ചായ എടുക്കട്ടെ
മാധവൻ : വേണ്ട....വരുമ്പോൾ നോക്കാം
കടയിലുള്ള മറ്റുള്ളവരോട് ആയി
കുഞ്ഞമ്മദ് : ഇങ്ങനെ ഒരു പഹയൻ അറിയാത്ത ഒരു പണീം ഇല്ല... ഏത് നേരോ അധ്വാനം... സ്വന്തം വീട്ടിൽ...ഒരു കൂലിം ഇല്ലാതെ...തിണ്ണയിൽ തന്നെ കിടത്തം
ഭാസ്കരൻ : വീട്ടുകാർക്ക് നല്ല സുഖല്ലെ...പണി എടുക്കുന്ന ഒരു യന്ത്രം
കുഞ്ഞമ്മദ് : ഇപ്പൊ മനസ്സിലാവില്ല വയസ്സ് ആകുമ്പോ മനസ്സിലാവും
മാധവൻ റോഡിലൂടെ പൈക്കളുമായി നടന്നു പോകുമ്പോൾ എതിരെ നടന്നു വരുന്ന ശിവൻ
അയാളെ കണ്ട് പശു അമറൂന്നു
അംബേ.....അമ്പേ...
ശിവൻ : മാമൻ എന്താ ഈ നേരത്ത് ഇവറ്റകളെ കൊണ്ട്
മാധവൻ : തൊഴുത്തിൽ കിടന്നു ചുമ്മാ അമറുവ
ശിവൻ : ഓഹ് ആ പിന്നെ ശനിയാഴ്ച കല്യാണത്തിന് പോകാൻ വണ്ടി ഏർപ്പാട് ആക്കണ്ടെ
മാധവൻ : രാവുണ്ണി ടെ വണ്ടി പോരെ...
ശിവൻ : മതി ഞാൻ പറഞ്ഞേക്കാം
ശിവൻ നടന്നു ചായക്കടയിലേക്ക് കയറി
ശിവൻ : ആ... എല്ലാവരും ഉണ്ടല്ലോ... ഭാസ്ക്കർ ചേട്ടാ സുഖല്ലെ
ഭാസ്കരൻ അയാളെ ഒന്ന് നോക്കി തലയാട്ടി ബെഞ്ചിൽ നിന്നും നീങ്ങി ഇരുന്നു
ഭാസ്കരൻ : ഇരി ഇരി
ശിവൻ : കുഞ്ഞിക്ക ഒരു ചായ....
അല്ല കുഞ്ഞിക്ക മ്മ്ടെ രാവുണ്ണി ചേട്ടനെ കണ്ടോ
കുഞ്ഞിക്ക : രാവിലെ ഇവിടെ ഉണ്ടർന്നു ന്താ
ശിവൻ : ഒരു ഓട്ടം പോണം ശനിയാഴ്ച ബന്ധത്തിൽ ഒരു കല്യാണം ണ്ട്
ഭാസ്കരൻ : എങ്ങോട്ടാ
ശിവൻ : മലപ്പട്ടം
കുഞ്ഞിക്ക :
💬 Comments
View all comments