പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഹൃദയവും കവർന്നെടുത്ത ആ കള്ളിയെ തിരക്കിയിറങ്ങിയതാ ഞാൻ... എന്റെ ഉറക്കം മുഴുവൻ ആ നീലക്കണ്ണുകളിലല്ലേ.".
ഞാൻ പറയുന്നത് കേട്ട് അവൾ വീണ്ടും നാണത്താൽ മുഖം കുനിച്ചു. ആ ചുവന്ന അധരങ്ങളിൽ വിടർന്ന പുഞ്ചിരിക്ക് ആ മുറ്റത്ത് പൂത്തുനിൽക്കുന്ന പവിഴമല്ലിയേക്കാൾ ഭംഗിയുണ്ടായിരുന്നു. പിന്നെ പെട്ടെന്ന് ചുറ്റുമൊന്ന് നോക്കിയിട്ട് അവൾ പതുക്കെ പറഞ്ഞു.
"ഓ... വലിയൊരു കാമുകൻ! എന്റെ ആദി... ഇങ്ങനെ കാവ്യം പറയാൻ നിന്നാ, മാമനോ മുത്തശ്ശനോങ്ങാനും ഇങ്ങോട്ട് വന്നാൽ എന്റെ ശ്വാസം അപ്പൊത്തന്നെ നിക്കും. വേഗം പോയി മുഖം കഴുകി വാ..."
അവൾ അത് പറഞ്ഞുതീരുന്നതും, ഉമ്മറത്തെ വലിയ തടിവാതിൽ തുറന്ന് മുത്തശ്ശനും പിന്നാലെ സാവിത്രി അമ്മായിയും അങ്ങോട്ട് വന്നതും ഒരുമിച്ചായിരുന്നു. അവരെ കണ്ടതും പാർവണ പെട്ടെന്ന് മുഖത്ത് വല്ലാത്തൊരു ഗൗരവം വരുത്തി, കോലത്തിലെ പൊടി തട്ടിമാറ്റുന്നതിൽ ശ്രദ്ധിച്ചു. ഞാനും പെട്ടെന്ന് വീടും മുറ്റവുമൊക്കെ നോക്കിപ്പഠിക്കുന്ന ആ പഴയ സിവിൽ എഞ്ചിനീയറുടെ വേഷം എടുത്തണിഞ്ഞു!..
"എന്താ ഉണ്ണീ... അതിരാവിലെ എഴുന്നേറ്റോ? നമ്മുടെ മുറ്റത്തെ കാറ്റൊക്കെ കൊള്ളാൻ നല്ല സുഖമല്ലേ?"
മുത്തശ്ശൻ ഉമ്മറത്തിണ്ണയിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു..
"അതെ മുത്തശ്ശ... നല്ല ശുദ്ധമായ കാറ്റാ. പിന്നെ ഈ മുറ്റവും തുളസിത്തറയുമൊക്കെ കാണാൻ നല്ല ഭംഗിയുണ്ട്, അതിന്റെ ഒരു അളവൊക്കെ നോക്കാനായിട്ട് ഞാൻ ഇറങ്ങി നിന്നതാ,"
ഞാൻ വളരെ ഗൗരവത്തിൽ കള്ളം പറഞ്ഞു.
അതുകേട്ട്, മുത്തശ്ശൻ കാണാതെ ചിരിയമർത്തിക്കൊണ്ട് പാർവണ എന്നെയൊന്ന് പാളിനോക്കി…
"പാർവണേ... കോലം വരച്ച് കഴിഞ്ഞെങ്കിൽ നീ പോയി ആദിക്കുള്ള കാപ്പി എടുക്ക്," സാവിത്രി അമ്മായി പറഞ്ഞു…
"ശരി അമ്മായി..."
എന്ന് പറഞ്ഞ് അവൾ വേഗം എഴുന്നേറ്റു. അകത്തേക്ക് പോകുന്നതിന് മുൻപ്, മറ്റാരും കാണാതെ ആ കുസൃതിക്കണ്ണുകൾ കൊണ്ട് എന്നെയൊന്ന് നോക്കി അവൾ കണ്ണിറുക്കി കാണിച്ചു. പാവാടത്തുമ്പ് പാറിച്ചുള്ള അവളുടെ ആ പോക്കിൽ, കാലിലെ കൊലുസിന്റെ കിലുക്കം എന്റെ ഹൃദയത്തിലാണ് ചെന്നടിച്ചത്. അവർക്കിടയിൽ ഞാൻ വെറുമൊരു എഞ്ചിനീയറാണെങ്കിലും, അവൾക്ക് ഞാൻ അവളുടെ സ്വന്തം ആദിയായി മാറിയെന്ന് ആ കണ്ണിറുക്കലിൽ എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു…….
പ്രഭാതഭക്ഷണം കഴിഞ്ഞ്, ഉമ്മറത്തെ കൊത്തുപണികൾ നിറഞ്ഞ ചാരുപടിയിൽ പാലക്കാടൻ കാറ്റുമേറ്റ് വെറുതെ ഇരിക്കുകയായിരുന്നു ഞാൻ. എന്റെ കണ്ണുകൾ ഇടയ്ക്കിടെ വീടിനുള്ളിലേക്ക് അവളെ തിരഞ്ഞു പോയിക്കൊണ്ടിരുന്നു. അപ്പോഴാണ് പോക്കറ്റിൽ കിടന്ന ഫോൺ ശബ്ദിച്ചത്. സ്ക്രീനിൽ നോക്കിയപ്പോൾ 'അമ്മ'യാണ്.
"ഹലോ..."
"എന്താടാ, നീ പോയിട്ട് ഇപ്പൊ രണ്ടു ദിവസമായില്ലേ, വീട് പഠിത്തം കഴിഞ്ഞില്ലേ? ഇനി എപ്പോഴാ തിരിച്ചു വരുന്നേ?"
അമ്മയുടെ ചോദ്യത്തിൽ ചെറിയൊരു
പരിഭവമുണ്ടായിരുന്നു.
"അത്... അമ്മേ, ഇവിടുത്തെ പണികൾ ഞാൻ വിചാരിച്ചതിനേക്കാൾ വലുതാ. കുറച്ചു ദിവസം കൂടി വേണ്ടിവരും എല്ലാം ഒന്ന് കണ്ടുപഠിക്കാൻ... ഞാനൊരു രണ്ടു മൂന്നു ദിവസം കൂടി കഴിഞ്ഞിട്ട് വരാം,"
ഞാൻ വളരെ തന്മയത്വത്തോടെ കള്ളം പറഞ്ഞു.
സത്യത്തിൽ ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നത് ആ വലിയ തറവാടിന്റെ വാസ്തുവിദ്യയായിരുന്നില്ല, മറിച്ച് ഒരു പാലക്കാടൻ കാറ്റിന്റെ കുസൃതിയും ആ വലിയ നീലക്കണ്ണുകളുടെ ആഴങ്ങളുമായിരുന്നു എന്ന് പാവം അമ്മയ്ക്ക് അറിയില്ലല്ലോ. കുറച്ചുനേരം കൂടി അവിടുത്തെ വിശേഷങ്ങൾ പറഞ്ഞ് ഞാൻ ഫോൺ വെച്ചു.
അപ്പോഴാണ് അകത്തുനിന്നും പാർവണയുടെ അമ്മ ഉമ്മറത്തേക്ക്
💬 Comments
View all comments