പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
എന്നോട് കൂടുതൽ ചേർന്നു നടക്കാൻ ശ്രമിച്ചു. കാറ്റിൽ കരിമ്പനയോലകൾ ഉരയുന്ന ശബ്ദം കേൾക്കുമ്പോൾ പോലും അവൾ പെട്ടെന്ന് ഞെട്ടി എന്റെ നെഞ്ചിലേക്ക് വീണ്ടും വീണ്ടും ഒതുങ്ങി.
"ആദീ..."
നടപ്പിനിടയിൽ ഇടറിയ ശബ്ദത്തിൽ അവൾ വിളിച്ചു. ആ സ്വരത്തിൽ അപ്പോഴും വല്ലാത്തൊരു ഭയമുണ്ടായിരുന്നു.
"ഒന്നുമില്ല പാർവണേ... കഴിഞ്ഞില്ലേ എല്ലാം. ഞാനില്ലേ നിന്റെ കൂടെ,"
ഞാൻ അവളെ ഒന്നുകൂടി ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.
"ആദിക്ക് അവനെ അറിയില്ല..."
എന്ന് പറയുമ്പോൾ അവളുടെ ശബ്ദം വല്ലാതെ വിറച്ചു.
"ദേവൻ... ദേവനാ അത്.ഡിഗ്രിക്ക് പഠിക്കണ കാലം തൊട്ട് എന്റെ പിന്നാലെ നടന്ന് ശല്യം ചെയ്യണതാ. ഇവിടുത്തെ വലിയൊരു പ്രമാണീടെ മോനാ... അവനോട് ആദി കേറി വഴക്കിന് പോയത് ശരിയായില്ല.വല്ലാത്തൊരു പകയുള്ള കൂട്ടത്തിലാ അവൻ... എന്റെ ആദിയെ അവൻ എന്തെങ്കിലും ചെയ്യുമോന്ന് ഓർക്കുമ്പോഴാ എനിക്ക് നെഞ്ചിടിപ്പേറണത്... വേണ്ടായിരുന്നു ആദീ..."
അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി. എന്റെ ജീവന് എന്തെങ്കിലും ആപത്ത് വരുമോ എന്ന ആധി ആ മുഖത്ത് വല്ലാതെ നിഴലിച്ചു നിന്നു.
ഞാൻ പതുക്കെ നടത്തം നിറുത്തി. അവളുടെ നേരെ തിരിഞ്ഞുനിന്നു. എന്റെ ഇരു കൈകൾ കൊണ്ടും ആ മുഖം മൃദുവായി ചേർത്തുപിടിച്ചു. ആ വലിയ നീലക്കണ്ണുകളിൽ നിറഞ്ഞ കണ്ണുനീർ എന്റെ പെരുവിരൽ കൊണ്ട് പതുക്കെ തുടച്ചുമാറ്റി.
"എന്താ ചെയ്യുക അവൻ? എന്നെ കൊല്ലുമോ?"
എന്റെ ശബ്ദം വളരെ ശാന്തമായിരുന്നു.
"അതിന് അവനെക്കൊണ്ടാവില്ല പാർവണേ... കാരണം എന്റെ ജീവൻ ഇപ്പൊ ഈ നെഞ്ചിലല്ലല്ലോ, എന്റെ മുന്നിൽ നിൽക്കുന്ന ഈ പെണ്ണിലല്ലേ..."
അത് കേട്ടതും അവളെന്നെ നോക്കി. ആ നോട്ടത്തിൽ എനിക്കുവേണ്ടി തുടിക്കുന്ന ഒരു പ്രണയമുണ്ടായിരുന്നു.
"ഇത്രയും കാലം നീ ഒറ്റയ്ക്കായിരുന്നു ഇതൊക്കെ സഹിച്ചത്. പക്ഷെ ഇനി അങ്ങനെയല്ല. ഇനിയുള്ള നിന്റെ യാത്രകളിൽ നിനക്കൊരു കാവലായിട്ട്, നിന്റെയൊരു നിഴലായിട്ട് ഏതു നിമിഷവും ഞാനുണ്ടാകും കൂടെ. ആരുടെയെങ്കിലും മുന്നിൽ ഈ ആദി തോൽക്കുന്നുണ്ടെങ്കിൽ അത് നിന്നോടുള്ള ഇഷ്ടത്തിന്റെ മുന്നിൽ മാത്രമായിരിക്കും. അല്ലാതെ അവനെക്കൊണ്ട് എന്നെ ഒന്നും ചെയ്യാൻ കഴിയില്ല. ഈ ഭയം ഇനി എന്റെ കുട്ടിക്ക് വേണ്ട."
എന്റെ വാക്കുകളിലെ ആ ഉറപ്പ് കേട്ടതും, ഇതുവരെ അടക്കിപ്പിടിച്ച ഭയവും എന്നോടുള്ള സ്നേഹവും മുഴുവൻ അലിഞ്ഞുചേർന്ന് അവൾ എന്റെ നെഞ്ചിലേക്ക് വീണ്ടും മുഖമമർത്തി. എന്റെ ഷർട്ടിന്റെ കോളറിൽ അവളുടെ വിറയ്ക്കുന്ന വിരലുകൾ മുറുകെ പിടിച്ചിരുന്നു. യാതൊരു കൃത്രിമത്വവുമില്ലാത്ത, പരസ്പരം ജീവനായി മാറിയ രണ്ടുപേരുടെ മനോഹരമായ കാവ്യം പോലെയായിരുന്നു ആ നിമിഷം. കാവിലെ ഇരുട്ടിനെ സാക്ഷിയാക്കി, അവളുടെ ഓരോ നെഞ്ചിടിപ്പിലും ഞാൻ കേട്ടത് എന്നോടുള്ള അവളുടെ ആഴമേറിയ പ്രണയം മാത്രമായിരുന്നു.
പതുക്കെ അവളെയും നെഞ്ചോട് ചേർത്തുപിടിച്ച് തറവാട്ടിലേക്കുള്ള ഇടവഴിയിലൂടെ നടക്കുമ്പോൾ,എനിക്ക് നഷ്ടപ്പെടാൻ പാടില്ലാത്ത എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്താണ് ഈ ചേർത്തുപിടിക്കൽ എന്ന് ഞാൻ പൂർണ്ണമായും തിരിച്ചറിയുകയായിരുന്നു.
എന്റെ നെഞ്ചിലേക്ക് ചേർന്നുനടക്കുന്ന അവളുടെ ഹൃദയമിടിപ്പ് എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു. തറവാടിന്റെ പടിപ്പുര എത്തുന്നതിന് കുറച്ചുമുൻപ്, വലിയൊരു ഇലഞ്ഞിമരത്തിന്റെ ചുവട്ടിലെത്തിയപ്പോൾ പെട്ടെന്ന് അവൾ എന്റെ നെഞ്ചിൽ നിന്നും തലയുയർത്തി. അവളുടെ ചുവടുകൾ നിശ്ചലമായി.
ഞാൻ
💬 Comments
View all comments