Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
അതോ ദേഷ്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തൊരു മരവിപ്പായിരുന്നു. ആ വലിയ ഹാളിൽ നിശബ്ദത പടർന്നു. എന്തും നേരിടാൻ തയ്യാറായി, എനിക്ക് പൂർണ്ണ പിന്തുണയുമായി എന്റെ തൊട്ടരികിൽ പാർവണയും ശ്വാസമടക്കിപ്പിടിച്ച് ഇരിപ്പുണ്ടായിരുന്നു.
ഹാളിലെ ആ വലിയ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് അമ്മ പെട്ടെന്ന് സോഫയിൽ നിന്നും എഴുന്നേറ്റു. ആ മുഖത്ത് ഒരു നിമിഷം കൊണ്ട് ഒരുപാട് ഭാവങ്ങൾ മിന്നിമറയുന്നത് ഞാൻ കണ്ടു. ദേഷ്യത്തേക്കാൾ ഉപരി, സ്വന്തം മകളെക്കുറിച്ചുള്ള ആധിയായിരുന്നു ആ കണ്ണുകളിൽ.
"എന്താടാ ആദീ നീ ഈ പറയുന്നേ?"
അമ്മയുടെ ശബ്ദം നേരിയ തോതിൽ വിറയ്ക്കുന്നുണ്ടായിരുന്നു.
"ആരാ എന്താ എന്ന് പോലും അറിയാത്ത ഒരാളെക്കൊണ്ട് അവളെ ഞാൻ എങ്ങനെയാ... നാളെയെന്തെങ്കിലും ഒരു പ്രശ്നം വന്നാൽ അവൾക്ക് നമ്മളല്ലേ ഉള്ളൂ. അവരുടെ കുടുംബം, സ്വഭാവം ഇതൊന്നും അറിയാതെ എന്റെ കുട്ടിയെ ഞാൻ എങ്ങനെയാടാ ഒരു പരിചയവുമില്ലാത്ത ഒരാളുടെ കയ്യിൽ ഏൽപ്പിക്കുക?"
ആ ചോദ്യത്തിൽ ഒരു അമ്മയുടെ സകല പേടിയും സങ്കടവും അടങ്ങിയിട്ടുണ്ടായിരുന്നു. ഞാൻ പതുക്കെ എഴുന്നേറ്റ് അമ്മയുടെ അടുത്തേക്ക് ചെന്നു.
"അമ്മ എന്തിനാ ഇപ്പൊ ഇങ്ങനെ പേടിക്കുന്നത്?"
ഞാൻ അമ്മയുടെ തോളിൽ പിടിച്ചു സമാധാനിപ്പിക്കാൻ ശ്രമിച്ചു.
"വഴിയിൽ കിടക്കുന്ന ആർക്കുമല്ല അമ്മേ... അവൾക്ക് അവനെ നന്നായിട്ട് അറിയാം. ഒരേ കമ്പനിയിലാ വർക്ക് ചെയ്യുന്നത്. അത്രയ്ക്കും ഉറപ്പുള്ളതുകൊണ്ടല്ലേ അവൾ ഈ തീരുമാനം എടുത്തത്. മാത്രമല്ല, അവൻ അടുത്ത ആഴ്ച നാട്ടിലേക്ക് വരുന്നുണ്ട്. നമുക്ക് അവനോട് നേരിട്ട് സംസാരിക്കാം. സംസാരിച്ചു കഴിയുമ്പോ അവനെക്കുറിച്ച് അമ്മയ്ക്കൊരു ധാരണ കിട്ടുമല്ലോ. അമ്മയ്ക്ക് അവനെ കണ്ടിട്ട് ഇഷ്ടമായാൽ മാത്രം നമുക്ക് അവരുടെ വീട്ടിൽ പോയി അവന്റെ അച്ഛനോടും അമ്മയോടും കാര്യങ്ങൾ അന്വേഷിക്കാം. അല്ലാതെ ഒറ്റയടിക്ക് അവനു കൊടുക്കാം എന്ന് ഞാൻ പറഞ്ഞില്ലല്ലോ അമ്മേ..."
എന്റെ വാക്കുകൾ കേട്ട് അമ്മ എന്തോ പറയാൻ തുടങ്ങിയെങ്കിലും, ആ ധർമ്മസങ്കടം കണ്ട് അതുവരെ മിണ്ടാതിരുന്ന പാർവണ എന്റെ അടുത്തേക്ക് വന്നു. അവൾ വളരെ വാത്സല്യത്തോടെ അമ്മയുടെ കൈകളിൽ പിടിച്ചു.
"അമ്മേ..."
വളരെ ശാന്തമായി, എന്നാൽ എല്ലാവർക്കും മനസ്സിലാകുന്ന പക്വതയോടെ അവൾ പറഞ്ഞു തുടങ്ങി.
"ചേച്ചിക്ക് ഒരാളെ ഇഷ്ടാണെന്നുള്ള കാര്യം ഇത്രയും നാളായിട്ടും ചേച്ചി അമ്മയോട് പറയാതിരുന്നത് എന്തുകൊണ്ടാന്ന് അറിയോ? അമ്മയുടെ വാക്കിനെ മറികടന്ന് സ്വന്തമായിട്ടൊരു തീരുമാനം എടുക്കാൻ പേടിച്ചിട്ടാ. താൻ കാരണം അമ്മയ്ക്ക് വല്ല സങ്കടോം ആവുമോന്ന് വിചാരിച്ചിട്ടാ ചേച്ചി ഇത്രയും നാൾ ഇത് മനസ്സിലിട്ട് കൊണ്ടുനടന്നത്."
അവളുടെ ആ വാക്കുകൾ അമ്മയുടെ ഹൃദയത്തിലേക്കാണ് ചെന്നുകൊണ്ടത്. അമ്മയുടെ കണ്ണുകൾ പതുക്കെ നിറഞ്ഞു.
"അമ്മയ്ക്ക് ഒരു പേടിയും വേണ്ട. ആദി പറഞ്ഞതുപോലെ അവരൊന്ന് ഇങ്ങോട്ട് വരട്ടെ,"
പാർവണ അമ്മയുടെ കയ്യിൽ ഒന്നുകൂടി മുറുകെ പിടിച്ചുകൊണ്ട് തുടർന്നു.
"നമുക്ക് എല്ലാവർക്കും കൂടി ഇരുന്ന് സംസാരിക്കാലോ. അമ്മയ്ക്ക് അവനെ കണ്ടിട്ട് ഇഷ്ടായില്ലെങ്കിൽ നമ്മൾക്ക് ഈ
💬 Comments
View all comments