Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan]
തന്നോട് ഉള്ള ദേഷ്യം മാറാത്തത് കൊണ്ട് ഓരോന്ന് പറയുന്നതാണ് എന്ന് ശ്രീഹരിക്ക് തോന്നിയെങ്കിലും അവൻ ചിന്തകളിൽ മുഴുകി തുടങ്ങി.
"അയാളുടെ പ്രധാനം ഉദ്ദേശം ബിസിനസ് തന്നെ ആയിരുന്നോ.
"മറ്റൊരു ജില്ലയിൽ ആയിരുന്നിട്ടും, ഇതുപോലൊരു ജോലി സാധ്യത ഉള്ളതുപോലും അറിയാതെ എന്നെ എങ്ങനെ ആണ് സമീർ സർ കണ്ടുപിടിച്ചത് ?" ശ്രീഹരി തന്ടെ ഏകാന്ത ചിന്തകളിൽ മുഴുകി കൊണ്ട് സ്വയം പറഞ്ഞു.
"എപ്പോ സംസാരിക്കുമ്പോഴും അയാൾ എങ്ങെനെയെങ്ങിലും വിഷയം വഴി തിരിച്ച് വിടുകയും അത് അവസാനം റാഷികയിലേക് എത്തിക്കുകയും ചെയ്യും.
മീറ്റിംഗിനായി ഞങ്ങൾ പോയ സമയത് എനിക്ക് റാഷികയുടെ അടുത്ത് സമയത് ഏതാണ് പറ്റിയില്ല, അവൾ ഫോൺ വിളിച്ച് ചോദിച്ചപ്പോ ഞാൻ മീറ്റിംഗിൽ ആണ് പറയേണ്ടതിന് പകരം ഏതോ ഒരു പെണ്ണുമായിട്ട് സംസാരിച്ചിരിക്കുക ആയിരുന്നു എന്ന് അയാൾ പറഞ്ഞു.
ഞങ്ങൾ തമ്മിൽ ഉള്ള പ്രെശ്നം തീർത്തു തരാം എന്നും പറഞ്ഞ് അവളെ കാണാൻ പോയപ്പോ അത് പറയേണ്ടതിന് പകരം മറ്റവൻ താമസിക്കുന്ന സ്ഥലം പറഞ്ഞ് കൊടുത്തു"
ശ്രീഹരി ഇത്രയും നേരം ഇരുന്നിരുന്ന ചെയർ തട്ടി താഴെയിട്ടുകൊണ്ട് അവിടെ നിന്നും എഴുനേറ്റു. മനസ്സിൽ തോന്നിയ കാര്യങ്ങൾക്ക് പൂർണയമായ രൂപം കിട്ടിട്ടില്ലെങ്കിലും എല്ലാം സമീറിനോട് തന്നെ നേരിട്ട് ചെന്ന് ചോദിക്കാം എന്ന് ശ്രീഹരി മനസ്സിൽ ഉറപ്പിച്ചു.
(43 ദിവസങ്ങൾക്ക് ശേഷം... സമയം രാത്രി 2 മണി)
ഒരു കറുത്ത ടി-ഷർട്ടും അതിന്റെ മെല്ലെ ഒരു കറുത്ത ഷർട്ടും, ഒപ്പം കറുത്ത ജീൻസും ഇട്ട് ആഷിക റെഡി ആയി ഇരുന്നു. വീട്ടിലും നിന്നും ഇറങ്ങാൻ സൂചകമായി അവൾക് ഒരു കാൾ വന്നു, ഒരു ഹാൻഡ് ബാഗുമായി അവൾ റൂമിൽ നിന്നും പുറത്തേക് ഇറങ്ങി നോക്കി, ഈ സമയം ആയതുകൊണ്ട് തന്നെ എല്ലാവരും ഉറക്കമായിരുന്നു. അവൾ പതിയെ ഒച്ചയുണ്ടാകാതെ നടന്നു, സ്ഥിരമായി താഴത്തേക്ക് ഇറങ്ങുന്നത് പോലെ തന്നെ സൻഷെഡ് എല്ലാം ചവിട്ടി ഇറങ്ങി, അതുപോലെ തന്നെ മതിലിലും കേറി നിന്ന ശേഷം ഒരു കാറിന്റെ മുന്നിലേക്ക് ചാടി.
"എടാ ഇവളുടെ സാധനങ്ങൾ എല്ലാം എവിടെ" കാറിൽ നിന്നും ഇറങ്ങിയ ശേഷം ലോഹിത് ചോദിച്ചു.
"ഞങ്ങൾ ഒളിച്ചോടുന്നൊന്നും
💬 Comments
View all comments