Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan]
കല്യാണ വേഷത്തിൽ, എനിക്ക് നീ ഒരു ചുരിദാർ അല്ലെ തന്നത്" ഹൃതികിനെ കണ്ടയുടനെ ആഷിക ചോദിച്ചു.
"നിന്നെ ഇനി സാരിയിൽ ഒക്കെ ആരേലും കണ്ട് സംശയം ആവണ്ട എന്ന് കരുതി ചെയ്തതാ. ഞാൻ പിന്നെ വല്ലപ്പോഴും ഒക്കെ മുണ്ട് ഉടുക്കുന്ന ഒരാൾ ആണലോ" ഹൃതിക് മറുപടി കൊടുത്തു. ആ ഒരു കാര്യം അവൾക് ഐഷ്ടപെട്ടില്ല എന്നുള്ളത് അവളുടെ മുഖത്ത് നിന്നും വ്യക്തമാണെകിലും അവൾ ഒന്നും പറഞ്ഞില്ല. എല്ലാവരും അവിടെ ആ സമയം ആവാൻ വേണ്ടി കാത്തിരുന്നു. സമയം രണ്ടാളും കൂടി ഉള്ളിലേക്ക് കേറുന്നതിന് മുന്നേ ആഷിക ഹൃതിക്കിനെയും കൂടി കുറച്ച് അങ്ങോട്ട് മാറി നിന്നും.
"എന്താണ് ഭയങ്കര സെറ്റപ്പിൽ ആണലോ" ആഷിക അവന്റെ വേഷത്തിനെ കുറിച്ച് പറഞ്ഞു.
"ജീവിതത്തിൽ ഇപ്പോഴൊന്നും ഇങ്ങനെ രജിസ്റ്റർ മാര്യേജ് ഒന്നും ചെയ്യാൻ പറ്റില്ലാലോ അതുകൊണ്ടാ. ഇനിയിപ്പോ ഈ മുല്ലപ്പൂവിന്റെ കൂടെ നീ സാരിയും കൂടി ഉടുത്തോണ്ട് ഒക്കെ വന്ന ഞാൻ എങ്ങനെയാ നിന്ടെ കൂടെ പിടിച്ച് നിൽക്കുന്നത്" ഹൃതിക് പറഞ്ഞു.
"ഓഹ് അതുകൊണ്ടാണോ മോനെ... ഞാൻ നിനക്ക് വേണ്ടി ഇങ്ങോട്ട് വരുന്ന വഴിക്ക് ഒരു ഷർട്ട് വാങ്ങിച്ച് ഉണ്ടായിരുന്നു. നീ ഇപ്പൊ ഇട്ട കുർത്തയുടെ അത്രക്ക് സെറ്റപ്പ് ഒന്നുമില്ല എന്നാലും..." ആഷിക പറഞ്ഞു.
"എന്ന അത് ആദ്യമേ ഇങ്ങോട്ട് തന്നുടെടി, എവിടെയടി സാധനം" ഹൃതിക് ചോദിച്ചു.
അവൾ ആ കാറിലേക്ക് ചൂണ്ടി കാണിച്ചു. കാറിന്റെ ഉള്ളിൽ നിന്ന് തന്നെ ആ പുതിയ ഡ്രസ്സ് എടുത്തിട്ട ശേഷം അവൻ പുറത്തേക്ക് ഇറങ്ങി. എല്ലാവരും കൂടി നേരെ ഓഫീസിന്റെ ഉള്ളിലേക്ക് കേറി.
നഗരത്തിന്റെ തിരക്കേറിയ ഇടവഴിയിൽ സ്ഥിതി ചെയുന്ന ഒരു പഴയ കെട്ടിടം ആയിരുന്നു ആ രജിസ്റ്റർ ഓഫീസ്. ഒരു ക്രീം പെയിന്റ് അടിച്ച പൊളിഞ്ഞ നിൽക്കുന്ന നിറയെ വിളലുകൾ ഉള്ള ചുമരുക്കൾ, പൊടിപിടിച്ച ചിത്രങ്ങളും അതിന്റെ മേൽ തൂക്കിയിട്ടിട്ടുണ്ട്. വലിയ വളഞ്ഞ ജനാലയിലൂടെ പ്രഭാത സൂര്യപ്രകാശം ഒഴുകി വരുന്നത് ആ വല്യ ആൽമരം തടഞ്ഞു.
മുറിയിലേക്ക് കേറിയതും ആഷികക്ക് വല്ലാത്ത ഒരു പേടി തോന്നി തുടങ്ങി, കാഴ്ചകൾ ചെറുതായി മങ്ങാനും തുടങ്ങി. അവളുടെ കണ്ണുകളിൽ
💬 Comments
View all comments