Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]
"നീ ആരണാടി നിന്റെ വിചാരം, വല്യ പെണ്ണ് അല്ലെ തള്ളണ്ട എന്ന് വെച്ച് വിടും നീ എന്റെ കൈയിൻ ഏറുന്ന വാങ്ങുന്നോ"
"അമ്മ ഇവിടെ എന്താ നടന്നത് എന്ന് ചോദിച്ചോ, ഇല്ല... കണ്ടു, ബാക്കി ഒക്കെ അമ്മേടെ സൗകര്യത്തിന് അനുസരിച്ച് ഊഹിച്ചു, ഇനിയിപ്പോ ചോദിച്ചിട്ട് ഞാൻ എന്തേലും പറഞ്ഞ അമ്മ അത് വിശ്വസിക്കുമോ അതും ഇല്ല" ആഷിക പറഞ്ഞു.
"ഇനി രണ്ടാളെയും ഞാൻ ഒരിക്കലും ഒരുമിച്ച് കണ്ട് പോകരുത്. കേറി പൊടി മുറിയിലേക്ക്. ബാക്കി അച്ഛൻ വന്നിട്ട് തീരുമാനം ആക്കി തരും" അമ്മ പറഞ്ഞു. അവർ രണ്ടുപേരും പോയോ എന്നുപോലും നോക്കാതെ അമ്മ മുറിയിലേക്ക് കേറി പോയി, നേരെ ഫോൺ എടുത്തു.
"ഏട്ടാ, വർക്ക് കഴിഞ്ഞ എത്രയും പെട്ടന് വീട്ടിലേക്ക് വരണം. ഇത് ഇങ്ങനെ വിട്ട ശെരി ആവില്ല..." പദ്മിനി ഫോണിലൂടെ വിളിച്ച് ഭർത്താവിനോട് പറഞ്ഞു. വിവരം കേട്ടതും കയം എന്താണ് എന്ന് വ്യക്തമയിലെങ്കിലും കാളിദാസൻ വേഗം തന്നെ ഓഫീസിൽ ഉണ്ടായിരുന്ന പണികൾ തീർക്കാൻ ശ്രേമിച്ചു.
അല്പം വൈകി ഒരു വൈകുനേരം ആയപ്പോ അയാൾ വീട്ടിൽ എത്തി, പദ്മിനിയോട് കാര്യം അന്വേഷിച്ചു. അപ്പോഴാണ് തന്റെ രണ്ട് മക്കളും വാക്കുതർക്കവും താണ്ടി കൈയാംകളിയിൽ എത്തിയ വിവരം അയാൾ അറിയുന്നത്.
"നിങ്ങൾ ഏത് ചെയ്തിട്ടും അന്നെകിൽ ശെരി എനിക്ക് എന്റെ രണ്ട് കുട്ടികളെയും വേണം. അവർ ഇനി അങ്ങോട്ടും ഓങ്കോട്ടും അടി ഉണ്ടാക്കി നടക്കുന്നത് കാണാൻ ഒന്നും എനിക്ക് കഴിയില്ല" പദ്മിനി പറഞ്ഞു.
"നീ പേടിക്കണ്ട. എന്റെ അടുത്ത് തത്കാലത്തേക്ക് ഒരു വഴി ഉണ്ട്, എത്രത്തോളം ഇത് ശെരി ആവും എന്ന് അറിയില്ല പക്ഷെ..." കാളിദാസൻ പറഞ്ഞു.
"നിങ്ങൾക്ക് അങ്ങനെ ഉറപ്പൊന്നും ഇല്ലെങ്കിൽ നമുക്ക് രണ്ടാളെയും ഒരു സൈകോളജിസ്റ്റിന്റെ അടുത്ത്..." പദ്മിനി ചോദിച്ചു.
"എന്നിട്ട് വേണം എല്ലാരും കൂടി കാളിദാസന്റെ മോൾക്ക് ഭ്രാന്തൻ എന്ന് പറഞ്ഞ് നടക്കാൻ. അതൊക്കെ ഭാവിയിൽ എനിക്ക് വല്യ ക്ഷീണം ആവും, പേർസണൽ ആയിട്ട് ആണെകിൽ ബിസിനസ്സിന്റെ കാര്യത്തിൽ ആയാലും. അവളോട് ഞാൻ സംസാരിചോലാം" കാളിദാസൻ പറഞ്ഞു. കാളിദാസൻ അപ്പൊ തന്നെ പടികൾ കേറി ആഷികയുടെ മുറി
💬 Comments
View all comments