0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 518
മണ്ഡപത്തിലേക്ക് കയറ്റി ഇരുത്തി.... മുല്ലമൊട്ടുകളും,പനിനീർ ദളങ്ങളും കോർത്ത് കെട്ടിയ മാലകൾ മണ്ഡപമാകെ അലങ്കരിച്ചിരുന്നു.... ചുറ്റിലും വീശിയടിച്ച കാറ്റിന് പോലും ആ പൂക്കളുടെ സുഗന്ധമായിരുന്നു..... മണ്ഡപത്തിൽ ഇരിക്കുമ്പോഴും ത്രേയയ്ക്ക് രാവണിനെ വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നില്ല... കാരണം മണ്ഡപത്തിന് നടുവിലൂടെ ഇരുവരേയും വേർതിരിച്ചു കൊണ്ട് വെള്ളത്തുണിയാൽ തീർത്ത ഒരു തിരശ്ശീല മറയുണ്ടായിരുന്നു...... ത്രേയ അതിലൂടെ രാവണിനെ നോക്കാൻ ശ്രമിച്ചെങ്കിലും അവനെ കാണാൻ കഴിഞ്ഞില്ല... മണ്ഡപത്തിലുള്ള ആവണപ്പലകയിലേക്ക് ത്രേയയെ ക്ഷണിച്ചിരുത്തിയ ശേഷം പൂജാരി പൂജ ആരംഭിച്ചു....മാവില തുമ്പ് കൊണ്ട് അഗ്നിയിലേക്ക് നെയ്യ് പകർന്ന് പൂജ ആരംഭിച്ചതും തിരശ്ശീലയ്ക്ക് ഇരുവശവും ഇരുന്ന് ഇരുവരും അഗ്നിയിലേക്ക് നെയ്യ് സമർപ്പിച്ചിരുന്നു.... ആ പൂജ അവസാനിച്ചതും തിരശ്ശീല മറ നീക്കി ത്രേയയുടെ കാലുകൾ  മാത്രം രാവണിന് മുന്നിൽ അനാവൃതമായി.... തലേദിവസം രാവൺ അവൾക് അണിയിച്ചു നല്കിയ തള കാലിൽ നിന്നും അഴിച്ചു മാറ്റേണ്ട ചടങ്ങായിരുന്നു അത്.. തിരുമേനിയുടെ നിർദ്ദേശ പ്രകാരം രാവണത് പതിയെ അയച്ചു മാറ്റിയെടുത്തു...ശേഷം അവളുടെ പാദത്തിലേക്ക് പനിനീരും,പാലും ഒഴിച്ച് കഴുകിയെടുത്തു....
അവസാനമായി മഞ്ഞൾ കൂടി തൊട്ടുവച്ചതും വെണ്ണപോലെയുള്ള ആ പാദങ്ങളുടെ ഭംഗിയൊന്ന് ഇരട്ടിച്ചു.... പൂജിച്ച് എടുത്ത് വച്ച സ്വർണ വളയങ്ങൾ അവളുടെ കാൽവിരലിലേക്ക് അണിയിച്ചതോടെ വിവാത്തിന്റെ ആദ്യ ചടങ്ങ് അവസാനിച്ചിരുന്നു......വീണ്ടും തിരശ്ശീലയാൽ മറവ് തീർത്തു കൊണ്ട് പൂജ തുടർന്നു....ഏറെ നേരം നീണ്ട പൂജയ്ക്കൊടുവിൽ തിരുമേനിയുടെ നിർദ്ദേശപ്രകാരം ഇരുവരും മണ്ഡപത്തിൽ എഴുന്നേറ്റ് നിന്നു.... പെട്ടെന്ന് ഇരുവർക്കും ഇടയിൽ മറവ് തീർത്ത തിരശ്ശീല മെല്ലെ അടർത്തി മാറ്റപ്പെട്ടു...കല്യാണ വേഷത്തിൽ രാവൺ ത്രേയേയും അവളവനേം കാണുന്ന നിമിഷമായിരുന്നു അത്... മറ്റെല്ലാം മറന്ന് ത്രേയയുടെ ഭംഗിയിൽ ലയിച്ചു നിൽക്ക്വായിരുന്നു രാവൺ.... നീട്ടിയെഴുതിയ പുരികക്കൊടികളും അവയെ ചേർത്ത് ബന്ധിച്ച് എഴുതിയ ചുവന്ന പൊട്ടും...വാലിട്ടെഴുതിയ കൂവളക്കണ്ണുകളും,ചുവന്ന ചൊടികളും അവന്റെ കണ്ണുകളെ അവളിൽ ബന്ധിച്ചു..... ചുറ്റിലും നാദസ്വര മേളവും മന്ത്രോച്ചാരണങ്ങളും മുഴങ്ങിയതും തിരുമേനി എടുത്ത് നല്കിയ താലി രാവൺ കൈയ്യിൽ ഏറ്റുവാങ്ങി.... മഞ്ഞൾച്ചാർത്തിൽ മുക്കിയെടുത്ത ഏഴുനൂലിൽ കോർത്തെടുത്ത താലി അവൻ ഏറ്റുവാങ്ങുമ്പോ അവന്റെ ഹൃദയം അനിയന്ത്രിതമായി മിടിയ്ക്കുന്നുണ്ടായിരുന്നു.. ചുറ്റിലും മുഴങ്ങി കേട്ട നാദസ്വര മേളം മുറുകിയതും നീണ്ട ചരടിൽ കോർത്തെടുത്ത ആ താലി എല്ലാവരുടേയും അനുമതിയോടെ

💬 Comments

View all comments