Chapter Title : രുദ്രപ്രതാപം 10 [Jhon Clinton]
വീണ്ടും എന്റെ നെഞ്ചിൽ ഒന്ന് ഇടിച്ചു. “ഞാൻ സീരിയസായിട്ടാ പറയുന്നത്.”
“ശരി ശരി… സോറി.”
“ഡോക്ടറെ കാണണം,” മായ ഉറച്ച സ്വരത്തിൽ പറഞ്ഞു.
“അതെ,” ദിവ്യയും ഉടനെ കൂട്ടിച്ചേർത്തു. “ഇനി ‘എനിക്കൊന്നുമില്ല’ എന്ന് പറഞ്ഞ് രക്ഷപെടാൻ നോക്കണ്ട.”
ഞാൻ രണ്ട് പേരെയും മാറിമാറി നോക്കി ഒരു ദീർഘശ്വാസം വിട്ടു.
“ദൈവമേ… ഒരുത്തിയെ സമാധാനിപ്പിക്കാൻ പറ്റിയില്ല, അപ്പൊ രണ്ടുപേരും കൂടെ തുടങ്ങി…”
അത് കേട്ടതും ദിവ്യ കരച്ചിലിനിടയിലും ചെറുതായി ചിരിച്ചു. മായയും കണ്ണുനീർ തുടച്ചുകൊണ്ട് ഒന്ന് പുഞ്ചിരിച്ചു.
അപ്പോഴാണ് മുറിക്കുള്ളിലെ ആ ഭാരം നിറഞ്ഞ അന്തരീക്ഷം അല്പം ഒന്ന് കുറഞ്ഞത്.
അതിനിടയിൽ ലക്ഷ്മി അമ്മയും മീനുകുട്ടിയും കൂടി മുറിയിലേക്ക് വന്നു.
ഇതിനോടകം മായയെയും ദിവ്യയെയും ഒരുവിധം സമാധാനിപ്പിച്ചുവെന്ന് കരുതിയ എനിക്ക്, അവരെ കണ്ടതോടെ വീണ്ടും എല്ലാം ആദ്യത്തേതുപോലെ ആയി.
ലക്ഷ്മി അമ്മയുടെ മുഖം മുഴുവൻ വിഷമം നിറഞ്ഞിരുന്നു. സാധാരണ എപ്പോഴും ശാന്തയായി സംസാരിക്കുന്ന ആൾ ഇപ്പോൾ വല്ലാതെ പരിഭ്രമിച്ച പോലെ തോന്നി. മീനുകുട്ടിയാണെങ്കിൽ കണ്ണ് നിറച്ച് എന്റെ അടുത്തേക്ക് തന്നെ നോക്കി നിൽക്കുന്നു.
“അഭിയേട്ടാ… ഇപ്പൊ എങ്ങനെയുണ്ട്…?”
അവൾ പതുക്കെ ചോദിച്ചു. ശബ്ദത്തിൽ പേടി വ്യക്തമായിരുന്നു.
“എനിക്കൊന്നുമില്ലെടി…” ഞാൻ ചിരിക്കാൻ ശ്രമിച്ചു. “നിങ്ങളൊക്കെ ഇങ്ങനെ മുഖം വീർപ്പിച്ചു നിൽക്കുന്നത് കണ്ടാൽ ആണെനിക്ക് വീണ്ടും തലകറങ്ങുന്നത്.”
“ഇവന് ഇപ്പോഴും തമാശ പറഞ്ഞാലേ മതിയാവൂ…” മായ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു.
“നീ മിണ്ടാതിരിക്ക്,” ലക്ഷ്മി അമ്മ അവളെ നോക്കി പറഞ്ഞു. ശേഷം എന്റെ അടുത്തേക്ക് വന്ന് നെറ്റിയിൽ കൈവെച്ചു.
“ഇപ്പൊ വേദന ഉണ്ടോ മോനെ…?”
ആ സ്പർശത്തിൽ അമ്മയുടെ സ്നേഹവും പേടിയും രണ്ടും ഉണ്ടായിരുന്നു. ഒരു നിമിഷം എനിക്ക് തന്നെ കുറ്റബോധം തോന്നി. എല്ലാവരെയും ഇങ്ങനെ പേടിപ്പിച്ചല്ലോ.
അതിനുശേഷം കുറെ നേരം എന്റെ ജോലി എല്ലാവരെയും സമാധാനിപ്പിക്കലായിരുന്നു. ഓരോരുത്തർക്കും ഓരോ സംശയം. “തല ചുറ്റുന്നുണ്ടോ?”, “കാഴ്ച മങ്ങുന്നുണ്ടോ?”, “വീണ്ടും മൂക്കിൽ നിന്ന് ചോര വന്നോ?” എന്നിങ്ങനെ ചോദ്യങ്ങളുടെ നീണ്ട നിര.
ഞാൻ എത്ര പറഞ്ഞാലും ആരും വിശ്വസിക്കുന്ന മട്ടില്ല.
“എനിക്കിപ്പൊ കുഴപ്പമൊന്നുമില്ല. കുറച്ച് റസ്റ്റ് എടുത്താൽ മതി,” ഞാൻ വീണ്ടും പറഞ്ഞെങ്കിലും അതിന്
💬 Comments
View all comments