Chapter Title : രുദ്രപ്രതാപം 12 [Jhon Clinton]
ചോദിച്ചു.
"അതെ... ഞങ്ങൾ വന്നത് നിനക്ക് അത്ര പിടിച്ചില്ലെന്ന് തോന്നുന്നു."
അർച്ചന ചേച്ചിയും ഉടനെ അവൾക്ക് സപ്പോർട്ട് കൊടുത്തു.
രണ്ടുപേരുടെയും മുഖഭാവം കണ്ടപ്പോൾ ഞാൻ അറിയാതെ ഒന്ന് ചിരിച്ചു.
"അങ്ങനെ ഒന്നുല്ല... ചോദിച്ചെന്നേ ഉള്ളു..."
ഞാൻ ഒരു ചളിപ്പിൽ പറഞ്ഞു തീർത്തു.
"ഉവ്വ... ഉവ്വ..."
അപ്പു എന്നെ ഒന്ന് ആക്കി ചിരിച്ചു.
"അവന് അവന്റെ ഭാര്യമാരുടെ ഒപ്പം ഒറ്റക്ക് നിൽക്കാനാ... അല്ലേടാ?"
അപ്പുവിന്റെ ആ ചോദ്യം കേട്ടതും ഹാളിൽ ഇരുന്നവരുടെ മുഖത്ത് ചിരി വിരിഞ്ഞു.
"പോടി..."
ഞാൻ അവളെ നോക്കി കണ്ണുരുട്ടി.
"എന്ത് പോടീ...? സത്യം പറഞ്ഞതല്ലേ..."
അവൾ വീണ്ടും ചിരിച്ചു.
"അങ്ങനെ ഇപ്പൊ ഞങ്ങളെ പറഞ്ഞു വിട്ട് മോൻ ഇവിടെ നിന്നു സുഗിക്കേണ്ട..."
അർച്ചന ചേച്ചി എന്നെ നോക്കി ഒരു ആക്കിയ ചിരിയോടെ പറഞ്ഞു.
"ഞങ്ങൾ ഒരാഴ്ച കഴിഞ്ഞേ പോണൊള്ളൂ..."
അത് കേട്ടതും എന്റെ കണ്ണ് ഒന്ന് മിഴിഞ്ഞു.
"ഒരാഴ്ച്ചേ...?"
ഞാൻ വിശ്വാസം വരാത്ത പോലെ ചോദിച്ചു.
"അതെ..."
അപ്പു ചിരി കടിച്ചുപിടിച്ച് തലയാട്ടി.
"അതെന്തിനാ...?"
ഞാൻ ശരിക്കും സംശയത്തോടെ ചോദിച്ചു.
"ലക്ഷ്മി ആന്റി കുറെ നിർബന്ധം പിടിച്ചു. ഒരാഴ്ച ഇവിടെ നിന്നിട്ട് പോയാൽ മതിയെന്ന് പറഞ്ഞു... അപ്പൊ അമ്മയും സമ്മതം മൂളി..."
അപ്പു മൊബൈലിൽ നോക്കിക്കൊണ്ട് തന്നെ മറുപടി പറഞ്ഞു.
"ഓഹ്... അത് ശെരി..."
ഞാൻ പതിയെ തലയാട്ടി.
പിന്നെയാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്.
"അല്ല... അച്ഛൻ എവിടെ?"
രാവിലെ എഴുന്നേറ്റത് മുതൽ ആളെ കണ്ടിട്ടില്ല. അതുകൊണ്ട് ഞാൻ ചോദിച്ചു.
"ഓഹ്... കാറിന് വരുന്ന വഴിക്ക് എന്തൊ ചെറിയൊരു പ്രശ്നം ഉള്ള പോലെ തോന്നുന്നു എന്ന് പറഞ്ഞു..."
അർച്ചന ചേച്ചിയാണ് മറുപടി പറഞ്ഞത്.
"അതൊന്ന് ഇവിടെ ആരെയെങ്കിലും കാണിക്കാൻ വേണ്ടി പോയേക്കുവാ."
"മ്മ്..."
ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.
സത്യം പറഞ്ഞാൽ, അച്ഛന് എവിടെ പോയാലും വണ്ടിയുടെ കാര്യത്തിൽ ഒരു പ്രത്യേക ശ്രദ്ധയാണ്. ചെറിയൊരു ശബ്ദം കേട്ടാൽ പോലും അതിന്റെ കാരണം കണ്ടെത്താതെ സമാധാനം കിട്ടില്ല.
പെട്ടന്നാണ് എന്റെ പുറകിൽ ആരോ വന്ന് ഇരുന്നത്.
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ദിവ്യയാണ്.
"നീ എവിടെ
💬 Comments
View all comments