Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 12 [SmiTHA]
ചവിട്ടാൻ തുടങ്ങിയതും കതക് അവർക്ക് മുമ്പിൽ അടഞ്ഞു.
"ഐ എസ് ഐ ഓഫീസാണിത്,"
അടഞ്ഞ കതകിന് മുമ്പിൽ പകച്ചു നിന്ന മെഹ്‌നൂറിനോട് റോഷൻ ദുറാനി പറഞ്ഞു.
"നിങ്ങൾക്ക് ഇഷ്ടമുള്ളപ്പോൾ വരാനും പോകാനും സാധിക്കുന്ന ഇടമല്ല..ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം തന്നാൽ നിങ്ങൾക്ക് നല്ലത്...അല്ലായെങ്കിൽ..."
അയാൾ ഭീഷണമായി അവരെ നോക്കി.
മെഹ്‌നൂറിൻറെ മനസ്സിലൂടെ കുറെ ദൃശ്യങ്ങൾ മിഴിവ് നഷ്ടപ്പെടാതെ തെളിഞ്ഞു.
അഫ്ഗാൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന ചമൻ എന്ന തന്റെ ഗ്രാമത്തിൽ ഐ എസ് ഐ എസ് തങ്ങളുടെ ബസ്സാക്രമിച്ചത്. യൂസുഫ് രക്ഷപ്പെടുത്തിയത്. തീക്ഷണമായ അലിവ് കൊണ്ടും പ്രണയം കൊണ്ടും തന്റെ ജീവിതത്തിലെ സകല നഷ്ടങ്ങളേയും ദുരന്തങ്ങളേയും അയാൾ നീക്കിക്കളഞ്ഞത്. അയാളുടെ പ്രണയത്തിന്റെ വീഞ്ഞു കുടിച്ച് ജീവിതം മനോഹരമാക്കിയ നാളുകൾ...
"ജനാബ്!"
അവൾ ദൃഢ സ്വരത്തിൽ പറഞ്ഞു.
"താങ്കൾ ഞങ്ങളുടെ തെരുവിലേക്ക് വാ. അവിടെ വന്ന് ഓരോ വ്യക്തിയോടും അന്വേഷിക്ക്. എന്റെ ഭർത്താവ് യൂസുഫ് ആരാണെന്ന്! യൂസുഫ് വാലി ഖാൻ! അവർ പറയും.യൂസുഫ് നമാസിയാണ്.യൂസുഫ് നവാസിയാണ്. മോൻ സുൾഫിക്കറെയും ഭാര്യ മെഹ്‌നൂറിനെയും മാത്രം സ്നേഹിക്കുന്നവൻ...ബഹുമാനിക്കുന്നവൻ..."
എല്ലാവരും അവളുടെ വാക്കുകളിലെ തീവ്ര വികാരത്തെശ്രദ്ധിച്ചു.
"..അദ്ദേഹം..."
മെഹ്‌നൂർ തുടർന്നു.
"..സ്വന്തം നാടിനെ സ്നേഹിക്കുന്നയാളാണ് അദ്ദേഹം.അദ്ദേഹം ഒരു ഹിന്ദുസ്ഥാനിയല്ല...അദ്ദേ..."
പിന്നെ കരൾ പിളരുന്ന വേദനയിൽ അവൾ പൊട്ടിക്കരഞ്ഞു.
മെഹ്‌നൂർ ഇരുന്ന മുറിയിൽ നിന്ന് റോഷൻ വെളിയിൽ കിടന്നു.
മറ്റാരും കേൾക്കുന്നില്ല എന്നുറപ്പുവരുത്തി അയാൾ മൊബൈലെടുത്തു.
റോഷൻ ദുറാനി ഫോൺ ഡയൽ ചെയ്തു.
"സാർ..."
അയാൾ അങ്ങേതലയ്ക്കലുള്ളയാളെവിളിച്ചു.
"ആ, റോഷൻ പറയൂ,"
ദാവൂദിന്റെ സ്വരം അയാൾ കേട്ടു.
"യൂസുഫ് ഖാൻ അലിയാസ് ഫൈസൽ ഗുർഫാൻ ഖുറേഷിയെ നമ്മുടെ അടുത്തെത്തിക്കാനുള്ള ചൂണ്ട എന്റെ പക്കലുണ്ട്..."
"എന്താ അത്?"
ദാവൂദ് ആകാംഷയോടെ ആരാഞ്ഞു.
"അയാളുടെ ഭാര്യയും മകനും!" *************************** ന്യൂ ദില്ലി
ലോക് കല്യാൺ മാർഗ്ഗ്, പ്രധാനമന്ത്രിയുടെ വസതി.
"സാർ.."
റോയുടെ ഡെപ്യൂട്ടി ചീഫ് സൊഹൈൽ ഖാൻ പട്ടൗഡി പ്രധാനമന്തിയെ നോക്കി.
"പാക്കിസ്ഥാനിൽ വെച്ച് അവർ പിടിക്കപ്പെട്ടാൽ നമ്മുടെ കാര്യം വളരെ പരുങ്ങലിലാവും. നമുക്ക് ഹേഗ് മുതൽ ന്യൂയോർക്ക് വരെയുള്ള കാര്യാലയങ്ങളിൽ വിശദീകരണങ്ങൾ നൽകേണ്ടി വരും . ഉപരോധങ്ങളടക്കമുള്ള ഇന്റർനാഷണൽ
💬 Comments
View all comments