0%
Chapter 1

ശിശിര പുഷ്പം 1 [Smitha]

Author : സ്മിത | Read All Parts | 👁 679 |

ശിശിര പുഷ്പം 1

shishira pushppam 1 | Author : Smitha

ഇത് കോളേജും പ്രണയവും പ്രമേയമാക്കിയ ഒരു കഥയാണ്‌. ഇതിന്‍റെ ത്രെഡ് "ആകാശം ഭൂമിയെ പ്രണയിക്കുന്നു" എന്നപേരില്‍ ശ്രീമാന്‍ ജോയ്സ് രണ്ടു അധ്യായങ്ങളിലായി പ്രസിദ്ധീകരിച്ചതാണ്. ഞാന്‍ അദ്ധേഹത്തോട് പെര്‍മിഷന്‍ ചോദിച്ചിരുന്നു. അദ്ദേഹം അനുമതിയും അനുഗ്രഹവും തന്നിട്ടുണ്ട്. അദ്ദേഹം "അമ്മയുടെ കൂടെ ഒരു യാത്ര" എന്ന ഇന്സെസ്റ്റ്‌ സ്റ്റോറിയുടെ രണ്ടാമത്തെ അധ്യായത്തില്‍ മെയില്‍ ഐ ഡി ഒരു വായനക്കാരന്‍ ആവശ്യപ്പെട്ടതനുസരിച്ച് നല്‍കിയിരുന്നു. ആ ഐ ഡി ഉപയോഗിച്ചാണ് അദ്ധേഹവുമായി ബന്ധപ്പെട്ടത്. ******************************************************************************

"ഈശോയേ സാറ് സമ്മതിച്ചാ മതിയാരുന്നൂ," പുറത്തേക്ക് ആകാംക്ഷയോടെ നോക്കിക്കൊണ്ട് ഷാരോണ്‍ നേരിയ അസന്തുഷ്ട്ടിയോടെ പറഞ്ഞു. “ഷാരൂ, എനിക്കൊന്നും മനസ്സിലാകുന്നില്ല, നെനക്കെന്തിനാ ഇപ്പം ഒരു ട്യൂഷന്‍റെ ആവശ്യം?” ഫ്രന്‍റ്റ് ലൈന്‍ മാഗസിന്‍റെ പേജുകള്‍ മറിക്കുകയായിരുന്ന ഷാരോണ്‍ ഫ്രാന്‍സിസിനോട് ഡ്രൈവ് ചെയ്യുകയായിരുന്ന റോയ് ഫിലിപ്പ് അല്‍പ്പം നീരസത്തോടെ തിരക്കി. "അല്ല, അയാളെന്നാ നെനക്ക് ട്യൂഷനെടുക്കുകേലന്ന്‍ നീ കരുതാന്‍ കാരണം?" "റോയിക്ക് സാറിന്‍റെ നേച്ചര്‍ അറീത്തില്ല അത് കൊണ്ടാ. ആള് ഭയങ്കര ചൂടനാ. അധികമൊന്നും സംസാരിക്കുകേല." കാര്‍ ഒരു വളവ് തിരിഞ്ഞു. "ട്യൂഷന്‍ നിന്നെപ്പോലെ ഒരു സുന്ദരിപ്പെണ്ണിന് വേണ്ടിയാവുമ്പോ ഏത് ചൂടനും സമ്മതിക്കും." റോയ് ചിരിച്ചു. "പിന്നേ," അവള്‍ നീരസപ്പെട്ടു. "സാര്‍ ആ ടൈപ്പ് ഒന്നുവല്ല. ജെന്‍റ്റില്‍മാനാ." "എന്ന്‍ വെച്ച് പഞ്ചാരയടിക്കുന്നോരും പെണ്ണിന്‍റെ മൊലേലേയ്ക്കും കുണ്ടീലേക്കും നോക്കുന്നവന്‍മാരോന്നും ജെന്‍റ്റില്‍മെന്‍ അല്ല എന്നാണോ നീ പറയുന്നെ ഷാരൂ?" ഷാരോണ്‍ അവന്‍റെ ചെവിയില്‍ പിടിച്ച് കിഴുക്കി. "നാക്കെടുത്താല്‍ ഊളവര്‍ത്താനവേ നെനക്ക് വരത്തൊള്ളൂ അല്ലേ?" "വിടെടീ, വിടെടീ മൈരേ, എടീ വണ്ടി എവടെയേലും പോയി കുത്തും കേട്ടോ," "ഇനി മേലാല്‍ എന്‍റെ കേക്കെ അഡല്‍റ്റ് ഓണ്‍ലി കാര്യങ്ങള്‍ പറഞ്ഞേക്കരുത്," "നീ അഡല്‍ട്ടല്ലെ? അതുകൊണ്ട് പറഞ്ഞതല്ലേ?" ഷാരോണ്‍ പുറത്തേക്ക് നോക്കി. ചായക്കട. വലിയ ആല്‍മരം. ഐഡിയ സിമ്മിന്‍റെ വലിയ ഹോര്‍ഡര്‍. "നിര്‍ത്ത് റോയി, സ്ഥലവെത്തി," റോയി കാര്‍ നിര്‍ത്തി. ഹൈവേയില്‍ നിന്ന്‍ പത്തുമീറ്റര്‍ ദൂരമേയുള്ളൂ എന്നാണ് ദീപ്തി പറഞ്ഞത്. കാറില്‍ നിന്നിറങ്ങി ഷാരോണ്‍ ചുറ്റും നോക്കി. "റോയി, ദാ അതാ സാറിന്‍റെ വീട്" അവര്‍ പാര്‍ക്കുചെയ്തതിനടുത്തായി ഒരു സ്കോര്‍പ്പിയോ കിടന്നിരുന്നു. "ആരൊക്കെയോ സാറിനെ കാണാന്‍ വന്നിട്ടുണ്ടല്ലോ," ഷാരോണ്‍ സ്കോര്‍പ്പിയോയിലേക്കും അല്പ്പദൂരെ ഒരു വാകമരത്തിന്‍റെ തണലില്‍ നിന്ന്നിരുന്ന സാമാന്യംഭേദപ്പെട്ട ഒരു വീട് ചൂണ്ടിക്കാട്ടി ഷാരോണ്‍ പറഞ്ഞു. റോയ് നോക്കി. വീടിന്‍റെ മുമ്പില്‍ നാലഞ്ചു പുരുഷന്മാരും കൌമാരക്കാരിയായ ഒരു സുന്ദരിയും നില്‍ക്കുന്നത് അവന്‍ കണ്ടു.

വരാന്തയില്‍ ക്ഷുഭിതനായി നില്‍ക്കുന്ന താടിയും മുടിയും നീട്ടിവളര്‍ത്തിയ ഒരു ചെറുപ്പക്കാരനോട്‌ മുറ്റത്ത് നിന്ന്‍ സംസാരിക്കുകയാണ് അവര്‍. "നന്ദകുമാര്‍ സാര്‍!" ഷാരോണ്‍ മന്ത്രിച്ചു. "ഇയാളാണോ നീയിത്രനേരം പുന്നാരിച്ച് സംസാരിച്ച നന്ദകുമാര്‍ വാധ്യാര്?" റോയി പുച്ഛത്തോടെ ചോദിച്ചു. "കുളീം നനേം ഒന്നുവില്ലേ വാധ്യാര്‍ക്ക്?" "മിസ്റ്റര്‍!" നന്ദകുമാറിന്‍റെ കാര്‍ക്കശ്യമുള്ള സ്വരം അവര്‍ കേട്ടു. "ഒരു കാര്യം തന്നെ പലതവണ പറയാന്‍ എനിക്കിഷ്ടമല്ല. നിങ്ങളുടെ മകള്‍ക്ക് അര്‍ഹതയുണ്ടേല്‍ ഫസ്റ്റോ "എ" ഗ്രേഡോ കിട്ടും. അല്ലാതെ എന്നെ ഇവിടെ വന്നു കണ്ടതുകൊണ്ടൊന്നും ഒരു കാര്യോവില്ല." "സാര്‍ ഇത്,"

💬 Comments

View all comments