Chapter Title : ശ്രീരാഗം [VAMPIRE]
ശ്രീരാഗം Sreeraagam | Author : VAMPIRE
കാലം കടന്നുപോകുമെന്നും, ഒരു വസന്തം
വരുമെന്നുമുള്ള പ്രതീക്ഷയിൽ, നിറം മങ്ങിയ
കനവുകളെ നെഞ്ചോടുചേർത്ത് നീറി നീറി
ജീവിക്കുന്ന എല്ലാവർക്കുമായി ഞാനിതു
സമർപ്പിക്കുന്നു...!
***********†************†************†**********
മഹാനഗരത്തിന്റെ മാറിൽവീണ പതിവില്ലാമഴയുടെ
സംഗീതം എന്നെ പതിവിലും നേരത്തെ
വിളിച്ചുണർത്തി......
ഇന്ന് ഓഫീസ് അവധിയാണ്.
കുറച്ചുനേരം കൂടി കിടന്നാലോ?
പുതപ്പിനടിയിൽ കണ്ണുകൾ ഇറുക്കിയടച്ചു
കിടക്കാൻ തുടങ്ങിയ എന്നെ
"ജനലഴികളിലൂടെ വന്ന
ജലകണികകളാൽ ജനനിയാം ജൻമഭൂമി" വിളിച്ചുണർത്തി...
ചിങ്ങമാസത്തിൽ നാട്ടിൽ ചിണുങ്ങിപ്പെയ്യുന്ന
മഴപോലെയുണ്ട് ഈ മഴ...
തുറന്നിട്ട ജാലകം വഴി ഞാൻ മാനത്തു
നിന്നും പൊഴിയുന്ന ഓരോ തുള്ളിയും
നോക്കിക്കൊണ്ടിരുന്നു...!
ഈ മഴക്കും, പ്രണയത്തിനും എന്തോ ഒരു ആത്മബന്ധമുണ്ടെന്ന് എനിക്ക് ചിലപ്പോഴൊക്കെ തോന്നാറുണ്ട്.....
ഞാൻ കൈനീട്ടി ഷെൽഫിൽ നിന്നും എന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന ഓട്ടോഗ്രാഫ് എടുത്തു...
അതിലെ ആദ്യ താളുകൾ മറിച്ചപ്പോൾ... അന്നവസാനമായി
""വടക്കുംനാഥന്റെ പ്രദക്ഷിണ വഴിയിലെ
ആ ഇലഞ്ഞിമരചോട്ടിലിരുന്ന് അവളുടെ നെറ്റിയിൽ തൊട്ടുകൊടുത്ത ആ നനഞ്ഞ ചന്ദനത്തിന്റെ സുഗന്ധം എന്റെ വിരൽത്തുമ്പിൽ ഉള്ള പോലെ""...
ഓർമകൾക്കെന്നും യാദാർഥ്യത്തേക്കാൾ മൂർച്ചയാണ്...!
"ആദ്യമായ് തോന്നിയ ഇഷ്ടം ഒരിക്കലും മനസ്സില്‍ നിന്നും മായില്ല ....ഒരു പക്ഷെ അതായിരിക്കാം ലോകത്തിലെ ഏറ്റവും സത്യമായ പ്രണയം"...
(ഫോണിന്റെ ശബ്ദം)
ഹലോ........
ടാ....ശ്രീ, നീ സമയം കളയാതെ വീട്ടിലേക്ക് വാ.....
എന്താടാ മനു, എന്ത് പറ്റി.....
ഒന്നും പറ്റിയൊട്ടുന്നുമില്ല, ഇന്നെന്റെ ഫസ്റ്റ് വെഡിങ് ആനിവേഴ്സറി ആണെടാ.....
എന്നിട്ട് നീ എന്താ പൊട്ടാ നേരത്തെ പറയാഞ്ഞേ.?
ഞാൻ പോലും ഇന്നാ അറിയുന്നേ.....
അതിനുള്ള ഒരു റൗണ്ട് ചീത്ത എന്റെ നല്ല പാതിയിൽ നിന്നും ഇപ്പൊ കേട്ടതെ ഉള്ളൂ...
ബാക്കി വഴിയേ വന്നോളും...
നീ വേഗം ഇറങ്ങ്, എന്നിട്ട് വേണം ബാക്കി കലാപരിലാടി നോക്കാൻ...
ശെരി, ടാ..ഞാൻ വേഗം എത്താം.......
ഞാൻ പെട്ടെന്ന് ഒരു കുളിയും പാസ്സാക്കി...
മുൻവശത്തെ കതകടച്ചു പുറത്തിറങ്ങി....
ബസ്റ്റാണ്ടിലേക്ക് നടക്കാനുള്ള ദൂരമേയുള്ളൂ...
അവിടെ എത്തിയപ്പോൾ ബസ്സുകൾ നിരനിരയായി നിർത്തിയിട്ടിരിക്കുന്നു..
ആദ്യം പോകുന്ന ബസ്സിലേക്ക് കയറി വിൻഡോ സീറ്റിലേക്കിരുന്നു...ഒരു മണിക്കൂറിലേറെ യാത്രയുണ്ട് മനുവിന്റെ വീട്ടിലേക്ക്....
അൽപ്പസമയത്തിനകം തന്നെ ബസ് പുറപ്പെട്ടു...
ഞാൻ വിൻഡോ സീറ്റിലൂടെ പുറമേയുള്ള കാഴ്ച്ചകളും ആസ്വദിച്ച് അങ്ങനെയിരുന്നു....
"കയ്യും തലയും പുറത്തിടാതിരിക്കാം,
പക്ഷേ കണ്ണും, മനസ്സും
പുറത്തിടാതെ വിൻഡോ സീറ്റിലിരുന്ന്
ഒരു യാത്രയും സാധ്യമല്ല".....
"മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു..
മൗനാനുരാഗത്തിൻ ലോലഭാവം.......
പൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു..
പുലർമഞ്ഞുകാലത്തെ സ്നേഹതീരം"...
ബസ്സിലെ മ്യൂസിക് സിസ്റ്റത്തിൽ
💬 Comments
View all comments