Chapter Title : ശ്യാമയും സുധിയും [ഏകൻ]
നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നു എന്ന് ഹോസ്പിറ്റലിൽ പറഞ്ഞെന്നും. അവിടെ നിന്നാണ് നിങ്ങളുടെ അഡ്രെസ്സും ഫോൺ നമ്പറും കിട്ടിയത്. നിങ്ങൾ എന്തെങ്കിലും ആവശ്യത്തിന് വീട്ടിൽ പോയതായിരിക്കും എന്നാണ് അവർ പറഞ്ഞത്"
അത് കൂടെ കേട്ടതോടെ ശ്യാമ തല കറങ്ങി വീണുപോയി.
ശ്യാമ കുറച്ചു സമയം അങ്ങനെ കിടന്നു. ഇനി എന്ത് ചെയ്യും. താൻ വലിയ മണ്ടത്തരം ആണ് കാണിച്ചത്. ആ സമയം ഒന്നും ആലോച്ചിക്കാതെ അഡ്രസ്സും ഫോൺ നമ്പറും കൊടുത്തു എന്ന് മാത്രം അല്ല അവർ കാണിച്ചു തന്ന പേപ്പറിൽ ഒപ്പ് ഇട്ട് കൊടുക്കുകയും ചെയ്തു. അത് പക്ഷെ അയാളുടെ ഭാര്യ ആണെന്നോ അത് ഓപറേഷൻ നടത്താൻ ഉള്ള പേപ്പർ ആണെന്നോ താൻ നോക്കിയില്ല. ഇപ്പോൾ താൻ ഏതോ സുധിയുടെ ഭാര്യ ആയിരിക്കുന്നു. അത് പോലീസിൽ സമ്മതിക്കുകയും ചെയ്തു. ഇന്നത്തെ ദിവസം കാരണം ഇനി എന്തൊക്കെ അനുഭവിക്കണം ആവോ.
ശ്യാമ എഴുനേറ്റ് ഫോൺ എടുത്തു ഹോസ്പിറ്റലിൽ വിളിച്ചു അമ്മയെ കാണിക്കാൻ ഉള്ള ഡോക്ടറുടെ ടോക്കൺ ബുക്ക് ചെയ്തു.
ഇനി നാളെ അമ്മയെ കൂട്ടി ഹോസ്പിറ്റലിൽ പോകണം. പോലീസ് സ്റ്റേഷനിൽ പോകണം . അവരോട് ഇനി എങ്ങനെ സത്യം പറയും. തനിക്കു ഇതിൽ ഒരു ബന്ധവും ഇല്ല എന്ന് ഇനി എങ്ങനെ പറയും. അങ്ങനെ എങ്കിൽ അവിടെ ഒപ്പ് ഇട്ട് കൊടുത്തതും അഡ്ഡ്രസ്സും ഫോൺ നമ്പറും കൊടുത്തത് എന്തിന് എന്ന് ചോദിച്ചാൽ ഞാൻ എന്ത് പറയും. ' സുധി' അത് തന്റെ ഭർത്താവിന്റെ പേര് തന്നെയാണ്. പക്ഷെ അപകടത്തിൽ പെട്ടത് തന്റെ ഭർത്താവ് അല്ല..
ഇതൊക്കെ എങ്ങനെ ബോധ്യപെടുത്തും.
അവൾ നേരെ അമ്മയുടെ അടുത്ത് പോയി. അമ്മയോട് നടന്നത് മുഴുവനും പറഞ്ഞലോ എന്ന് അവൾക്ക് തോന്നി. പക്ഷെ പറഞ്ഞാൽ അമ്മയും വേദനിക്കും. ഈ അവസ്ഥയിൽ അമ്മയ്ക്ക് അത് താങ്ങാൻ പറ്റിയെന്നു വരില്ല. എന്റെ തെറ്റാ എല്ലാം.. ഒരുപക്ഷെ അയാൾക്ക് അങ്ങനെ ഒരു അപകടം സംഭവിക്കാൻ കാരണവും ഞാൻ തന്നെയാണ്.
നാളെ ആദ്യം അമ്മയെ കൊണ്ട് ഹോസ്പിറ്റലിൽ പോകാം. അമ്മയെ കാണിച്ച ശേഷം അയാളെ കാണാൻ പോകാം. അയാൾക്ക് തന്നെ മനസ്സിലായില്ലെങ്കിൽ അയാളോട് കാര്യം പറഞ്ഞു നോക്കാം. അപകടം നടന്നപ്പോൾ താൻ അവിടെ ഉണ്ടായിരുന്നെന്നും. അതുകൊണ്ട് ഒന്ന് കാണാൻ വന്നതാണെന്നും. സിസ്റ്റർ നിർബന്ധിച്ചപ്പോൾ ഒപ്പ് ഇട്ട് കൊടുത്തു പോയതാണെന്നും. തന്നെ ഇതിൽ നിന്നും ഒഴിവാക്കി തരണം എന്നും പറഞ്ഞു നോക്കാം. അയാൾ നല്ലവൻ ആണെങ്കിൽ
അങ്ങനെ
💬 Comments
View all comments