ശ്യാമയും സുധിയും 11 [ഏകൻ]
അപ്പച്ചിയെ കണ്ടതാൻ ആയില്ല.
ഒടുവിൽ ഏതാണ്ട് വൈകുന്നേരം ആയപ്പോൾ അമ്മ കമ്പനിയിൽ വിളിച്ചപ്പോൾ ആണ്. അന്ന് ഉണ്ടായ പ്രശ്നങ്ങൾ അമ്മ അറിഞ്ഞത്. അമ്മ ഹോസ്പിറ്റലിലേക്ക് വിളിച്ചു അച്ഛനോട് അപ്പച്ചിയെ കാണുന്നില്ല എന്ന കാര്യം പറഞ്ഞു.
അച്ഛനും മുത്തശ്ശനും മുത്തശ്ശിയും പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്ത് തിരിച്ചു വരുന്ന വഴിയിൽ വീണ്ടും കുറച്ചു പേര് അവരെ ആക്രമിച്ചു.
അതിൽ ഒരാൾ അച്ഛന്റെ രണ്ടു കാലിലും കള്ളതോക്ക് കൊണ്ട് വെടിവെച്ചു. മുത്തശ്ശനേയും മുത്തശ്ശിയേയും അയാൾ തന്നെ വെടിവെച്ചു കൊന്നു.
അച്ഛനെ വെടിവെക്കുമ്പോൾ അയാൾ അച്ഛനോട് പറഞ്ഞു പോലും.
" പല തവണ സാർ പറഞ്ഞില്ലേ നിങ്ങളോട് . നിങ്ങളെ കമ്പനിയൊക്കെ അടച്ചു പൂട്ടി. ഇവിടെ നിന്നും എവിടെയെങ്കിലും പോകാൻ. എന്നിട്ട് നിങ്ങൾ കേട്ടോ..? അതുകൊണ്ടാണ് ഞങ്ങൾക്ക് ഇപ്പോൾ ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്. ഇതുകൊണ്ട് ഒന്നും ആയില്ല. ഇപ്പോൾ നിങ്ങളുടെ കമ്പനി നിന്ന് കത്തുന്നുണ്ടാകും. അത് മുഴുവൻ കത്തി ചാമ്പലാകും. ബാക്കി നിനക്ക് നിന്റെ വീട്ടിൽ പോയാൽ അറിയാം. അവിടെ ആരൊക്കെ ബാക്കി ഉണ്ടാകുമെന്ന്. "
അങ്ങനെ അച്ഛൻ ഹോസ്പിറ്റലിൽ ആയി. അച്ഛന്റെ രണ്ട് കാലും മുറിച്ചു മാറ്റേണ്ടി വന്നു. അന്ന് രാത്രിയിൽ മറ്റൊരു സങ്കടപെടുത്തുന്ന വാർത്തയാണ് ഞങ്ങൾ നേരിട്ടത്. അത് അപ്പച്ചി ട്രെയിനിനു മുന്നിൽ ചാടി മരിച്ചെന്നാണ്. "
അത് കേട്ട് ശ്യാമ വീണ്ടും ഞെട്ടി തേങ്ങികരയാൻ തുടങ്ങി. സുധി അവളെ ആശ്വസിപ്പിച്ചുകൊണ്ട് തുടർന്നു.
"കണ്ടാൽ തിരിച്ചറിയാൻ പോലും പറ്റാത്ത തരത്തിൽ ഞങ്ങളുടെ അപ്പച്ചിയുടെ ശവശരീരം മുത്തശ്ശന്റെയും മുത്തശ്ശിയുടേയും ശവശരീരത്തിന്റെ കൂടെ അടക്കം ചെയ്തു. അതൊക്കെ ഞങ്ങൾക്ക് കരഞ്ഞുകൊണ്ട് നോക്കിനിൽക്കേണ്ടി വന്നു.
കാര്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ അന്ന് പട്ടാളത്തിൽ ഉണ്ടായിരുന്ന ഞങ്ങളുടെ സുന്ദരൻ അമ്മാവൻ വന്നു. ഞങ്ങളെ എല്ലാവരേയും കൂട്ടി മറ്റൊരു സ്ഥലത്തേക്ക് പോയി. രണ്ടു കാലും ഇല്ലാതെ ആയ അച്ഛൻ, ഞാനും അമ്മുവും കണ്ണനും ചെറിയ കുട്ടികൾ. ആകെ എന്ത് ചെയ്യണം എന്ന് അറിയാത്ത അമ്മയും അമ്മായിയും. പിന്നെ എല്ലാം നേരെ ആക്കിയത് അമ്മാവൻ ആണ്.
ഞങ്ങളെ വളർത്തിയത്, പഠിപ്പിച്ചത്, അച്ഛന്റെ ചികിത്സ, അങ്ങനെ എല്ലാം. അമ്മാവൻ നോക്കി. ഞങ്ങളുടേതായി ഒന്നും അന്ന് ഉണ്ടായിരുന്നില്ല. എല്ലാം അവർ നശിപ്പിച്ചിരുന്നു.. അതിനിടയിൽ ഇതിന്റെ എല്ലാം പിന്നിൽ ആരാണെന്ന് അറിയാൻ ഉള്ള ശ്രമവും അമ്മാവൻ നടത്തി. അതിന് പട്ടാളത്തിൽ ഉള്ള അമ്മാവന്റെ ചില സുഹൃത്തുക്കളും സഹായിച്ചു.
അങ്ങനെ അത് അമ്മാവൻ അറിഞ്ഞു. ആരാണ് ഇതിന്റെയൊക്കെ പിന്നിൽ എന്ന്. അത് അവർ ആയിരുന്നു ആ വലിയപറമ്പന്മാർ.. "
സുധി പറയുന്നത് കേട്ട് വീണ്ടും ഞെട്ടിയ ശ്യാമ ഇടയ്ക്ക് കയറി ചോദിച്ചു.
"ആര്..? മുതലാളിമാരോ...?"
"അതേ അവർ തന്നെ. അന്ന് അതിന്റെ കാരണവർ ആയിരുന്ന ആൾ. അയാളാണ് എല്ലാം തുടങ്ങി വെച്ചത്.
എല്ലാം കണ്ട് പിടിച്ചിട്ടും അമ്മാവൻ കാത്തിരുന്നു. പകരം വീട്ടാൻ . അതിന് വേണ്ടി ആയിരുന്നു അമ്മാവന്റെ പിന്നെയുള്ള ശ്രമം. പക്ഷെ നമുക്ക് നഷ്ട്ടമായ മുത്തശ്ശൻ, മുത്തശ്ശി, അപ്പച്ചി. അത് സഹിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല. . കൂടെ അച്ഛന്റെ കാലുകളും. അതിൽ
💬 Comments
View all comments