Chapter Title : സുതാര്യമായ തടവറ 8 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ഭാരമുണ്ടായിരുന്നു.
മാത്യു പതുക്കെ ബെഞ്ചിൽ നിന്നും എഴുന്നേറ്റു.
രണ്ടുപേരും പരസ്പരം നോക്കി നിൽക്കുകയാണ്.
ചുറ്റുമുള്ള ലോകം നിശ്ചലമായതുപോലെ.
ചായക്കടയിലെ സംസാരങ്ങളും പാത്രങ്ങളുടെ ശബ്ദവും മാത്യു കേട്ടില്ല.
അയാളുടെ മുന്നിൽ ഇപ്പോൾ ഷാജിയേട്ടൻ എന്ന പഴയ അറ്റൻഡറല്ല, മറിച്ച് തന്റെ ജീവിതത്തിന്റെ താക്കോൽ കൈവശം വെച്ചിരിക്കുന്ന ഒരേയൊരു സാക്ഷിയാണ്.
ഷാജിയേട്ടൻ മാത്യുവിന്റെ അടുത്തേക്ക് നീങ്ങി.
"എന്താ സർ... ഇത്രയും കാലം കഴിഞ്ഞ്... ഈ വഴിക്ക് ഒക്കെ?"
ഷാജിയേട്ടൻ പതുക്കെ ചോദിച്ചു. അയാളുടെ നോട്ടം മാത്യുവിന്റെ കണ്ണുകളിൽ തറഞ്ഞു നിന്നു..
ചായക്കടയിലെ ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് സംസാരിക്കാൻ മാത്യുവിന് കഴിഞ്ഞില്ല.
ഓരോ വാക്കും ഒരു രഹസ്യമായി സൂക്ഷിക്കേണ്ടി വന്നവരാണ് അവർ രണ്ടുപേരും.
"ഷാജിയേട്ടാ.. വളരെ കാലത്തിനു ശേഷം അല്ലെ.. ഇങ്ങനെ ഒരു കൂടിക്കാഴ്ച്ച.."
മാത്യു തന്റെ സ്വരം പതുക്കെ താഴ്ത്തി പറഞ്ഞു.
ഷാജിയേട്ടൻ ഒരു ചെറിയ പുഞ്ചിരിയോടെ മാത്യുവിനെ നോക്കി.
"എന്താ.. സാറെ.. നമ്മളൊക്കെ ഇവിടെ തന്നെ ഉണ്ട്.. നിങ്ങൾക്കൊക്കെ അല്ലെ സമയം ഇല്ലാത്തത്.. നഗരത്തിലെ വലിയ ഡോക്ടറായി മാറിയപ്പോൾ ഈ മലയോരത്തെയൊക്കെ മറന്നുപോയിട്ടുണ്ടാകും അല്ലേ?"
ആ വാക്കുകളിൽ പരിഭവം ഉണ്ടായിരുന്നെങ്കിലും അതിനു പിന്നിൽ ഒരുതരം ഗൗരവം മാത്യു തിരിച്ചറിഞ്ഞു.
അവർ രണ്ടുപേരും ചിരിച്ചെങ്കിലും, ആ ചിരി കണ്ണുകളിലേക്ക് പടർന്നില്ല.
"സർ നിൽക്കാതെ വന്നകാര്യം പറ.. ഷാജിയെ കാണാൻ മാത്രം ഇത്ര ദൂരം ഈ പ്രായത്തിൽ ഓടി വരില്ലല്ലോ."
ഷാജിയേട്ടൻ മാത്യുവിന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.
"ഷാജിയേട്ടാ.. നമുക്ക് അല്പം മാറി സംസാരിക്കാം..."
മാത്യു ചുറ്റും നോക്കി പറഞ്ഞു.
അവർ രണ്ടുപേരും ആ ചായക്കടയിലെ തിരക്കിൽ നിന്നും പതുക്കെ നടന്നു.
ഹോസ്പിറ്റൽ വളപ്പിനുള്ളിലെ പഴയ ഗാർഡൻ ഏരിയയിൽ ഇപ്പോൾ ആരുമില്ല.
പായൽ പിടിച്ച ഒരു കോൺക്രീറ്റ് ബെഞ്ചിൽ അവർ ഇരുന്നു. മുകളിൽ മരങ്ങളിൽ നിന്നും മഞ്ഞുതുള്ളികൾ പതുക്കെ ഇറ്റുവീഴുന്നുണ്ടായിരുന്നു.
"സർ ഇത്രയും കാലത്തിനു ശേഷം വെറുതെ വന്നതല്ല എന്ന് എന്റെ മനസ്സ് പറയുന്നു..സർ വന്ന കാര്യം പറയ്.."
ഷാജിയേട്ടന്റെ മുഖത്തു ഒരു ആവേശം ഉണ്ടായിരുന്നു
"വന്നതിൽ കാര്യമുണ്ട് ഷാജിയേട്ടാ.. ഓർമ്മയുണ്ടോ.. ആ പഴയ കേസ്.. പന്ത്രണ്ടു വർഷം മുന്നത്തെ പാളിപ്പോയ സർജറി.."
💬 Comments
View all comments