Chapter Title : സുതാര്യമായ തടവറ 8 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ചായയുടെ ചൂടിലേക്ക് നോക്കി നിൽക്കുമ്പോഴാണ് ചായക്കടക്കാരൻ തന്റെ കൗതുകം പുറത്തെടുത്തത്.
"എവിടുന്നാ സാറേ... ഇത്ര രാവിലെ തന്നെ?"
ചായ അടിക്കുന്നതിനിടയിൽ അയാൾ മാത്യുവിനെ ഒന്ന് പാളി നോക്കി ചോദിച്ചു.
മാത്യു ഒന്ന് പതറി.
"ഞാൻ... ഞാൻ കുറച്ച് ദൂരെയുന്നാ..."
"ഓഹ്... എന്താ സാറേ കാര്യം? ഇവിടെ അടുത്തായി പുതിയൊരു ഹോസ്പിറ്റൽ വന്നതിൽ പിന്നെ ഇത്ര രാവിലെ ഇവിടെങ്ങും ആൾക്കാർ ഉണ്ടാവാറില്ല.
അടുത്തുള്ള ആളുകൾ മാത്രം വരും. സാറിനെ കണ്ടപ്പോ ഒന്ന് ചോദിച്ചെന്നേയുള്ളൂ."
അയാൾ ചായ ഗ്ലാസുകൾക്കിടയിൽ പതപ്പിക്കുമ്പോൾ മാത്യുവിനെ കൂടുതൽ അറിയാനുള്ള ആകാംക്ഷ പ്രകടിപ്പിച്ചു കൊണ്ടിരുന്നു.
മാത്യു ചായ പതുക്കെ ഊതിക്കുടിച്ചു കൊണ്ട് ചോദിച്ചു,
"ഞാൻ... ഞാൻ ഇവിടെത്തെ ഷാജിയേട്ടൻ... ഷാജിയേട്ടനെ കാണാൻ വന്നതായിരുന്നു. അങ്ങേര് ഇവിടെയില്ലേ? അറ്റൻഡർ ഷാജി..."
ചായക്കടക്കാരൻ ചായ ഗ്ലാസ് ബെഞ്ചിലേക്ക് വെച്ചു.
"ഓഹ്... ഷാജിയേട്ടനോ? ആ മൂപ്പർ ഇവിടെത്തന്നെയുണ്ട്. പക്ഷേ... ഇന്ന് അയാളുടെ കുടുംബത്തിലെ ഏതോ കല്യാണം ഉണ്ട്. കുറച്ച് ദൂരെയാ. അങ്ങേര് അതിന് പോയിരിക്കുകയാ... നാളെയേ വരുള്ളൂ എന്ന് പറഞ്ഞിരുന്നു."
ഷാജിയേട്ടൻ അവിടെയില്ല എന്ന വാർത്ത കേട്ടപ്പോൾ മാത്യുവിന്റെ ഉള്ളിലൊരു മരവിപ്പ് പടർന്നു.
ഓർമ്മകളുടെ ഈ തീവ്രതയിൽ ഒരു പകൽ മുഴുവൻ തനിച്ച് ഇവിടെ കഴിയേണ്ടി വരുമെന്ന ചിന്ത അയാളെ അസ്വസ്ഥനാക്കി.
"എന്താ സാറേ... ഞാൻ വിളിക്കണോ? "
കടക്കാരൻ ചോദിച്ചു.
"വേണ്ട... വിളിക്കണ്ട. ഞാൻ നേരിട്ട് കാണാൻ വന്നതാ. എന്തായാലും നാളെ കാണാം."
മാത്യു പറഞ്ഞു.
"സാറേ... കഴിക്കാൻ എന്തെങ്കിലും എടുക്കട്ടെ?"
"ഏയ്... ഒന്നും വേണ്ട."
മാത്യു ഒഴിഞ്ഞുമാറി.
"ഇവിടെ അടുത്ത് ഏതെങ്കിലും മുറി കിട്ടുമോ? താമസിക്കാൻ..."
കടക്കാരൻ ആശുപത്രിക്ക് അപ്പുറത്തെ വളവിലേക്ക് വിരൽ ചൂണ്ടി.
"ദേ സാറേ... ആ വളവ് തിരിഞ്ഞാൽ തന്നെ ഒരു ലോഡ്ജ് ഉണ്ട്. അവിടെ താമസിക്കാൻ സൗകര്യം ഉണ്ട്. മോശമില്ലാത്ത സ്ഥലമാ."
"ഓഹ്... ശരി അപ്പോ."
മാത്യു ഗ്ലാസ് ആ തിണ്ണയിൽ വെച്ചു. പൈസ കൊടുത്തു കടയിൽ നിന്നിറങ്ങുമ്പോൾ അയാളുടെ മനസ്സിൽ ഷാജിയേട്ടന്റെ അസാന്നിധ്യം ഒരു വലിയ ശൂന്യത സൃഷ്ടിച്ചു.
കാർ സ്റ്റാർട്ട് ചെയ്ത് ആ വളവ് തിരിയുമ്പോഴും മാത്യുവിന്റെ കണ്ണുകൾ കാറിന്റെ മിററിലൂടെ ആ ആശുപത്രിയുടെ ചുറ്റുപാടിൽ ഉടക്കി നിൽക്കുകയായിരുന്നു.
ലോഡ്ജ് ലക്ഷ്യമാക്കി നീങ്ങുമ്പോൾ മാത്യു ചിന്തിച്ചു: ഈ ഒരു പകൽ മുഴുവൻ... ഈ പഴയ മണ്ണിൽ...
അമലയുടെ ആത്മാവ് ചുറ്റിത്തിരിയുന്ന ഈ കുന്നിൻ ചെരിവിൽ താൻ എങ്ങനെ കഴിച്ചുകൂട്ടും?
നതാഷയെക്കുറിച്ചുള്ള ഓർമ്മകൾ പോലും അമലയുടെ
💬 Comments
View all comments