Chapter Title : തളിരിട്ട മോഹങ്ങൾ 1 [സ്പൾബർ]
പകർത്തിയതാണോന്ന് പോലും സാവിത്രിക്ക് തോന്നിപ്പോയി..
“ ടീച്ചർ പരിഭ്രക്കല്ലെ… എന്തിനാണ് മുഖമിങ്ങിനെ ചുവന്ന് തുടുത്തത്… ?..
എന്താനാണിങ്ങിനെ വിയർക്കുന്നത്… ?.
വിരലുകൾ വിറക്കുന്നുണ്ടല്ലോ.. ?..
ഒന്നും വേണ്ട…
ഒരു പേടിയും വേണ്ട…
ടീച്ചർക്കൊരു പ്രശ്നവുമുണ്ടാവില്ല…”
“ ഇത്രയും നേരം ഞാനെന്റെ പ്രശ്നങ്ങളാണ് ടീച്ചറോട് പറഞ്ഞത്…
ഞാനനുഭവിച്ച ഹൃദയ വേദനയും..
ഇപ്പഴും ഇവൻ കാര്യം പറഞ്ഞില്ലല്ലോന്നല്ലേ ടീച്ചർ ചിന്തിക്കുന്നത്… ?
പറയാം…
അതിന് മുൻപ് വേറൊന്ന്…”
സാവിത്രിയുടെ ഹൃദയം അതിദ്രുതം മിടിക്കാൻ തുടങ്ങി…
“ ഞാനിനി പറയുന്ന കാര്യം വേറൊരാളറിയരുത്… എനിക്ക് പ്രശ്നമുണ്ടായിട്ടല്ല… ടീച്ചർക്കത് എന്തേലും ബുദ്ധിമുട്ടാവും..അത് കൊണ്ട് മാത്രം…
മൂന്ന് വർഷമായി ഞാൻ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന, ഞാൻ വിവാഹം കഴിക്കാനാഗ്രഹിച്ച, എന്നേക്കാൾ പ്രായം കൂടുതലുള്ള ആ പെണ്ണ് ടീച്ചറാണ്… എന്റെ സാവിത്രി ടീച്ചർ…”
സാവിത്രിയുടെ ഹൃദയം പോലും വിറച്ച് പോയി… കയ്യിൽ നിന്ന് വഴുതിപ്പോയ ആ പേപ്പർ ജനലിലൂടെ അടിച്ച് കേറിയ കാറ്റിൽ ഹാളിന്റെ മൂലയിലേക്ക് പറന്ന് പോയി.. സെറ്റിയിൽ ചാരിയിരുന്ന സാവിത്രി വിറച്ച് കൊണ്ട് ഒരു വശത്തേക്ക് വീണു… താങ്ങാനാവാത്ത ഹൃദയ ഭാരത്താൽ തന്റെ ബോധം മറയുന്നതും, കണ്ണുകൾ അടയുന്നതും നേർത്തൊരു ഓർമയിൽ അവളറിഞ്ഞു..
പിന്നെ ഒന്നും ഓർമയില്ല…ഒന്നും…
തനിക്ക് ചുറ്റും തീക്കാറ്റടിക്കുകയാണ്.. ദേഹമാകെ പൊള്ളിപ്പിടയുകയാണ്… ചുറ്റും വിജനത മാത്രം…
നോക്കുന്നിടത്തെല്ലാം മണൽ കൂനകൾ മാത്രം..
ഇതൊരു മരുഭൂമിയാണോ… ?.
താനെങ്ങിനെ ഇവിടെയെത്തി..?..
തൊണ്ട നനക്കാൻ അൽപം വെള്ളം കിട്ടിയിരുന്നെങ്കിൽ… മരുഭൂമിയുടെ വിജനതയിലേക്ക് അവൾ തുറിച്ച് നോക്കി…
ചക്രവാളം ആളിക്കത്തുകയാണ്… ആ തീ അടുത്തടുത്ത് വരികയാണ്..
തീ കാറ്റടിക്കുന്ന ഈ മരുഭൂമിയിൽ നിന്ന് രക്ഷപ്പെടാൻ തനിക്കൊരു വഴിയില്ലേ..
താനിപ്പോ വെന്ത് തീരും…
അതിന് മുൻപ് തന്റെ നേരെ ഒരു രക്ഷാകരം നീളില്ലേ…?..
അവൾ ചുറ്റും നോക്കി..
ദൂരെ… ചക്രവാളസീമകൾക്കപ്പുറത്ത് വെളുത്ത പൊട്ട് പോലെ എന്തോ ഒന്ന്.. അതടുത്ത് വരികയാണ്…
അതെ… അത് തന്റെ രക്ഷനാണ്…
തീ കാറ്റടിക്കുന്ന ഈ മരുഭൂമിയിൽ നിന്ന് രക്ഷിക്കാനാണവൻ വരുന്നത്..
അത് കൂടുതൽ അടുത്തെത്തി…
അതൊരു കുതിരയാണ്… ഒരു വെള്ളക്കുതിര…
അതിന്റെ പുറത്ത് ഒരാളിരിക്കുന്നുണ്ട്.. ഒരു യോദ്ധാവ്…
മിന്നലിന്റെ വേഗതയിലാണവന്റെ വരവ്..
അടുത്തെത്തിയതും, ആ യോദ്ധാവ്, കുതിരപ്പുറത്തിരുന്ന് തന്നെ,നിലത്ത് നിൽക്കുന്ന തന്നെ കോരിയെടുത്തു..
പിന്നെ തന്നെ മടിയിലിരുത്തി ചക്രവാളങ്ങൾക്കപ്പുറത്തേക്ക് കുതിരയെ പറത്തി…
വീശിയടിക്കുന്ന കാറ്റിൽ തുറന്നിട്ട ജനൽ പാളി ശക്തിയിൽ വന്നടിച്ച് ഉറക്കെ ശബ്ദമുണ്ടാക്കി..
ആ ശബ്ദം കേട്ട് സാവിത്രി ഞെട്ടിയുണർന്നു…
എവിടെ… ?.
💬 Comments
View all comments