Chapter Title : തെങ്കാശിപ്പട്ടണം [JOE]
തിരിച്ചെത്തിയപ്പോ അവൾ മുടി തിരുമ്മികൊണ്ടിരിക്കുന്നു..അവനെ കണ്ടപ്പോ അവൾ ദേഹം മറച്ചിരുന്നു ടവൽ കൊണ്ട് ആവുന്നത്പോലെ എല്ലാം മറച്ചുപിടിക്കാൻ ശ്രമിച്ചു ..
അവൻ അത് ശ്രദ്ധിക്കാതെപോലെ അവള്തടടുത്തു ചെന്നിരുന്നു.
"ആ കാലിങ് നീട്ടിവെക്ക് "അവൻ കടുപ്പിച്ചു പറഞ്ഞു..
"ഹോ..എന്തൊരു ദേഷ്യം.ഞാനിയാളെ തള്ളിയിട്ടപോലാണല്ലോ.."
അവൾ മുറുമുറുത്തു ..അവൻ കുഴമ്പെടുത്തു കണങ്കാലില് പിരട്ടി..അവളുടെ പാദസ്വരം പതിയെ കിലുങ്ങി .ഗീതു ലാലിനെ തന്നെ നോക്കി ഇരുന്നു..ലാൽ അവളെ ശ്രദ്ധിക്കാതെ പതിയെ കാലു തന്നെ തിരുമ്മിക്കൊണ്ടിരുന്നു.എത്ര ഭംഗിയുള്ള കാലുകൾ ..കണ്ടാൽ ഇതുവരെ മണ്ണിൽ ചവിട്ടിയിട്ടിലാന്ന് തോന്നും..നഖങ്ങളിൽ ചുവന്ന നെയിൽ പോളിഷിട്ടു ഭംഗിയാക്കി സൂക്ഷിക്കുന്ന ഗീതുവിന്റെ കാലുകളെപ്പറ്റി ചിന്തിച്ച ലാലിൻറെ ചുണ്ടിൽ ചെറിയ പുഞ്ചിരി തെളിഞ്ഞു ..ലാലിൻറെ ഭാവമാറ്റങ്ങൾ ശ്രദ്ധിച്ചിരിക്കുകയായിരുന്നു ഗീതു..
"ഉം ..എന്തെ?"അവൾ ചോദിച്ചു ..
"കാലു കാണാൻ നല്ല ബൂട്ടിഫുൾ ആയിട്ടൊണ്ട് "ലാൽ ഒരു ചമ്മലോടെ പറഞ്ഞു ...
"ഉം..ശരി..ശരി.."അവൾ ചെറുചിരിയോടെ പറഞ്ഞു..
നല്ല മിനുസവൊള്ള കാലുകൾ ..അവൻ വീണ്ടും മനോരാജ്യം കണ്ടുകൊണ്ട് കാലു പതിയെ തിരുമ്മികൊണ്ടിരുന്നു ..ഇടയ്ക്കു കാലു കയ്യിലെടുത്തു ഒന്ന് വലിച്ചു.."ആഹ് " ഗീതു ചെറുതായി ചുണ്ടു കടിച്ചു..ലാലിൻറെ ശ്രദ്ധയും പരിചരണവും അവൾക്കിഷ്ടപെട്ടു..കാണുമ്പോഴൊക്കെ കാണ്ടാമൃഗത്തെപോലെ കടിച്ചുകീറാൻ വരൂവെങ്കിലും ആളൊരു ശുദ്ധനാണെന്ന് അവൾക് മനസിലായി..തന്നെ അപമാനിച്ചപ്പോഴുണ്ടായ ദേഷ്യം മുഴുവനും ഇല്ലാതായിരിക്കുന്നു.വര്ഷങ്ങളായി പരിചയമുള്ള ആരോ കെയർ ചെയ്യുന്നപോലെ അവൾക്കു തോന്നി.അവന്റെ സാമീപ്യം അവൾക്ക് ആശ്വാസം നൽകി.ചെറുപ്പത്തിലേ അച്ഛനമ്മമാരെ നഷ്ടപെട്ട ഗീതു അമ്മാവന്റെകൂടെയാണ് താമസിച്ചിരുന്നത്.അവിടുന്ന് ഇറങ്ങേണ്ടി വന്നതിനാൽ മറ്റൊരു ആഭയം തേടേണ്ടി വരും ,അത് ലാലിൻറെ കൂടിയായാൽ താൻ സുരക്ഷിതയായിരിക്കുമെന്ന് അവൾക്ക് തോന്നി.ലാലിനെ അവൾ ഇഷ്ടപ്പെട്ട് തുടങ്ങി..
ഏറെ നേരത്തെ തിരുമ്മലിന് ശേഷം ഗീതുവിന് കാലു നിലത്തുകുത്താമെന്നായി..
അവൾ കാലു കുത്തി മുറിയിൽ നടന്നു നോക്കി..ഇപ്പൊ കുഴപ്പമില്ല..
"താങ്ക്സ്"
അവൾ പറഞ്ഞു..
ലാൽ ഒരു ചമ്മിയ ചിരി ചിരിച്ചുപറഞ്ഞു
"ഓ..താങ്ക്സ് ഒന്നും വേണ്ടന്നെ ..കുട്ടി എന്നെ ഒരന്യൻ ആയി കാണരുത് ..ഈ ഫോര്മാലിറ്റി ഒന്നും എനിക്കിഷ്ടവല്ല ..ഇപ്പൊ കുട്ടിക്ക് കുഴപ്പാവോന്നുവില്ലല്ലോ..അതാണ് അതിന്റെ ബൂട്ടി .."
"ഹോ..കുട്ടി,കുട്ടി,കുട്ടി..എന്നെ കൂട്ടിന്ന് വിളിക്കണ്ട, എനിക്കൊരു പേരുണ്ട് ..ഗീതു..അങ്ങനെ വിളിച്ച മതി.."
അവൾ ദേഷ്യം അഭിനയിചു പറഞ്ഞു
"അപ്പൊ ഗീതൂട്ടിക്ക് ഞാനൊരു കാപ്പി ...............................അയ്യോ!!!!! "
എന്നുപറഞ് ലാൽ തിരിഞ്ഞോടി..
കാര്യം മനസിലാവാതെ ഗീതു പുറകെ ചെന്ന്..കാപ്പി പത്രം തുള വന്നു കരിഞ്ഞിരിക്കുന്നു ..
"അയ്യോ..കഷ്ടായിപ്പോയല്ലോ..കാപ്പി വെക്കാണെങ്കി എന്നോട് പറഞ്ഞപോരാരുന്നോ."
തിരിഞ്ഞനോക്കിയ ലാൽ ടവൽഉം ഉടുത്തോണ്ട് വെളിയിൽ വന്ന ഗീതുവിനെയാ കണ്ടേ .
"ശേ..എന്താ
💬 Comments
View all comments