Chapter Title : തിരുവിതാംകൂർ കോളനി 1 [ഭീം]
കുറവും വരുത്താതെ രാമൻ നിത്യന ജോലിക്ക് പോയി കുടുംബം പോറ്റി പോന്നു.
അവർക്കൊരു ആൺകുഞ്ഞ് പിറന്നപ്പോൾ രാജു രാമനെന്ന് പേരിട്ടു.ആ കൊച്ചു കൂരയിൽ അവൻ ഓടി കളിച്ച് വളർന്നു.
വർഷങ്ങൾ കഴിഞ്ഞ്കൊണ്ടേയിരുന്നു...
രാജു രാമൻ ഒന്നാം തരത്തിലായപ്പോൾ രാജവല്ലി മറ്റൊരു ആൺകുഞ്ഞിന് കൂടി ജന്മം നൽകി. അവനെ രഘുരാമൻ എന്ന് വിളിച്ചു.
സ്വർഗ്ഗകൊട്ടാരത്തിൽ രാജ്ഞിയെ പോലെ ജീവിച്ചവൾ തന്റെ കൂടെ വന്ന് കഷ്ടപെടുന്നതോർത്തായിരുന്നു രാമന്റെ എക്കാലത്തെയും ദുഃഖം. അത് മനസ്സി രാജവല്ലി പറഞ്ഞു....
''എന്റെ പൊന്നേ... ഞാൻ ഭാഗ്യവതിയാണ് ... സുഖമായി ജീവിക്കാൻ
കൊട്ടാരത്തിൽ തന്നെ കഴിയണോന്നില്ലാല്ലോ... ഇങ്ങനൊരു ആണൊരുത്തന്റെ കൂടെ ജീവിച്ചാലും സ്വർഗ്ഗം തന്നെയു? അതു മതി എനിക്ക്.''
തന്റെ രാജകുമാരിയുടെ വാക്കുകൾ രാമന് തേർമഴയായി തോന്നിയെങ്കിലും ഉള്ളിലെ വിഷമം വേദനയായി തന്നെ കിടന്നു .
അനുജൻ രഘുരാമൻ രാജുവിന് ഒരു കളി കൂട്ടുകാരൻ ആയിരുന്നു. സ്കൂൾ വിട്ട് കഴിഞ്ഞാൽ മറ്റ് കുട്ടികളോട് കളിച്ച് നിൽക്കാതെ വീട്ടിൽ പാഞ്ഞെത്തും അനുജനെ ഒക്കത്തിരുത്തിയും പറമ്പിലൊക്കെ നടത്തി കളിപ്പിക്കും.
രാമന്റെ ദിനചര്യകൾ എന്നും ഒന്നു തന്നെയാണ്. വെളുപ്പിന് കട്ടൻ ചായയും കുടിച്ച് കൊണ്ട് പാടത്തേക്ക് പോകുന്ന അയാൾ പതിനൊന്നു മണിയോടെ വീടെത്തും. തലേന്ന് വെള്ളത്തിൽ കുതിർത്ത ചോറ് ഊറ്റിഎടുത്ത് ഉണക്കമീൻ ചുട്ടതോ, തേങ്ങാ ചമ്മന്തിയോ കൂട്ടി കഴിച്ച് അല്പം വിശ്രമം.പിന്നെ ഉണ്ണാനായി വരുന്നത് മൂന്നു മണി കഴിഞ്ഞാണ്. ആറ് മണി കഴിഞ്ഞ് വീടെത്തിയാൽ കുളിയും കഴിഞ്ഞ് ചമ്പകടയിലേക്ക് പോകും. (അന്തി ചന്ത)
മുരുക്കുംപുഴ സായന്തനത്തിലാണ് ചന്ത കൂടുന്നത്. ഓലകൊണ്ട് മേഞ്ഞ ഏഴെട്ട് ഷെട്ടുകൾ നിരന്നിരുപ്പുണ്ട്.മൺകലങ്ങൾ, പൊട്ട് കരി കുപ്പിവളകൾ, മരിച്ചീനി പച്ചക്കറികൾ... പുഴുങ്ങിയതും പുഴുങ്ങാത്തതുമായ നെല്ല്... പുത്തനരി ഉൾപ്പടെ വിവിധ തരം അരികൾ ... വെറ്റില മുറുക്ക് അങ്ങനെ നീളുന്നു ഷെട്ടിലെ കച്ചവടങ്ങൾ .
ഷെട്ട് കഴിഞ്ഞുള്ള ഭാഗത്താണ് മീൻ കച്ചവടക്കാരുടെ സ്ഥാനം. ദൂരെ നിന്നും എത്തുന്ന പുഴ മീനുകൾ ചമ്പകടയിൽ സുപരിചിതമാണ്.വരാൽ,കാരി, ഒടതല, കൊറുവ, അങ്ങനെ നീളുന്നു നാട്ടുമീൻ. കടൽമീനും മോശമല്ലാത്ത രീതിയിൽ വിൽപ്പനക്കെത്തുന്നുണ്ട്.
(എന്റെ കുട്ടികാലത്തെ ഒരു ചന്തയാണിത്. കായലുമായി ഒരു കഥ എഴുതുമ്പോൾ കൂടുതൽ വിശദമാക്കാം.)
💬 Comments
View all comments