Chapter Title : തിരുവിതാംകൂർ കോളനി 1 [ഭീം]
വൈകാതെ പഴയ നിലയിലേക്ക് വരുമെന്ന് ഡോക്ടർ പറഞ്ഞുവെങ്കിലും നാളുകൾ കഴിഞ്ഞിട്ടും രാമന് ഒരു മാറ്റവും ഉണ്ടായില്ല. മാത്രമല്ല പഴയ ആരോഗ്യത്തിലും മാറ്റങ്ങൾ ഉണ്ടായി.
ആ കുടുംബത്തിന്റെ ഏക ആശ്വാസം ചെല്ലനാശാരിയും കുടുംബവും ആയിരുന്നു. വയസ്സായ അവർക്ക് രാമന്റെ പ്രായത്തിലുള്ള ഒരു മകനുണ്ട്.അവൻ ഗൾഫിലാണ്. വലിയ സാമ്പത്തിക ഭദ്രതയൊന്നും ഇല്ലങ്കിലും ജീവിക്കാനുള്ളതൊക്കെ മകൻ കൊടുക്കുന്നുണ്ട്. എന്നാലും ഇളകിയ പട്ടിക അടിക്കാനും കുറ്റിയും കൊളുത്തുമൊക്കെ മാറ്റാൻ ചെല്ലപ്പനാശാരി പോകും.
സഹായഹസ്തവുമായി എപ്പോഴും മുന്നിൽ നിൽക്കുന്ന ചെല്ലപ്പനാശാരിയെയും കുടുംബത്തെയും എത്ര നാൾ ബുദ്ധിമുട്ടിക്കും?... ആ ചോദ്യം രാജവല്ലിയെ കൂടുതൽ ദു:ഖത്തിലാഴ്ത്തി. ഭർത്താവിന്റെ ചികിൽസ മക്കളുടെ പഠിത്തം.... ഏതൊക്കെ വാതിൽക്കൽ മുട്ടുമെന്നറിയാതെ ആ കൊച്ചു കുടുംബം പകച്ചു നിന്നു.
''ഡി ... മോളെ രാജീ.... നീ ങ്ങനെ തളർവാതം പിടിച്ച പൂച്ചയെ പോലെ ഇരുന്നാൽ പിള്ളാര്ടെ കാര്യം ആര് നോക്കോടി...?''
ചെല്ലപ്പനാശാരിത്തി ഒരു ദിവസം രാജവല്ലിയോട് ചോദിച്ചു.
''നിക്കൊന്നും അറീല ചേച്ചിയേ.... ന്തിനാ ദൈവം എന്നോട് ഈ ചതിചെയ്തേതേ... ''
രാജവല്ലി കരയാൻ താങ്ങി.
ലോകമോ... സമൂഹമോ എന്തെന്ന് തിരിച്ചറിയാത്ത രാജവല്ലിക്ക് കരയാൽ മാത്രമേ ... കഴിഞ്ഞുള്ളു.
''രാജീ... ഇതൊക്കെയാ കുടുംബോ ന്നു പറേണത്. തളർന്നുവീഴുണോര കൂടെ നമ്മളും വീണാല് പോയില്ലേ... എല്ലാം.''
രാജവല്ലി കണ്ണീരു തുടച്ച് കേട്ടിരുന്നു.
''നാളമൊതല് നീ ... പാടത്തേക്കിറങ്ങ്
നല്ല പണീണ്ട്.''
'' ഒന്നുമറിയാത്തെന്നെ... ആര് വിളിക്കാനാച്ചി.... ?''
വിഷമം ഉള്ളിലൊതുക്കി രാജവല്ലി പറഞ്ഞു.
'' അതിനു... ഞാറു നടേം... കൊയ്ത്തുമല്ലാതെ ... കളേടുപ്പൊക്കെ ഒണ്ടല്ലോ ടീ.. മോളെ. നീ വെഷമിക്കണ്ടാ നാരാണീയോട് പറഞ്ഞ് ഞാൻ ശരിയാക്കി തരാം...''
ആ വാക്കുകൾ വലിയൊരു ആശ്വാസം പോലെ രാജവല്ലിക്ക് തോന്നി.
പാടത്തെ പുല്ലു പറിച്ചു മാറ്റാൻ വലിയ പരിചയമൊന്നും വേണ്ടല്ലൊ എന്ന് രാജവല്ലി ഓർത്തു.
ഉന്നതകുലത്തിൽ ജനിച്ച് വളർന്ന ആഭിജാത്യ ചിന്തകളോ..ജോലിചെയ്യാനുള്ള കുറച്ചിലോ ലവലേശമില്ലാതെ രാജവല്ലി എന്തും നേരിടാനുള്ള മന ധൈര്യത്തോടെ പിറ്റേന്ന് പടത്തേയ്ക്കിറങ്ങി. തന്റെ കുടുംബം അതായിരുന്നു അവളുടെ മനശക്കി.
എല്ലാം കണ്ടും കേട്ടും വളർന്ന രാജവല്ലി പാടത്തെ ജോലികൾ വേഗം സ്വയത്തമാക്കി.ഭർത്താവിന്റെ കാര്യത്തിൽ വളരെ ദു:ഖവതിയാണ് രാജവല്ലി.എന്നാൽ
💬 Comments
View all comments