Chapter Title : തിരുവിതാംകൂർ കോളനി 1 [ഭീം]
ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. മുണ്ടിന്തല നിലത്തിഴയുന്നു.തുറന്നു കിടക്കുന്ന ഷർട്ട്. ഗേറ്റിൽ വന്ന്
സ്കൂളിനുള്ളിലേക്ക് നോക്കുകയാണ് രാമൻ. എവിടെ നിന്നോ കിട്ടിയ ആഹാരം കഴിച്ചതിന്റെ ബാക്കി ഉരുളയായി മുറുകെ പിടിച്ചിരിക്കുന്നു. ചിറിയിൽ എച്ചിൽ പറ്റി പിടിച്ചിരിക്കുന്നു.
ദൂരെ നിന്നും നോക്കി നിന്ന രഘുവിന്റെ ഹൃദയം നുറുങ്ങി. അയ്യോ ഭ്രാന്തൻ എന്ന് വിളിച്ച് കുട്ടികൾ
ചരൾ വാരി എറിയുന്നത് കൂടി കണ്ടപ്പോൾ വേദന താങ്ങാനാകാതെ ക്ലാസ്സിൽ പോയിരുന്ന് പൊട്ടി കരഞ്ഞു.
വൈകിട്ട് വീട്ടിൽ പറഞ്ഞപ്പോൾ രാജു അച്ഛനോട് ദേഷ്യപ്പെട്ടു.
'' അച്ഛൻ നാണം കെടുത്താനാണോ ഇറങ്ങി നടക്കണത് ? അടങ്ങി ഇവിടിരുന്നില്ലങ്കിൾ കെട്ടിയിടും പറഞ്ഞിട്ടുണ്ട്.''
രാമൻ പ്രതികരിച്ചില്ല .എന്ന് മാത്രമല്ല പിന്നെയുള്ള നാളുകൾ വീട്ടിനുള്ളിൽ ഒതുങ്ങി കൂടി.പുറത്ത് പറയാൻ കഴിയാതെ ഉള്ളിൽ ഹൃദയം പൊട്ടുന്ന വേദന കടിച്ചമർത്തി കഴിഞ്ഞ രാമൻ വൈകാതെ ഒരേ കിടപ്പായി. പിന്നെ മരണത്തിനു കീഴടങ്ങി.
അടുത്തുണ്ടല്ലോ എന്ന സന്തോഷം രാജവല്ലിക്കുണ്ടായിരുന്നു.രാമന്റെ മരണം തളർത്തിയത് രാജവല്ലിയെ ആയിരുന്നു. അവർക്ക് ഇപ്പോഴും തന്റെപ്രിയതമൻ പോയെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. നാളുകൾ കഴുയുംതോറും അമ്മയുടെ മാനസികാവസ്ഥയ്ക്ക് മാറ്റം വരുന്നതായി രാജുവിനു തോന്നി.
അവൻ അമ്മയെ ഡോക്ടറെ കാണിച്ച് ചികിൽസിച്ചു.ഏറെ നാളത്തെ ചികിൽസക്ക് ശേഷം രാജവല്ലി പഴയ നില വീണ്ടെടുത്തു.
കൂനിൽമേൽ കുരുപോലെ മറ്റൊരു ബാധ്യതയായ പലിശക്കാരൻ വന്നു. അയാർക്ക് പലിശയും മുതലും വേണം. നീട്ടിയുള്ള അവധി കൊടുക്കാനും അയാൾ തയ്യാറല്ല. ഉടനെ തരാമെന്ന ഉറപ്പ് കിട്ടിയപ്പോഴാണ് പലിശക്കാൻ മമ്മൂഞ്ഞ് പോയത്.സാക്ഷിയായി ചെല്ലപ്പൻ ആശാരിയും.
കുറേ അടച്ചതൊക്കെ പലിശയിൽ പോയി. ഇപ്പോൾ പലിശക്കു മുകളിൽ പലിശയായി കിടക്കുന്നു .
ചിന്തിച്ചിട്ട് ഒരെത്തും പിടിയും കിട്ടാതെ അമ്മയും മകനും വിഷമിച്ചു.
ഒരാഴ്ച കഴിഞ്ഞ് ആശാരി വന്നു പറഞ്ഞു '' അയാക്കു ഉദ്ദേശം വേറേ ആണു രാജു....''
'' എന്ത് വേറെ...?''
'' അതിപ്പോ ... ഈ വസ്തുലു അയാക്കൊരു കണ്ണ്ണ്ട്. അങ്ങനാല്ലിയോ... ഇക്കണ്ടതൊക്കെ വാങ്ങി കൂട്ടിയെ...''
'' അയാർക്ക് എഴുതി കൊടുത്താൽ ഞങ്ങളെങ്ങോട്ട് പോകും ചേട്ടാ...''
രാജു അവന്റെ ഇംഗിതം പറഞ്ഞു.രാജവല്ലി എല്ലാം കേട്ടിരുന്നതേയുള്ളു.
''എന്റെ ഒരേരു പെങ്ങളുട്ടി ഒത്തിരി ദൂരെത്താ താമസം. അവൾക്കടെ മോള്ടെ കല്യാണായി.
💬 Comments
View all comments