Chapter Title : തൃഷ്‌ണ [മന്ദന്‍ രാജാ]
പോന്നോളാൻ പറഞ്ഞു അവിടെ ഇഷ്ടമില്ലേൽ ''
'' ഹ്മ്മ്മ് '' മഹി ഒഴുക്കൻ മട്ടിൽ മൂളിയതേയുള്ളൂ .
'' നീ കഴിക്ക് ... '' സാവിത്രി അപ്പം പ്ളേറ്റിലിട്ടു
'' ഇനിയതൊന്നും ഓര്‍ത്തു വിഷമിക്കണ്ട '' സാവിത്രി അവന്റെ കവിളില്‍ തലോടി .
മഹി അമ്മയെ നോക്കി .
അമ്മക്കിതെങ്ങനെ ലാഖവത്തോടെ കാണാൻ കഴിയുന്നു ? കാലങ്ങളൊന്നുമായില്ല അയാൾ ഇവിടെ വന്നു ബഹളം വെച്ചിട്ട് . അയാൾക്ക് വീണ്ടുവിചാരം വരാൻ മാത്രം ഒന്നും നടന്നിട്ടില്ല . നടന്നത് മാധവിയും താനും തമ്മിലാണ് . അതുകൊണ്ടയാളുടെ സംശയരോഗവും ചീത്തവിളിയും ദേഷ്യവുമൊന്നും കുറയാൻ പോകുന്നില്ല ... മാധവിയും താനും തമ്മിൽ നടന്നതൊന്നും അയാൾ അറിയാനിടയില്ല .. അറിഞ്ഞാൽ അയാളുടെ മർദ്ദനവും മറ്റും കൂടാനേ ഇടയുള്ളൂ , ഒരു പക്ഷെ അയാൾ സ്നേഹം നടിച്ചവളെ ഇല്ലാതാക്കാനും .. !
ദൈവമേ ...
മഹി പ്ളേറ്റ് സ്ലാബിൽ വെച്ച് ചാടിയിറങ്ങി
''നീയിതെവിടെ പോകുവാ .. കഴിക്കടാ '''
സാവിത്രിയമ്മ മഹി പ്ളേറ്റ് വെച്ചെണീറ്റതും വിഷമത്തോടെ അവനെ നോക്കി
'' വിശക്കുന്നില്ലമ്മേ ... ''
''നീയിന്നലേം ഒന്നും കഴിച്ചില്ലല്ലോ '' സാവിത്രിയമ്മ ചട്ടുകത്തിലിരുന്ന അപ്പം കിച്ചൻ സ്ലാബിലേക്ക് വലിച്ചെറിഞ്ഞു .
മഹിയത് കണ്ടെങ്കിലും പുറത്തേക്കിറങ്ങി .
'' നീ ഉച്ചക്ക് വരുമോ മോനേ ?''
പെട്ടന്ന് തന്നെ ഡ്രെസ്സും മാറി മഹി ഹാളിലെത്തിയപ്പോൾ സാവിത്രി അവന്റെ പുറകെയെത്തി .
' ഇല്ല ...അമ്മ കഴിച്ചോ ?'' മഹി പടിക്കെട്ടുകൾ ഇറങ്ങി നടന്നകലുമ്പോൾ സാവിത്രി ഉമ്മറത്ത് തന്നെ നിൽക്കുകയായിരുന്നു .
കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടാണ് മാധവി വാതിൽ തുറന്നത് .
പുറത്തു മഹിയെ കണ്ടതും അവളുടെ മുഖം താമര പോലെ വിടർന്നു .
'' ചേച്ചിയിങ്ങോട്ട് വന്നോ ?''
''ഇല്ല ... വൈകുന്നേരമല്ലേ വരൂ ... മഹി കയറിയിരിക്ക് ''
ഒന്നു ചിരിക്കുക പോലും ചെയ്യാതെ മഹി അകത്തേക്ക് കണ്ണോടിച്ചു കൊണ്ട് ചോദിച്ചപ്പോൾ മാധവിയുടെ മുഖത്തെ പ്രസാദം മാഞ്ഞു .
'' ഇല്ല ..ഞാൻ പിന്നെ വരാം ''
മഹി അകത്തേക്ക് കയറാതെ തിരിഞ്ഞു നടന്നപ്പോൾ മാധവി അവനൊപ്പം ഓടിയെത്തി .
'' കയറി വാ മഹീ .. കാവേരിമോള് വന്നിട്ട് പോകാം .. വാ .. ഞാൻ കുടിക്കാനെടുക്കാം .. കാപ്പി . കാപ്പി വല്ലതും കഴിച്ചാരുന്നോ ? കപ്പയും ബീഫുമുണ്ട് ...വാ ''
മാധവി അവന്റെ
💬 Comments
View all comments