വേദു- പങ്കിടപ്പെട്ട നാടൻ കനി 2 [ഗില്ലി ബാല]
ഒന്നൊന്നര ചരക്കാണെന്ന് അവിടുള്ളവരൊക്കെ ഒന്ന് മനസ്സിലാക്കട്ടെ മോളേ..."
"ഛീ വഷളൻ!"
നാണം കൊണ്ട് ചുവന്നുതുടുത്ത മുഖത്തോടെ അവൾ എന്റെ തോളിൽ പതുക്കെ തല്ലി.
"നിൽക്ക്, ഒരു കാര്യം മറന്നു,"
ഞാൻ മേശപ്പുറത്തിരുന്ന ഒരു ചെറിയ കവർ എടുത്ത് തുറന്നു. അതിൽ സുഗന്ധം പരത്തുന്ന ഒരു ചുറ്റ് മുല്ലപ്പൂവുണ്ടായിരുന്നു.
"ഇതുകൂടി വെച്ചോ..."
അവൾ തിരിഞ്ഞുനിന്ന് മുടി മുന്നിലേക്കിട്ടുകൊണ്ട് കുണുക്കത്തോടെ പറഞ്ഞു:
"എനിക്ക് വെക്കാൻ അറിയില്ല... ശ്യാമേട്ടൻ തന്നെ ഇതൊന്ന് വെച്ചു തന്നേ..."
ഞാൻ ആ മുല്ലപ്പൂവ് വാങ്ങി അവളുടെ കാർകൂന്തലിൽ പതുക്കെ കുത്തിവെച്ചു. മുല്ലപ്പൂവിന്റെയും അവളുടെ ശരീരത്തിന്റെയും സുഗന്ധം ഒന്നിച്ച് എന്റെ നാസാരന്ധ്രങ്ങളിലേക്ക് അടിച്ചുകയറി.
"ഇനി നമുക്ക് ഇറങ്ങാം..."
അവളുടെ കൈ പിടിച്ച് ഞാൻ ഫ്ലാറ്റിന്റെ വാതിൽ പൂട്ടി പുറത്തേക്ക് നടന്നു. വർമ്മയുടെ സാമ്രാജ്യത്തിലേക്കും അവിടെ ഞങ്ങളെ കാത്തിരിക്കുന്ന നിമിഷങ്ങളിലേക്കും ലക്ഷ്യം വെച്ച് എന്റെ കാർ ബാംഗ്ലൂർ തെരുവുകളിലേക്ക് പാഞ്ഞു.
നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി, പച്ചപ്പുനിറഞ്ഞ വലിയൊരു കോമ്പൗണ്ടിലാണ് സുധേവ് വർമ്മയുടെ ആഡംബര ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്നത്. ഒരു കൊട്ടാരം എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള നിർമ്മിതി. വലിയ ഇരുമ്പ് ഗേറ്റിൽ തോക്കുധാരികളായ സെക്യൂരിറ്റിക്കാർ കാവൽ നിന്നിരുന്നു.
എന്റെ കാർ പരിശോധിച്ച ശേഷം അവർ
ഗേറ്റ് തുറന്നുതന്നു. കാർ പോർച്ചിൽ വണ്ടി ഒതുക്കി ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ തന്നെ വേദുവിന്റെ കണ്ണുകളിൽ ആ അത്ഭുതം പ്രകടമായിരുന്നു.
വലിയ രണ്ട് തൂണുകൾക്ക് നടുവിലൂടെ ഞങ്ങൾ പ്രധാന വാതിലിന് മുന്നിലെത്തി കോളിങ് ബെൽ അടിച്ചു. കുറച്ചുസമയത്തിനകം, പ്രായമായ ഒരു സ്ത്രീ വാതിൽ തുറന്നു. ആ വീട്ടിലെ വിശ്വസ്തയായ ഒരു വേലക്കാരിയായിരുന്നു അത്
എന്നേ മുൻപരിജയം ഉള്ളതുകൊണ്ട് അവർ ഒരു പുഞ്ചിരി എനിക്ക് നേരെ സമ്മാനിച്ചു.
.
"വരൂ ശ്യാം സാറേ... സാർ അകത്ത് കാത്തിരിക്കുന്നുണ്ട്,"
അവർ നിറഞ്ഞ ചിരിയോടെ ഞങ്ങളെ സ്വീകരിച്ചു.
ഞങ്ങൾ ലിവിങ് റൂമിലേക്ക് നടന്നു. വലിപ്പമേറിയ സോഫകളും വിലകൂടിയ പെയിന്റിംഗുകളും കൊണ്ട് അലംകൃതമായ ആ ഹാൾ ആരെയും ഭ്രമിപ്പിക്കുന്നതായിരുന്നു. ഞങ്ങൾ വരുന്നതുകണ്ട് സോഫയിൽ പത്രം വായിച്ചുകൊണ്ടിരുന്ന സുധേവ് വർമ്മ എഴുന്നേറ്റു.
"ആഹ്, ശ്യാം... വരൂ..."
വർമ്മ സ്നേഹത്തോടെ ഞങ്ങളെ അടുത്തേക്ക് ക്ഷണിച്ചു.
"ഇതാണല്ലേ വേദു? വളരെ നന്നായിരിക്കുന്നു... ശ്യാമിന് ചേർന്ന പെൺകുട്ടി തന്നെ,"
വേദുവിനെ നോക്കി അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു. വേദു പതുക്കെ കൈകൂപ്പി വന്ദിച്ചു.
“ഒത്തിരി വൈകിയോ സാർ…?
“ഇല്ലെടോ…
താൻ പോര്.. മോളെ വീടൊക്കെ ഇഷ്ട്ടപെട്ടോ..? “
അദ്ദേഹത്തിന്റെ ചോദ്യത്തിന് അവൾ വെറുതെയൊന്ന് തല കുലുക്കുക മാത്രമാണ് ചെയ്തത്…
വീണ്ടും വിശേഷങ്ങളിലേക്ക് സമയം ചിലവഴിക്കപ്പെട്ടു…
“അല്ല സാർ…
ദേവൻ സാർ എവിടെ…
കണ്ടില്ല…? “
ഞാനല്പം ആകാംഷയിൽ ചോദിച്ചു…
“ അവൻ മുകളിൽ ജിം റൂമിൽ ആണ് ശ്യം…
വരുമ്പോൾ വരട്ടെ.
ക്ഷണിച്ചു വിളിക്കുന്നതൊന്നും അവനിഷ്ടമല്ല…
എന്റെ മകനെന്ന പേരെ ഉള്ളു.. സ്വഭാവം എന്റെ അച്ഛന്റെയാണ്. താൻ അവനെ കുറിച്ച് കേട്ട് കാണുമല്ലോ…? “
അദ്ദേഹം. ഒരു ചിരിയോടെ പറഞ്ഞു…
“അറിയാം സാർ…കുഴപ്പമില്ല. അദ്ദേഹം വരുമ്പോൾ വരട്ടെ.
ഞങ്ങൾ ഇവിടെ ഉണ്ടല്ലോ…”
ഞാൻ വിനയ പൂർവ്വം പറഞ്ഞു.
💬 Comments
View all comments