0%

Chapter Title : വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]

Author : Kambikathakal Read All Parts 390
തെളിയും" അനി:"ഇല്ലെടോ കൂടുതൽ കോമ്പ്ലികേറ്റഡ്‌ ആവുകയാണു കേസ്‌. വായോ നമുക്കോരോന്നു കൂടെ വീശാം അല്ലാതെ കലങ്ങിതെളിയുമെന്നു തോന്നുന്നില്ല.." കുറുപ്പിന്റെ ജീപ്പിൽ കയറി ഓരോന്നുകൂടി വീശുമ്പോൾ നീലകണ്ഠൻ ആണു സംസാരിച്ച്‌ തുടങ്ങിയത്‌. "സൊ വി കാൻ കൻഫേം സുനന്ദ ഈസ്‌ നോ മോർ. പക്ഷേ അതു അഭിലാഷ്‌ തന്നെ ചെയ്തതാണെന്നു പറയാൻ പറ്റില്ല. അഭിലാഷിനെ പോലൊരാൾക്ക്‌ തനിച്ച്‌ സുനന്ദയെ വധിച്ചെങ്കിൽ കൂടി ചുമന്നു കൊണ്ട്പോകാൻ പറ്റുമോ. ഫോട്ടോ കണ്ടിട്ട്‌ അൻപതു കിലോയിലധികം ഭാരമുണ്ടാകും അവൾക്ക്. ‌അത്‌ മാത്രമല്ല ആ കണ്ട ചെരുപ്പിന്റെ അളവു അഭിലാഷിന്റെ ശരീരത്തിന്റെതല്ല. സൊ മിക്കവാറും ആരുടെയോ ഹെൽപ്‌ കിട്ടിയിട്ടുണ്ടാകണം. ശരിയല്ലേ". മഹേഷ്‌:"ശരിയാണു സർ. പക്ഷേ ഒരു ഡൗട്ട്‌. അഭിലാഷ്‌ ഇൻവോൾവ്‌ ആയ കൊലപാതകമെങ്കിൽ ബോഡി കൊണ്ട്‌ പോകുമ്പോൾ അവനും ഉണ്ടാകേണ്ടെ? മറ്റൊരാൾ അവൻ കൂടെ ഇല്ലാതെ ഇത്ര റിസ്ക്ക്‌ എടുത്ത്‌ തനിയെ കൊണ്ട്പോകുമോ. ഏറ്റവും ഡേഞ്ജറസ്‌ ആയിട്ടുള്ളത്‌ ബോഡി കൊണ്ട്‌ പോയി മറവു ചെയ്യുന്നതാണല്ലൊ.‌ അല്ലെങ്കിൽ സൈറ്റ്‌ ക്ലീൻ ചെയ്യാൻ നിന്നതാകുമോ?"
CI: "യു ടോൾഡ്‌ എ ഗുഡ്‌ പോയിന്റ്‌. അഭിലാഷ്‌ പോയിട്ടില്ലെങ്കിൽ നമുക്കീ ഒപ്ഷൻ ഉപേക്ഷിക്കേണ്ടി വരും. സൈറ്റ്‌ ക്ലീനിംഗ്‌ ഇവിടെ അപ്പ്ളിക്കബിൾ അല്ല. കാരണം രക്തം ചിന്താത്ത കൊലപാതകം ആവാനാണിവിടെ ചാൻസ്‌. അല്ലെങ്കിൽ ബോഡി കൊണ്ടു പോവുന്ന വഴിയിൽ ബ്ലഡ്‌ കണ്ടേനെ. ബലപ്രയോഗത്തിൽ താറുമാറായ സ്ഥലം റീ അറേഞ്ജ്‌ ചെയ്യാനും മാത്രം അഭിലാഷിനു ഇവിടം ഫമിലിയർ അല്ല. സൊ തിങ്ങ്സ്‌ ആർ കൊമ്പ്ലികേറ്റിങ് എഗയിൻ ഹീയർ" മഹേഷ്‌:"ഒകേ സാർ ഗിവ്‌ മീ വൺ മിനുറ്റ്‌" നീലകണ്ഠൻ വീണ്ടുമൊരു പെഗ്‌ കഴിച്ചപ്പോളെക്കും മഹേഷ്‌ വീണ്ടും വണ്ടിയിൽ കയറി. മഹേഷ്‌:"സാർ ഞാൻ നോക്കിയപ്പോൾ അഭിലാഷ്‌ , മുരളി വേലായുധൻ മൂന്നു പേരും ഈ ടവർ ലൊകേഷനിൽ തന്നെ ഉണ്ട്‌. പക്ഷേ ഇവരാരും അഭിലാഷിനോട്‌ സംസാരിച്ചിട്ടില്ല. ബട്ട്‌ സുനന്ദയുടെ പഴയ നമ്പറിലേക്ക്‌ ഇന്നലെ മുരളീ വിളിച്ചിട്ടുണ്ട്‌. എക്സാറ്റ്ലി പറഞ്ഞാൽ വൈകിട്ട്‌ 6.40 നു മുരളീ വിളിച്ച്‌ 3.20 മിനുട്ട്‌ സംസാരിച്ചു. അത്‌ കഴിഞ്ഞ്‌ 9.40നു സുനന്ദ വിളിച്ച്‌ 48 സെക്കൻഡും 10.48 നു അതായത്‌ അഭിലാഷിന്റെ കാൾ

💬 Comments

View all comments