Chapter Title : വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]
കിട്ടിയാൽ തീരുമാനമാക്കാമെന്നു തോന്നുന്നു"
മഹേഷ്:"ഞാൻ ശ്രമിക്കട്ടെ സർ"
ഒന്നോ രണ്ടോ ഫോൺ കാളിനു ശേഷം മഹേഷ് വന്നു പറഞ്ഞു.
"സർ പോലീസിന്റെ നീന്തൽക്കാർ ഇനിയും രണ്ട് മണിക്കൂറെടുക്കും പക്ഷെ ഞാൻ രണ്ട് പേരെ വിളിച്ചിട്ടുണ്ട് ലോക്കൽസ്. നല്ല നീന്തൽക്കാരാ. പത്തുമിനിട്ടിലെത്തും"
അൽപസമയതിനകം അവർ വന്നു.
അനി അവർക്ക് കുളത്തിലിറങ്ങാനുള്ള വഴിയുടെ ഇരുവശത്തും അഞ്ജുമീറ്റർ വരെ തിരയാൻ പറഞ്ഞു.
"അല്ല സർ ഈ കുളം ഞങ്ങൾക്കറിയാം ഇറങ്ങാനുള്ള പടവിലൊഴികെ മുഴുവൻ ചെളിയാ. പടവിൽ മാത്രം ചരലും കല്ലും ഇട്ടതോണ്ട് ചെളി വരില്ല. അതോണ്ട് എന്തെങ്കിലും ഉണ്ടെങ്കിൽ പോലും കിട്ടില്ല. എന്നാലും നോക്കാം. സാർ പറഞ്ഞതല്ലേ"
മഹേഷ്.: "ഇത്രയും വലിയ കുളത്തിൽ ഇവരെകൊണ്ട് കാര്യമില്ലെന്നു തൊന്നുന്നു സർ"
CI:"അല്ല മഹേഷ്. എല്ലാ വശത്തും കൈത ഉള്ള കുളത്തിൽ പടവു വഴി മാത്രമേ ബോഡി ആർക്കും ഉപേക്ഷിക്കാനാകു. മാത്രമല്ല ഒരാൾക്ക് ഒരിക്കലും ബോഡി കൊണ്ട് നടുഭാഗം വരെ പോയി വെള്ളത്തിൽ താഴ്ത്താൻ പറ്റില്ല. എനിക്ക് തോന്നുന്നത് ബോഡി ഈ ഏരിയയിൽ വെള്ളത്തിൽ കല്ലു കെട്ടിയൊ മറ്റോ താഴ്ത്തിയിരിക്കും ചെളിക്കുള്ളിൽ നിന്നും ചീഞ്ഞാലും പെട്ടെന്ന് മണം പുറത്തറിയില്ല"
അപ്പോളെക്കും മഹേഷിനു മുരളിയുടെ ഫോൺ വന്നു വീട്ടിൽ എത്തിയെന്നറിയിക്കാൻ
"സർ ഇവിടെ എന്തോ താഴ്ത്തിയ പോലുണ്ട്. പക്ഷേ പൊന്തുന്നില്ലാ"
ഒരാൾ അലറിവിളിച്ചു
മറ്റേയാളും അവിടെ ചെന്നു. പക്ഷേ അത് പൊന്തുന്നില്ലായിരുന്നു. ഏ എസ് ഐ യെ അത് പുറത്തെടുക്കാനേൽപിച്ച് CIയും മഹേഷും മുരളീയെ കാണാൻ തിരിച്ച്നടന്നു.
മഹേഷ്:"വി ഹാവ് ടു ടേക് കെയർ വൈൽ ടോക്കിംഗ് ടു ഹിം. ഒരൊറ്റ അബദ്ധം പോലും വലിയ ഇഷ്യൂ ആകും. സൊ സർ ഹാൻഡിൽ ചെയ്യാമൊ അയാളെ"
CI: "ഇങ്ങനെ പേടിക്കാതെഡോ. നമുക്കൊരുമിച്ച് കാണാം അയാളെ"
നടന്നു മുരളിയുടെ വീടെത്തിയപ്പോൾ അയാൾ മഹേഷിനോട് പറഞ്ഞു.
"ലൂക്ക് അറ്റ് ഫുഡ്സ്റ്റെപ്സ്. ഇന്നു പോലീസ് നടന്ന കാൽപാടുകൾ ചിലയിടങ്ങളിൽ കാണാം. തെങ്ങിനു തടമെടുത്തിടത്തും മറ്റും. പക്ഷേ ബോഡി കൊണ്ട്പോയവരുടെ ഒരൊറ്റ കാലടിപാടുപോലുമില്ല. രാത്രി മഴ റിപോർട്ട് ചെയ്തിട്ടുമില്ല കാൽ പാടുകൾ മാഞ്ഞ് പോവാൻ. സൊ ഈ പറമ്പിനെ അത്ര അറിയുന്നവരാണു ഇത്
💬 Comments
View all comments