Chapter Title : വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]
കൊണ്ട് പോയത്. വേലായുധനു മാത്രമേ അത്രയും ഇവിടം അറിയൂ. സോ ടേക്ക് ഹിം ആൾസൊ. മിക്കവാറും അയാളൊരു കൂട്ടുപ്രതി ആകും. അഭിലാഷിനോ മുരളിക്കോ അതോ വേറെ ആർക്കെങ്കിലുമോ"
ടൈം 3.15
അവർ എത്തിയപ്പോൾ മുരളി ഭക്ഷണം കഴിക്കുകയായിരുന്നു.
CI:"എന്തേ മുരളീ ഒന്നും കഴിച്ചില്ലേ. വരുന്ന വഴി ഇത്രയും നേരമായി."
മുരളി:"ഇല്ല സാർ. നിങ്ങളും വെയ്റ്റ് ചെയ്യുന്നത്കൊണ്ട് നേരെ ഇങ്ങ് പോന്നു. എന്താ സർ ചോദിക്കാനുള്ളത്. "
CI:"കഴിച്ച് കഴിഞ്ഞ് ചോദിക്കാം. എന്തായാലും മുരളീ ഫോണൊന്നു തരൂ"
CI കാൾ ഹിസ്റ്ററിയും വാട്ട്സപ്പ് മെസ്സേജും നൊക്കി കഴിഞ്ഞപ്പോളെക്കും മുരളീ വന്നു. അതിൽ പക്ഷേ മുരളിക്ക് സുനന്ദയുമായി വല്ലപ്പോളും ചാറ്റിംഗ് ഉണ്ടെന്നു മാത്രമെ മനസ്സിലായൊള്ളു.
മുരളി:"എന്താ സർ ആ പയ്യനെ പിടിച്ച് വച്ചിരിക്കുന്നത് ആ റൂമിൽ. അവനും ഇൻവോൾവ്മെൻറ്റ് ഉണ്ടൊ".
CI : "ഒരു സംശയം. ആളെ അറിയുമോ".
മുരളി:"പേരറിയില്ല എന്നാലും പരിചയമുണ്ട്".
CI: "അത്പോട്ടെ. എന്തായിരുന്നു സുനന്ദയും മുരളിയുമായുള്ള റിലേഷൻ. ഐ മീൻ സംതിംഗ് പെഴ്സണൽ. മുരളിക്ക് മനസിലായല്ലൊ ഞാൻ ഉദ്ദേശിച്ചത്?"
മുരളി:"മനസ്സിലായി. പക്ഷേ എന്താ സർ ഇവിടെ ഈ ചൊദ്യത്തിനു പ്രസക്തി. "
CI: "വാ മുരളി, നമുക്കോരോ സിഗരറ്റ് വലിച്ചാലോ? ".
അവർ മൂന്നുപേരും വീട്ടിൽനിന്നും അകന്നപ്പോൾ CI സംസാരിച്ചു തുടങ്ങി.
"ലൂക്ക് മുരളി, വെറുമൊരു മോഷണം അന്വേഷിച്ച് വന്നതാണു ഞങ്ങൾ. ബട്ട് വി നോ ഷി ഈസ് നോ മോർ".
മുരളി:"വാട്ട്?"
CI:"യെസ്. ഇത് വരെ നിങ്ങളെ ഞാൻ സംശയിക്കുന്നില്ല. പക്‌ഷേ ഒരു തെറ്റ്
ആയ വിവരം പോലും നിങ്ങൾക്ക് നേരെ സംശയതിന്റെ കുന്തമുന നീട്ടും. ഞങ്ങൾ ഒന്നും മനസ്സിലാക്കാതെ അല്ല സംസാരിക്കുന്നതെന്നറിയാമല്ലൊ. സോ ടെൽ ദി ട്രൂത്ത്. വാട്ട് ഇസ് യുവർ റിലേഷൻ വിത്ത് സുനന്ദ"
മുരളി:"ആസ് യു തോട്ട് സർ. ഭാര്യയുമായി അകന്ന ശേഷം എനിക്ക് ആശ്വാസം പകർന്നതിവളായിരുന്നു. അന്നവൾ എന്റെ ഓഫീസിലെ സ്റ്റാഫായിരുന്നു. പതിയെ
അത് ശാരീരികബന്ധത്തിലേക്ക് വളർന്നു. കൂടുതൽ സൗകര്യത്തിനു തന്നെയാണ് അവളേ ഞാൻ വീട്ടിൽ താമസിപ്പിച്ചത്".
CI:"യെസ്റ്റർഡേ ആൾസൊ? "
മുരളി:"യെസ്. "
CI:"എന്താണുണ്ടായത് ഇന്നലെ."
മുരളി:"എറണാകുളത്ത് ഇന്നലെ
💬 Comments
View all comments