Chapter Title : വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]
തിരഞ്ഞപ്പോളാണു ഷെൽഫ് തുറന്നു കിടക്കുന്നതും സ്വർണ്ണം നഷ്ടപെട്ടതും അറിഞ്ഞത്. ഉടനെ മകനോട് വിളിച്ച് പറയുകയും മകൻ മുരളി സ്റ്റേഷനിലേക്ക് വിളിച്ച് പറയുകയായിരുന്നു."
വീട്ടിലെത്തിയപ്പൊൾ നാരായണൻ നയതന്ത്ര ഉദ്യോഗസ്തനായതിനാലുള്ള ഭയബഹുമാനം കൊണ്ടാണെന്നു തോന്നുന്നു നാട്ടുകാരുടെ വലിയ തള്ളികയറ്റമില്ല.
CI അനിയെ കണ്ട ഉടൻ SI മഹേഷ് സല്യൂട്ടടിച്ചു.
"എന്തായി മഹേഷെ."
"ഉണ്ടാക്കികൊണ്ടിരിക്കാണു സർ. ഇതതു തന്നെ ആണു കേസ്. അവൾ അടിചോണ്ട് പോയതാ. റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാന്റിലും അവളുടെ വീട്ടിലും ആളു പോയിട്ടുണ്ട്."
"അതോണ്ട് ഇനി കാര്യമൊന്നുമില്ല. 70 പവൻ കൊണ്ടു ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും രാത്രി ഒരു പെണ്ണ് പോവാൻ ചാൻസില്ല.. അത് പോട്ടെ, ഫോട്ടോ വല്ലതും ഉണ്ടൊ ആ പെണ്ണിന്റെ"
"നല്ല ഉരുപ്പടിയാ സാറെ"
വേലക്കാരി സുനന്ദയുടെ ഫോട്ടോയും അഡ്രെസ്സും നൽകികൊണ്ട് മഹേഷ് പറഞ്ഞു.
"അവളുടെ നംബർ ട്രാക്ക് ചെയ്തൊ?"
"ആ നംബർ ഓഫാണു സാർ. സൈബർ സെല്ലിൽ വിളിച്ച് ആ ഫോണിന്റെ ഓഫ് ആയ ലൊക്കേഷൻ നോക്കിയപ്പോൾ അത് ഈ പരിധിക്കു ഉള്ളിൽ തന്നെ ആണ് ഓഫ് ആയത്. എന്തായാലും ഇത് വരെ അത് ഓൺ ആയിട്ടില്ല."
"മ്മ്. എനിക്കീ വീട്ടിലെ അമ്മയെ കാണണം"
ആ വലിയ വീടിന്റെ ലിവിങ് റൂമിലേക്ക് മഹേഷ് CIയെ കൊണ്ട് പോയ് അമ്മയെ കാണിച്ചു
"അമ്മേ ഞാൻ അനിരുദ്ധ് നമസ്കാരം. CI ആണ് "
"നമസ്കാരം മോനെ"
"അമ്മയ്കെത്ര നാളായി സുനന്ദയെ അറിയാം?
ആ അമ്മയുടെ പരിഭ്രമം ഒഴിവാക്കാൻ ഒപ്പം ഇരുന്നു ആ കൈ പിടിച്ചു കൊണ്ടു അയാൾ ചോദിച്ചു.
"ഒരു വർഷമായി അവൾ ഇവിടെ വന്നിട്ട്"
"എന്താണു ഇത് വരെ അവളെ കുറിച്ചുള്ള അമ്മയുടെ അഭിപ്രായം."
"നല്ല കൊച്ചായിരുന്നു മോനെ. ആകെ ഒരു മാമൻ മാത്രെ ഒള്ളൂ ആ കൊച്ചിനു. വിശ്വസിക്കാൻ പറ്റുന്നില്ല ആ പെണ്ണങ്ങനെ ചെയ്യുമെന്നു."
"സ്വർണ്ണമല്ലാതെ പണമെന്തെങ്കിലും"
"ഇല്ല മോനെ.. കല്യാണത്തിനു മതിയെന്നു പറഞ്ഞു 4 മാസമായി ശമ്പളം പോലും വാങ്ങിയിട്ടില്ല ആ കുട്ടി. 80000 രൂപ ശമ്പളം കൊടുക്കാനുണ്ട് ആ കുട്ടിക്ക്.."
"എനിക്കാ സ്വർണ്ണമിരുന്ന സ്ഥലം ഒന്നു കാണിച്ചു തരാമോ"
അതിനെന്താ
💬 Comments
View all comments